പത്തനംതിട്ട: മുഖ്യമന്ത്രി പിണാറായി വിജയനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രതികരണം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ. ആറന്മുള എരുമക്കാട് കോടി മലയിൽ സിബിൻ ജോൺസനെ ആണ് ആറന്മുള പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ തിരുവന്തപുരത്തു നിന്നും എത്തിയ പ്രത്യേക സംഘത്തിന് കൈമാറി.
അംഗപരിമിതനും രോഗിയുമാണ് യുവാവ്. യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനും സൈബര്‍ പോരാളിയുമാണ്. 22നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ നിര്‍മിച്ചും ഇലക്‌ട്രോണിക് ഡോക്യൂമെന്റ് ചമച്ചും പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സൈബര്‍ അംഗത്തെ തിരുവനന്തപുരം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് സിബി എം ജോണ്‍സനെ തിരുവനനന്തപുരം സിറ്റി സൈബര്‍ പോലീസ് ആറന്മുള പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുത്തത്.
മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തിനും ജനങ്ങൾക്കിടെയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനും വേണ്ടി ആള്‍മാറാട്ടം നടത്തി വ്യാജ ഇലക്‌ട്രോണിക് ഡോക്യുമെന്റ് ചമച്ചു പ്രചരിപ്പിച്ചു, മുഖ്യമന്ത്രിയുടെ ഔദ്യോഗിക പത്രസമ്മേളനമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ എഡിറ്റ് ചെയ്ത് വാട്ടര്‍മാര്‍ക്ക് ചേര്‍ത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം ആവശ്യപ്പെട്ട് ടിക്‌ടോകില്‍ തയാറാക്കിയ വീഡിയോ പ്രചരിപ്പിച്ചു എന്നിവയാണ് പ്രതിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍.
എസിപി പി പി കരുണാകരന്റെ നിര്‍ദേശപ്രകാരം സിറ്റി സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ബിനോജാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത വിവരം ബന്ധുക്കളെ അറിയിച്ചില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ ആറന്മുള പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. അതീവരഹസ്യമായിട്ടാണ് പോലീസ് സിബിയെ കസ്റ്റഡിയില്‍ എടുത്തത്. പ്രതി സ്ഥാനത്ത് അജ്ഞാതനെന്ന് ചേര്‍ത്താണ് അന്വേഷണം നടത്തിയത്. കുറ്റകൃത്യത്തില്‍ സിബിക്ക് പങ്കുണ്ടെന്ന വിവരമാണ് അന്വേഷണ സംഘം നല്‍കുന്നത്. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും.
Read Latest Local News and Malayalam News
അംഗപരിമിതനും രോഗിയുമാണ് യുവാവ്. യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനും സൈബര്‍ പോരാളിയുമാണ്. 22നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ നിര്‍മിച്ചും ഇലക്‌ട്രോണിക് ഡോക്യൂമെന്റ് ചമച്ചും പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സൈബര്‍ അംഗത്തെ തിരുവനന്തപുരം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് സിബി എം ജോണ്‍സനെ തിരുവനനന്തപുരം സിറ്റി സൈബര്‍ പോലീസ് ആറന്മുള പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുത്തത്.
മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തിനും ജനങ്ങൾക്കിടെയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനും വേണ്ടി ആള്‍മാറാട്ടം നടത്തി വ്യാജ ഇലക്‌ട്രോണിക് ഡോക്യുമെന്റ് ചമച്ചു പ്രചരിപ്പിച്ചു, മുഖ്യമന്ത്രിയുടെ ഔദ്യോഗിക പത്രസമ്മേളനമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ എഡിറ്റ് ചെയ്ത് വാട്ടര്‍മാര്‍ക്ക് ചേര്‍ത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം ആവശ്യപ്പെട്ട് ടിക്‌ടോകില്‍ തയാറാക്കിയ വീഡിയോ പ്രചരിപ്പിച്ചു എന്നിവയാണ് പ്രതിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍.
എസിപി പി പി കരുണാകരന്റെ നിര്‍ദേശപ്രകാരം സിറ്റി സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ബിനോജാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത വിവരം ബന്ധുക്കളെ അറിയിച്ചില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ ആറന്മുള പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. അതീവരഹസ്യമായിട്ടാണ് പോലീസ് സിബിയെ കസ്റ്റഡിയില്‍ എടുത്തത്. പ്രതി സ്ഥാനത്ത് അജ്ഞാതനെന്ന് ചേര്‍ത്താണ് അന്വേഷണം നടത്തിയത്. കുറ്റകൃത്യത്തില്‍ സിബിക്ക് പങ്കുണ്ടെന്ന വിവരമാണ് അന്വേഷണ സംഘം നല്‍കുന്നത്. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും.
Read Latest Local News and Malayalam News