ആപ്പ്ജില്ല

ഡ്രൈവർ വാഹനം കൈമാറിയത് എവിടെവെച്ചെന്ന് വ്യക്തമല്ല, ആംബുലൻസ് ഓടിച്ചത് നഴ്‌സ്; അശ്രദ്ധയിൽ പൊലിഞ്ഞത് യുവാവിന്‍റെ ജീവൻ

എം.സി.റോഡില്‍ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനു സമീപം ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അപകടമുണ്ടാക്കിയ വാഹനം ഡ്രൈവർ ആയിരുന്നില്ല ഓടിച്ചിരുന്നതെന്നാണ് പോലീസ് നൽകുന്ന സൂചന. ഇന്ന് പുലർച്ചെയാണ് കട്ടപ്പനയിൽ നിന്ന് മടങ്ങിയ ആംബുലൻസ് ഇടിച്ച് യുവാവ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപോയത് കൊണ്ടാണ് അപകടം ഉണ്ടായതെന്നായിരുന്നു പോലീസിന്‍റെ ആദ്യനിഗമനം

Curated byNilin Mathews | Samayam Malayalam 8 Oct 2022, 1:32 pm
തിരുവനന്തപുരം: അപകടമുണ്ടായ സമയം ആംബുലന്‍സ് ഓടിച്ചിരുന്നത് മെയില്‍ നഴ്‌സ് ചെറുവക്കല്‍ വില്ലേജില്‍ മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ വിളയില്‍ വീട്ടില്‍ അമല്‍(22) ആണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ആംബുലന്‍സിന്റെ യഥാര്‍ത്ഥ ഡ്രൈവര്‍ പട്ടം കേദാര്‍ നഗര്‍ ഹൗസ് നമ്പര്‍ 32ല്‍ 30 വയസ്സുള്ള വിനീത്(30) ആയിരുന്നു. എന്നാല്‍ വാഹനം ഓടിച്ച് ക്ഷീണിതനായതിനാല്‍ വിനീത്, മെയില്‍ നഴ്‌സായ അമലിനെക്കൊണ്ട് വാഹനം ഓടിപ്പിക്കുകയായിരുന്നു.
Samayam Malayalam ambulance which created issue at venjaramoodu was driven by male nurse says police
ഡ്രൈവർ വാഹനം കൈമാറിയത് എവിടെവെച്ചെന്ന് വ്യക്തമല്ല, ആംബുലൻസ് ഓടിച്ചത് നഴ്‌സ്; അശ്രദ്ധയിൽ പൊലിഞ്ഞത് യുവാവിന്‍റെ ജീവൻ


കട്ടപ്പനയിൽ നിന്ന് മടങ്ങുംവഴി അപകടം

വിനീതിനെയും അമലിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് ക്രെഡിറ്റ് യൂണിയനു കീഴിലുള്ളതാണ് ആംബുലന്‍സ്. രോഗിയുമായി ഇടുക്കി കട്ടപ്പനയിലേയ്ക്ക് പോയ ശേഷം തിരുവനന്തപുരത്തേയ്ക്ക് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. എവിടെ വച്ചാണ് വാഹനം അമലിന് കൈമാറിയതെന്നും എന്താണ് അപകടകാരണമെന്നും പോലീസ് ചോദിച്ചുവരികയാണ്.

​ഡ്രൈവർ ഉറങ്ങിയതെന്ന് ആദ്യ നിഗമനം

അമലിന് ലൈസന്‍സ് ഉണ്ടോ എന്നും വ്യക്തമല്ല. ഇരുവരുടെയും മൊഴി എടുത്ത ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നാണ് പോലീസ് നിലപാട്. ആംബുലന്‍സ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. പിന്നീട് നാട്ടുകാര്‍ നല്‍കിയ സൂചനയിലാണ് ഡ്രൈവറല്ല ആംബുലന്‍സ് ഓടിച്ചതെന്ന് പോലീസിന് വ്യക്തമായത്. ഉടന്‍ തന്നെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

​അലങ്കൃതയുടെ നില ഗുരുതരം

ഇന്ന് രാവിലെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപം ആണ് അപകടം. രാവിലെ 6.30 ഓടെയായിരുന്നു അപകടം. സ്വകാര്യ സ്‌കാനിംഗ് കേന്ദ്രത്തിലേയ്ക്ക് പ്രവേശിക്കുന്നതിനായി റോഡില്‍ നിറുത്തിയ ഇരുചക്ര വാഹനത്തിനു സമീപം നില്‍ക്കുക ആയിരുന്നു മരിച്ച ഷിബുവും മകളും. നിയന്ത്രണം വിട്ടെത്തിയ ആംബുലന്‍സ് ബൈക്കില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിച്ചയുടനെ ആംബുലന്‍സ് തലകീഴായി മറിഞ്ഞു. നാട്ടുകാരും പോലീസും ഓടിയെത്തി പിരപ്പന്‍കോട് പ്ലാവിള വീട്ടില്‍ ഷിബു (36), നാലു വയസ്സുള്ള മകള്‍ അലങ്കൃത എന്നിവരെ ഗോകുലം മെഡിയ്ക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷിബുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അലങ്കൃതയുടെ ആരോഗ്യനില ഗുരുതരമാണ്.

ഓതറിനെ കുറിച്ച്
Nilin Mathews

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്