പത്തനംതിട്ട: ഇൻസ്റ്റഗ്രാമിൽ കൂടി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം പോരുവഴി ഇടക്കാട് ഒറ്റപ്ലാവിള തെക്കേതിൽ വീട്ടിൽ വിശ്വനാഥൻ ആചാരിയുടെ മകൻ അഖിൽ വി (23) ആണ് കഴിഞ്ഞ ദിവസം ഏനാത്ത് പോലീസിന്റെ പിടിയിലായത്.
ഇയാൾ ആറു മാസം മുമ്പാണ് പതിനേഴുകാരിയുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. തുടർന്ന് ഇൻസ്റ്റാഗ്രാം വഴിയും ഫോൺ മുഖേനയും പെൺകുട്ടിയുമായി നിരന്തരം ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം, നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരസിച്ചപ്പോൾ ഈ വർഷം ഏപ്രിലിൽ ഒപ്പം ചെന്നില്ലെങ്കിൽ വീട്ടിൽ കയറി എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന്, മേയ് മാസത്തിൽ ഒരു ദിവസം വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി,കുട്ടിയെ ഭീഷണിപ്പെടുത്തി കിടപ്പുമുറിയിലേക്ക് നിർബന്ധിച്ച് പിടിച്ചുവലിച്ചുകൊണ്ടുപോയ ശേഷം, ഒരുമിച്ചുള്ള ഫോട്ടോകൾ പെൺകുട്ടിയുടെ ഫോണിൽ അനുജത്തിയെക്കൊണ്ട് എടുപ്പിച്ചു.
അവിടെ വെച്ച് പ്രതി പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ചു. തടഞ്ഞ് ബഹളം കൂട്ടിയ പെൺകുട്ടിയെ ഫോട്ടോകൾ പ്രചരിപ്പിച്ച് നാണം കെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.തുടർന്ന്, വീടുവിട്ടുപോയ ഇയാൾ പെൺകുട്ടി പോകുന്നയിടങ്ങളിലെല്ലാമെത്തി ശല്യപ്പെടുത്താൻ തുടങ്ങി. ഈമാസം 11ന് രാവിലെ 8.15ന് കുട്ടി പഠിക്കുന്ന സ്കൂളിന്റെ സമീപം ബൈക്കിലെത്തിയ പ്രതി, ബൈക്കിൽ കയറാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ മുഖത്തടിക്കുകയും, ബലാത്കാരമായി പിടിച്ചുകയറ്റി ഒഴിഞ്ഞസ്ഥലത്തെത്തിച്ച ശേഷം ലൈംഗിക അതിക്രമം നടത്തുകയും പുറത്തു പറഞ്ഞാൽ വീട്ടിൽ കയറി എല്ലാരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മാതാവിന്റെ പരാതി പ്രകാരം പോക്സോ വകുപ്പുകൾ കൂടി ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത ഏനാത്ത് പോലീസ്, ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തുടർന്ന് ഇയാളെപോലീസ് ഇൻസ്പെക്ടർ സുജിത് പി എസിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ വിശദമായ മൊഴി പോലീസ് വീട്ടിലെത്തി രേഖപ്പെടുത്തുകയും, പെൺകുട്ടിയെ അടൂർ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണത്തിൽ എ എസ് ഐ രാധാകൃഷ്ണൻ, എസ് സി പി ഓ മുജീബ്, സി പി ഓ ആതിര കൃഷ്ണൻ എന്നിവരും പങ്കെടുത്തു. പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കി.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഇയാൾ ആറു മാസം മുമ്പാണ് പതിനേഴുകാരിയുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. തുടർന്ന് ഇൻസ്റ്റാഗ്രാം വഴിയും ഫോൺ മുഖേനയും പെൺകുട്ടിയുമായി നിരന്തരം ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം, നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരസിച്ചപ്പോൾ ഈ വർഷം ഏപ്രിലിൽ ഒപ്പം ചെന്നില്ലെങ്കിൽ വീട്ടിൽ കയറി എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന്, മേയ് മാസത്തിൽ ഒരു ദിവസം വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി,കുട്ടിയെ ഭീഷണിപ്പെടുത്തി കിടപ്പുമുറിയിലേക്ക് നിർബന്ധിച്ച് പിടിച്ചുവലിച്ചുകൊണ്ടുപോയ ശേഷം, ഒരുമിച്ചുള്ള ഫോട്ടോകൾ പെൺകുട്ടിയുടെ ഫോണിൽ അനുജത്തിയെക്കൊണ്ട് എടുപ്പിച്ചു.
അവിടെ വെച്ച് പ്രതി പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ചു. തടഞ്ഞ് ബഹളം കൂട്ടിയ പെൺകുട്ടിയെ ഫോട്ടോകൾ പ്രചരിപ്പിച്ച് നാണം കെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.തുടർന്ന്, വീടുവിട്ടുപോയ ഇയാൾ പെൺകുട്ടി പോകുന്നയിടങ്ങളിലെല്ലാമെത്തി ശല്യപ്പെടുത്താൻ തുടങ്ങി. ഈമാസം 11ന് രാവിലെ 8.15ന് കുട്ടി പഠിക്കുന്ന സ്കൂളിന്റെ സമീപം ബൈക്കിലെത്തിയ പ്രതി, ബൈക്കിൽ കയറാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ മുഖത്തടിക്കുകയും, ബലാത്കാരമായി പിടിച്ചുകയറ്റി ഒഴിഞ്ഞസ്ഥലത്തെത്തിച്ച ശേഷം ലൈംഗിക അതിക്രമം നടത്തുകയും പുറത്തു പറഞ്ഞാൽ വീട്ടിൽ കയറി എല്ലാരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മാതാവിന്റെ പരാതി പ്രകാരം പോക്സോ വകുപ്പുകൾ കൂടി ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത ഏനാത്ത് പോലീസ്, ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തുടർന്ന് ഇയാളെപോലീസ് ഇൻസ്പെക്ടർ സുജിത് പി എസിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ വിശദമായ മൊഴി പോലീസ് വീട്ടിലെത്തി രേഖപ്പെടുത്തുകയും, പെൺകുട്ടിയെ അടൂർ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണത്തിൽ എ എസ് ഐ രാധാകൃഷ്ണൻ, എസ് സി പി ഓ മുജീബ്, സി പി ഓ ആതിര കൃഷ്ണൻ എന്നിവരും പങ്കെടുത്തു. പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കി.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം