ആപ്പ്ജില്ല

അയൽവാസികളുമായി അടുപ്പമില്ല, 2 വർഷമായി ഒരുമിച്ച് താമസം, സജിതയുടെ ജീവനെടുത്ത് ഷൈജു

പത്തനംതിട്ടയിൽ പങ്കാളിയുടെ അടിയേറ്റ് യുവതി മരിച്ചു. കൊഴുവല്ലൂർ സ്വദേശിനിയായ സജിതയാണ് കൊല്ലപ്പെട്ടത്. ഇവരുടെ പങ്കാളിയായ വെള്ളറട സ്വദേശി ഷൈജുവിനായി പോലീസ് തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. മറ്റ് സ്ത്രീകളുമായുള്ള ഷൈജുവിന്റെ ബന്ധം സജിത ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നി​ഗമനം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇുവരും 2 വർഷം മുമ്പാണ് ഒരുമിച്ച് താമസം ആരംഭിച്ചത്.

Authored byജി​ന്‍റോ ജെയിംസ് മാളിയേക്കൽ | Samayam Malayalam 12 Feb 2023, 11:19 am

ഹൈലൈറ്റ്:

  • പത്തനംതിട്ടയിൽ പങ്കാളിയുടെ അടിയേറ്റ് യുവതി മരിച്ചു
  • കൊഴുവല്ലൂർ സ്വദേശി സജിതയാണ് മരിച്ചത്
  • പങ്കാളിയായ ഷൈജുവിനായി തെരച്ചിൽ ഊർജ്ജിതം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam sajitha
സജിത

പത്തനംതിട്ട: ലിവിംഗ് ടുഗേതർ പങ്കാളിയുടെ അടിയേറ്റ യുവതി മരിച്ചു. മറ്റ് സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് പങ്കാളി യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. മുളക്കുഴ അരീക്കര കൊഴുവല്ലൂർ പാറപ്പുറത്ത് സബിത എന്ന് വിളിക്കുന്ന സജിത (42) ആണ് കാമുകന്റെ അടിയേറ്റ് മരിച്ചത്. തിരുവനന്തപുരം വെള്ളറട സ്വദേശിയായ ഷൈജു(34) വേണ്ടി പോലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
2 വർഷം മുമ്പ് ഫേസ്ബുക്ക് വഴിയാണ് സജിതയും ഷൈജുവും പരിചയത്തിലാകുന്നത്. സമൂഹമാധ്യമങ്ങൾ വഴി അടുത്ത ഇരുവരും പിന്നീട് പന്തളം പൂഴിക്കാട് ഒരുമിച്ച് താമസം ആരംഭിക്കുകയായിരുന്നു. ഭർത്താവ് സുരേഷുമായി കഴിഞ്ഞ നാലു വർഷത്തിലേറെയായി പിണങ്ങി കഴിഞ്ഞിരുന്ന സജിത കൊഴുവല്ലൂർ സ്വദേശിനിയാണ്. തിരുവല്ലയിലെ വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന സജിത ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഷൈജുമായി അടുപ്പത്തിലാവുകയായിരുന്നു. വാടകവീടെടുത്തു രണ്ടുവർഷം മുൻപാണ് ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചത്.

വെള്ളിയാഴ്ച രാത്രി പത്തരയോടെ പൂഴിക്കാട് ചിറമുടിയിലുള്ള വാടക വീട്ടിൽ വച്ച്‌ സജിതയെ തലയ്ക്ക് അടിയേറ്റ് അവശ നിലയിൽ സമീപവാസികൾനിലയിൽ കണ്ടെത്തുകയായിരുന്നു. ഇവർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ അടിച്ച ശേഷം മൊബൈൽ ഫോൺ ഓഫ് ആക്കി ഷൈജു മുങ്ങി. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും സരിതയുടെ മരണം സംഭവിച്ചിരുന്നു. ബെംഗളൂരുവിൽ താമസമാക്കിയ പൂഴിക്കാട് സ്വദേശിയുടെ വീട്ടിലാണ് ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്നത്. സമീപ വാസികളുമായി യാതൊരു അടുപ്പവും പുലർത്തിയിരുന്നില്ല. ഭാര്യയേയും മക്കളേയും ഉപേക്ഷിച്ചാണ് ഷൈജു സജിതയോടൊത്ത് താമസം ആരംഭിച്ചത്. എന്നാൽ ഷൈജുവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും അത് സജിത ചോദ്യം ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവസ്ഥലത്ത് വിരലടയാളവിദഗ്ധരും സായ എന്ന പോലീസ് നായയും എത്തി തെളിവ് ശേഖരിച്ചിരുന്നു. ജില്ലാ പോലീസ് ചീഫ് സ്വപ്നിൽ മധുകർ മഹാജൻ, അടൂർ ഡിവൈഎസ്പി ബി ബിനു അടക്കമുള്ള ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തി. പ്രതിക്കായി പോലീസ് അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനുശേഷം യുവതിയുടെ സ്വദേശമായ കൊഴുവല്ലൂരിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.

Read Latest Local News and Malayalam News

പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്