ആപ്പ്ജില്ല

തടസങ്ങളെല്ലാം മാറി; ആറ്റിങ്ങല്‍ നാലുവരിപ്പാതാ നിർമ്മാണം മിന്നല്‍വേഗത്തില്‍

ആറ്റിങ്ങല്‍ നാലുവരിപ്പാത നിര്‍മ്മാണം മിന്നല്‍വേഗത്തില്‍. പുതുവര്‍ഷ സമ്മാനമായി ആറ്റിങ്ങലിലെ ദേശീയപാത സമര്‍പ്പിക്കാമെന്ന പ്രതീക്ഷയാണ് ജനപ്രതിനിധികള്‍ പങ്കുവെയ്ക്കുന്നത്.

Lipi 22 Nov 2020, 5:21 pm
തിരുവനന്തപുരം: ആറ്റിങ്ങലിലെ ദേശീയപാത പുതുവര്‍ഷ സമ്മാനമായി സമര്‍പ്പിക്കാമെന്ന പ്രതീക്ഷയിലാണ് ജനപ്രതിനിധികള്‍. റിട്ടേണിംഗ് വാള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിൻ്റെ തടസം നീങ്ങിയതോടെ ആറ്റിങ്ങല്‍ നാലുവരിപ്പാത നിര്‍മ്മാണത്തോട് അനുബന്ധിച്ചുള്ള ജോലികള്‍ വീണ്ടും മിന്നല്‍വേഗത്തിലായി. ടി ബി ജംഗ്ഷന്‍ ഭാഗത്തെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റിസ്ഥാപിച്ചതോടെയാണ് ജോലികള്‍ പുനരാരംഭിച്ചത്.
Samayam Malayalam Attingal National Highway Construction
ആറ്റിങ്ങൽ ദേശീയപാത നിർമ്മാണം


Also Read: ആനയുടെ മുന്നില്‍ ഉദ്യോഗസ്ഥര്‍ കൊമ്പുകോര്‍ത്തു; വല്ലഭന്റെ കൊമ്പ് മുറിക്കല്‍ നടന്നില്ല

ടാറിംഗ് ജോലികള്‍ ഉടന്‍ തുടങ്ങുമെന്ന് ആറ്റിങ്ങള്‍ എംഎല്‍എ ബി സത്യൻ പറഞ്ഞു. വരുന്ന ആഴ്ചയോടെ ഹോമിയോ ആശുപത്രി മുതല്‍ കച്ചേരി ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ ബിഎം വര്‍ക്കുകള്‍ പൂര്‍ത്തിയാക്കും. ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി എന്നിവയുടെ സഹകരണത്തോടെ ലൈനുകള്‍ മാറ്റിക്കഴിഞ്ഞു. ഏറ്റവും വലിയ തടസങ്ങള്‍ ഉണ്ടായിരുന്ന ഭാഗങ്ങളിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു. മഴവെള്ളം സുഗമമായി ഒഴുകിപോകുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ചില ഭാഗങ്ങളില്‍ ഓടയില്‍ വെള്ളം കയറാത്ത ഭാഗത്തെ പ്രശ്‌നങ്ങളും പരിഹരിച്ചു.

Also Read: നിറവയറുമായി തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങി രമപ്രിയ

മൂന്നുമുക്ക് മുതല്‍ എല്‍ഐസി ഓഫീസ് വരെയുള്ള ഭാഗത്തെ റോഡ് നിര്‍മ്മാണത്തിന് തടസമാകുന്നത് വൈദ്യുതി പോസ്റ്റുകളാണ്. ഇത് മാറ്റുന്നതിനുള്ള തുക 6 മാസം മുന്‍പ് അടച്ചിരുന്നു. ഓണ്‍ലൈന്‍ വഴി കരാര്‍ എടുക്കുന്നതിലെ തടസമാണ് പോസ്റ്റുകള്‍ മാറ്റുന്നതിനു കാലതാമസം ഉണ്ടാക്കിയതെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു. പോസ്റ്റുകള്‍ അടിയന്തരമായി മാറ്റിസ്ഥാപിക്കുമെന്ന് ബി സത്യന്‍ എംഎല്‍എയ്ക്ക് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഉറപ്പുനല്‍കി. തടസങ്ങളെല്ലാം നീങ്ങിയതിനാല്‍ അടുത്തമാസമോ അല്ലെങ്കില്‍ പുതുവര്‍ഷത്തിലോ റോഡ് പൂര്‍ണ ഗതാഗതയോഗ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജനപ്രതിനിധികള്‍.

Also Read: കടയ്ക്കാവൂരില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

ആറ്റിങ്ങല്‍ മൂന്നുമുക്ക് മുതല്‍ പൂവന്‍പാറവരെയുള്ള രണ്ടര കിലോമീറ്റര്‍ നീളമുള്ള ദേശീയപാത വികസനം ഫെബ്രുവരി 5 നാണ് ആരംഭിച്ചത്. മൂന്നു മാസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനത്തോടെയായിരുന്നു ആരംഭം. എന്നാല്‍ വകുപ്പു മന്ത്രി റോഡ് കുഴിച്ചുള്ള പണികളെക്കുറിച്ച് വിമര്‍ശനവുമായി രംഗത്തു വന്നതോടെ പണി ഇഴഞ്ഞു. ഓണക്കാലത്ത് വ്യാപാരികള്‍ റോഡുപണി നിർത്തി ഗതാഗതം സുഗമമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയതോടെ പണി പൂര്‍ണമായും നിർത്തി വയ്‌ക്കേണ്ട സ്ഥിതിയുമായി. പിന്നീട് ജനപ്രതിനിധികള്‍ ശക്തമായി ഇടപ്പെട്ടതോടെയാണ് ജോലികള്‍ പുനരാരംഭിക്കാനായത്.


തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്