ആപ്പ്ജില്ല

തിരുവനന്തപുരത്ത് 40 പേർക്ക് കൂടി കൊവിഡ്; സമ്പര്‍ക്ക രോഗികള്‍ കൂടുന്നു, രോഗം സ്ഥിരീകരിച്ച എസ്ഐയെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ലെന്ന് ഡിസിപി

തിരുവനന്തപുരത്ത് 40 പേർക്ക് കൂടി കൊവിഡ്. 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 11 ആളുകൾക്ക് എവിടെ നിന്നാണ് രോഗബാധയേറ്റതെന്ന് വ്യക്തമല്ല.

Lipi 12 Jul 2020, 10:26 pm
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്. 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതില്‍ തീരദേശമേഖലയായ കോട്ടപുരത്ത് അഞ്ച് പേര്‍ക്കും ബീമാപ്പള്ളിയില്‍ രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയേറ്റിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ പുതുതായി 777 പേരെ രോഗ നിരീക്ഷണത്തിലാക്കി. ഇതോടെ കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 20,612 ആയി.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ്; ഇളവുകള്‍ ഇങ്ങനെ

അതിനിടെ, കൊവിഡ് രോഗം സ്ഥിരീകരിച്ച പൂന്തുറ സ്‌റ്റേഷനിലെ ജൂനിയര്‍ എസ്ഐയെ പരിശോധനയ്ക്ക് ശേഷവും ഡ്യൂട്ടിക്ക് നിയോഗിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് ഡിസിപി ഡോ. ദിവ്യ വി ഗോപിനാഥ് അറിയിച്ചു. എസ്ഐക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഏതെങ്കിലും കൊവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലും ഉള്‍പ്പെട്ടിരുന്നില്ല. റാന്‍ഡം ടെസ്റ്റിംഗിന്റെ ഭാഗമായി എല്ലാ പൊലീസുകാരെയും സ്രവ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധനാ ഫലം വന്നയുടന്‍ എസ്ഐയെ ആശുപത്രിയിലാക്കി. സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഇക്കാര്യത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

Also Read: ഹംസയെ കൊന്നുതള്ളിയ സ്വര്‍ണക്കടത്ത് സംഘം; അന്നത്തെ സംഭവത്തെക്കുറിച്ച് മുന്‍ എസ്പി ജോര്‍ജ് ജോസഫ്

Also Read: ആരോഗ്യ പ്രവർത്തകരെ പൂക്കൾ വിതറി സ്വീകരിച്ച് പൂന്തുറക്കാർ; നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്