ആപ്പ്ജില്ല

വനിതാ പോലീസ് ഇല്ലാതെ രണ്ട് സ്റ്റേഷൻ; 105 വേണ്ടിടത്തുള്ളത് 87 പേർ മാത്രം

സ്ത്രീ പീഡന കേസുകളും പോക്സോ കേസുകളും വർധിച്ച് വരുന്നതിനാല്‍ വനിതാ പോലീസുകാരുടെ സേവനം അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ ഇവരുടെ കുറവ് ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളുടെ പ്രവർത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 18 Mar 2023, 9:30 pm
പത്തനംതിട്ട: വനിതാ പോലീസ് ഓഫീസർമാരുടെ അഭാവം ജില്ലയിലെ സ്റ്റേഷനുകളുടെയും കേസുകളുടെയും പുരോഗതിയെ ബാധിക്കുന്നു. ഓരോ സ്റ്റേഷനിലും നിശ്ചിത ശതമാനം വനിതാ സിവിൽ പോലീസ് ജീവനക്കാരെ നിയോഗിക്കുമെന്ന് പറയുമ്പോൾ ജില്ലയിൽ ഒരാൾ പോലുമില്ലാത്ത രണ്ട് എണ്ണമുണ്ട്.
Samayam Malayalam Police station
പത്തനംതിട്ട പോലീസ് സ്റ്റേഷന്‍

പമ്പ, മൂഴിയാർ സ്റ്റേഷനുകളിൽ ആണ് നിലവിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ ആരും ഇല്ലാത്ത സ്ഥിതിയു ള്ളത്. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കുറവ് പത്തനംതിട്ട ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി അസോസിയേഷൻ പരാതിപ്പെട്ടു.

Also Read: യാത്രയ്ക്കിടെ ഫൈസല്‍ മയങ്ങിപ്പോയോ? സൗദിയില്‍ മൂന്നു പേര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍

സ്ത്രീ പീഡന കേസുകളും പോക്സോ കേസുകളും വർധിച്ച് വരുന്ന സാഹചര്യത്തിൽ, വനിതാ പോലീസുകാരുടെ സേവനം അത്യാവശ്യമാണെന്നിരിക്കെ ഇവരുടെ കുറവ് ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളുടെ പ്രവർത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 105 വനിതാ പോലീസുകാർ വേണ്ട സ്ഥാനത്ത് 87 പേർ മാത്രമാണ് ജില്ലയിൽ നിലവിൽ ഉള്ളത്. വനിതാ സെല്ലിലും വനിതാ പോലീസ് സ്റ്റേഷനിലും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കുറവ് ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പോലീസ് അധികൃതർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ നിലവിലുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് ജോലി ഭാരവും സമ്മർദ്ദവും താങ്ങാവുന്നതിലും അപ്പുറമാണെന്ന് പരാതിയുണ്ട്.

Also Read: 16 വർഷത്തോളം ജിദ്ദയിൽ പ്രവാസി, നാട്ടിലേക്ക് മടങ്ങാൻ ഒരു ദിവസം ബാക്കി, യുവാവ് മരിച്ച നിലയിൽ

പലർക്കും അവധി എടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. സംസ്ഥാനത്ത് 60,000 പോലീസ് ഉദ്യോഗസ്ഥരുള്ളതിൻ്റെ 10 % മാത്രമാണ് വനിതാ പോലീസ് ഉദ്യോഗസ്ഥരുള്ളത്. ട്രെയിനിങ് പൂർത്തിയാക്കുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർ മറ്റ് ജില്ലകളിലേക്ക് പോകുന്നതും പത്തനംതിട്ടയിൽ വനിതാ പോലീസിൻ്റെ എണ്ണം കുറയുന്നതിന് കാരണമാകുന്നുണ്ട്. ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് അസോസിയേഷൻ ഉൾപ്പടെയുള്ള സംഘടനകൾ ഡി.ജി.പി.ക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നും പറയുന്നു.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്