തിരുവനന്തപുരം: വര്‍ക്കല ഇടവ വെറ്റക്കട ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ അതിക്രമങ്ങള്‍ പതിവാകുന്നതായി പരാതി. ബീച്ചില്‍ സര്‍ഫിങ് നടത്തുന്നതിന് എത്തുന്ന വിദേശ വനിതകളാണ് അതിക്രമത്തിന് ഇരയാകുന്നത്. തിങ്കളാഴ്ച രാവിലെ 8 മണിയോടെ സര്‍ഫിങ് ട്രെയിനിംഗ് നടത്തുന്നതിനിടയില്‍ തീരത്ത് വിശ്രമിക്കുകയായിരുന്ന ഫ്രഞ്ച് യുവതിയ്ക്ക് നേരെ നാട്ടുകാരനായ ഒരാള്‍ പൊട്ടിയ ബിയര്‍ ബോട്ടില്‍ കുപ്പിയുമായി എത്തി ഭീഷണിപ്പെടുത്തിയിരുന്നു. Also Read: ചരിഞ്ഞ കുട്ടിക്കൊമ്പന് വാലില്ല; രണ്ടുരാത്രിയും ഒരു പകലും കുട്ടിക്കൊമ്പനെ നെഞ്ചോടു ചേര്‍ത്ത് അമ്മയാന, കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ച കാഴ്ച
സ്വിമിങ് ഡ്രെസ്സില്‍ ഇരുന്നതിനാലാണ് ഇയാള്‍ പ്രശ്നമുണ്ടാക്കിയത് എന്നാണ് യുവതി പറയുന്നത്. പ്രശ്നക്കാരനായ ആളെ കുറിച്ച് വിദേശ വനിതകളും പ്രദേശത്ത് സര്‍ഫിങ് നടത്തുന്നവര്‍ ഉള്‍പ്പെടെ അയിരൂര്‍ പോലീസില്‍ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല.
കഴിഞ്ഞ ആഴ്ചയിലും സമാനമായ സംഭവം ഉണ്ടായിരുന്നതായി പറയുന്നുണ്ട്. അക്രമത്തിന് ഇരയാവുന്നവര്‍ ആരും തന്നെ നിയമപരമായി പരാതി നല്‍കുന്നില്ല എന്നതാണ് വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്. ഒരു വ്യക്തി മാത്രമാണ് ഈ മൂന്ന് സംഭവങ്ങള്‍ക്കും പിറകില്‍.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കഴിഞ്ഞ തവണത്തെ സംഭവം, ഇന്‍സ്റ്റാഗ്രാമില്‍ വ്ലോഗര്‍ ആയ ഒരു യുവതി ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും കേരള പോലീസിനെയും ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഒരു മില്യന്‍ കാഴ്ചക്കാര്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ അധികൃതര്‍ ആരും തന്നെ നടപടികളുമായി എത്തിയില്ല എന്നാണ് വാസ്തവം എന്ന് വ്ലോഗര്‍ കൂടിയായ യുവതിയും പറയുന്നത്.
ഇത്തരം പ്രവണതകള്‍ തടയപ്പെടേണ്ടത് അത്യാവശ്യം ആണെന്നും വര്‍ക്കലയിലെ ടൂറിസത്തെ ഇത് സാരമായി ബാധിക്കുമെന്നും നാട്ടുകാര്‍ ഉള്‍പ്പെടെ പരാതി ഉന്നയിക്കുന്നുണ്ട്. അധികൃതരുടെ അടിയന്തര ശ്രദ്ധ ഇത്തരം സംഭവങ്ങളില്‍ ഉണ്ടായില്ലെങ്കില്‍ ഇത് ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യുമെന്നും നാട്ടുകാരും പറയുന്നു.
Also Read: സ്കൂള്‍ യൂണിഫോം ലിംഗനിഷ്പക്ഷമായിരിക്കണം, ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികള്‍ എല്ലാ വസ്ത്രത്തിലും സൗകര്യപ്രദമായിരിക്കില്ലെന്ന് എന്‍സിഇആര്‍ടി
സംഭവം വിവാദമായതോടെ വിദേശ വനിതയെ പൊട്ടിയ ബിയര്‍ കുപ്പി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച പ്രദേശവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓടയം സ്വദേശിയായ 47 വയസുള്ള ഫിറോസ് ഖാനാണ് പോലീസ് പിടിയിലായത്.
തട്ടാശ്ശേരി പാലം നിർമാണം: എം.എൽ.എ. യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
ആലപ്പുഴ: കാവാലം തട്ടാശ്ശേരി പാലം നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തോമസ് കെ. തോമസ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പാലം നിർമാണത്തിനായി ഏറ്റെടുക്കേണ്ടത് 110 സെന്റ് ഭൂമിയാണ്. ഇതിൽ 86 സെന്റോളം ഏറ്റെടുത്തിട്ടുണ്ട്. ബാക്കിയുള്ള 24 സെന്റ് സ്വകാര്യ വ്യക്തികളുടേതാണ്. ഇതു സംബന്ധിച്ച് ജനുവരി 18 -ന് സ്വകാര്യ വ്യക്തികളുടെ യോഗം തട്ടാശ്ശേരിയിൽ ചേരാനും യോഗത്തിൽ തീരുമാനമായി.
ഭൂമി വിട്ടുനൽകിയ മുഴുവൻ പേരുടെയും നഷ്ടപരിഹാരം ഫെബ്രുവരി അഞ്ചിനകം നൽകാനും ധാരണയായി. കാവാലം–തട്ടാശേരി പാലം യാഥാർഥ്യമാകുന്നതോടെ കുട്ടനാട്ടുകാർക്ക് എളുപ്പത്തിൽ ആലപ്പുഴ, കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ എത്തിച്ചേരാനാകും.
Read Latest Local News and Malayalam News
സ്വിമിങ് ഡ്രെസ്സില്‍ ഇരുന്നതിനാലാണ് ഇയാള്‍ പ്രശ്നമുണ്ടാക്കിയത് എന്നാണ് യുവതി പറയുന്നത്. പ്രശ്നക്കാരനായ ആളെ കുറിച്ച് വിദേശ വനിതകളും പ്രദേശത്ത് സര്‍ഫിങ് നടത്തുന്നവര്‍ ഉള്‍പ്പെടെ അയിരൂര്‍ പോലീസില്‍ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല.
കഴിഞ്ഞ ആഴ്ചയിലും സമാനമായ സംഭവം ഉണ്ടായിരുന്നതായി പറയുന്നുണ്ട്. അക്രമത്തിന് ഇരയാവുന്നവര്‍ ആരും തന്നെ നിയമപരമായി പരാതി നല്‍കുന്നില്ല എന്നതാണ് വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്. ഒരു വ്യക്തി മാത്രമാണ് ഈ മൂന്ന് സംഭവങ്ങള്‍ക്കും പിറകില്‍.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കഴിഞ്ഞ തവണത്തെ സംഭവം, ഇന്‍സ്റ്റാഗ്രാമില്‍ വ്ലോഗര്‍ ആയ ഒരു യുവതി ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും കേരള പോലീസിനെയും ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഒരു മില്യന്‍ കാഴ്ചക്കാര്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ അധികൃതര്‍ ആരും തന്നെ നടപടികളുമായി എത്തിയില്ല എന്നാണ് വാസ്തവം എന്ന് വ്ലോഗര്‍ കൂടിയായ യുവതിയും പറയുന്നത്.
ഇത്തരം പ്രവണതകള്‍ തടയപ്പെടേണ്ടത് അത്യാവശ്യം ആണെന്നും വര്‍ക്കലയിലെ ടൂറിസത്തെ ഇത് സാരമായി ബാധിക്കുമെന്നും നാട്ടുകാര്‍ ഉള്‍പ്പെടെ പരാതി ഉന്നയിക്കുന്നുണ്ട്. അധികൃതരുടെ അടിയന്തര ശ്രദ്ധ ഇത്തരം സംഭവങ്ങളില്‍ ഉണ്ടായില്ലെങ്കില്‍ ഇത് ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യുമെന്നും നാട്ടുകാരും പറയുന്നു.
Also Read: സ്കൂള്‍ യൂണിഫോം ലിംഗനിഷ്പക്ഷമായിരിക്കണം, ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികള്‍ എല്ലാ വസ്ത്രത്തിലും സൗകര്യപ്രദമായിരിക്കില്ലെന്ന് എന്‍സിഇആര്‍ടി
സംഭവം വിവാദമായതോടെ വിദേശ വനിതയെ പൊട്ടിയ ബിയര്‍ കുപ്പി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച പ്രദേശവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓടയം സ്വദേശിയായ 47 വയസുള്ള ഫിറോസ് ഖാനാണ് പോലീസ് പിടിയിലായത്.
തട്ടാശ്ശേരി പാലം നിർമാണം: എം.എൽ.എ. യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
ആലപ്പുഴ: കാവാലം തട്ടാശ്ശേരി പാലം നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തോമസ് കെ. തോമസ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പാലം നിർമാണത്തിനായി ഏറ്റെടുക്കേണ്ടത് 110 സെന്റ് ഭൂമിയാണ്. ഇതിൽ 86 സെന്റോളം ഏറ്റെടുത്തിട്ടുണ്ട്. ബാക്കിയുള്ള 24 സെന്റ് സ്വകാര്യ വ്യക്തികളുടേതാണ്. ഇതു സംബന്ധിച്ച് ജനുവരി 18 -ന് സ്വകാര്യ വ്യക്തികളുടെ യോഗം തട്ടാശ്ശേരിയിൽ ചേരാനും യോഗത്തിൽ തീരുമാനമായി.
ഭൂമി വിട്ടുനൽകിയ മുഴുവൻ പേരുടെയും നഷ്ടപരിഹാരം ഫെബ്രുവരി അഞ്ചിനകം നൽകാനും ധാരണയായി. കാവാലം–തട്ടാശേരി പാലം യാഥാർഥ്യമാകുന്നതോടെ കുട്ടനാട്ടുകാർക്ക് എളുപ്പത്തിൽ ആലപ്പുഴ, കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ എത്തിച്ചേരാനാകും.
Read Latest Local News and Malayalam News