ആപ്പ്ജില്ല

തലസ്ഥാത്ത് വീണ്ടും സ്ത്രീകൾക്കെതിരെ ആക്രമണം, ഒരു മാസത്തിനിടെ 4 ആക്രമണങ്ങൾ, ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന പെണ്‍കുട്ടികളെ കടന്ന് പിടിച്ചു

Attack against girls in Thiruvananthapuram: സ്ത്രീകൾക്കെതിരായ അക്രമം തലസ്ഥാന നഗരിയിൽ വർധിക്കുന്നു. സിവില്‍ സര്‍വീസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന പെൺകുട്ടികളെ കഴഞ്ഞ ദിവസം കയറി പിടിച്ചു.

Lipi 1 Dec 2022, 11:41 am
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടര്‍ക്കഥ. ഒരു മാസത്തിനിടെ നാല് ആക്രമണങ്ങളാണ് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുണ്ടായത്. സിവില്‍ സര്‍വീസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന കുട്ടികളെ ബൈക്കിലെത്തിയ യുവാവ് കടന്ന് പിടിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലാണ് സംഭവമുണ്ടായത്.
Samayam Malayalam Attack against students in Thiruvananthapuram
പ്രതീകാത്മക ചിത്രം


Also Read: സന്തോഷിനെ സിപിഎം പ്രവർത്തകർ കൊന്ന് കെട്ടി തൂക്കിയതോ? ഗുരുതര ആരോപണവുമായി ബന്ധുക്കൾ, ബ്രാഞ്ച് സെക്രട്ടറിക്കെതിരെയും ഗുരുതര ആരോപണം

ബൈക്കിലെത്തിയ ആള്‍ ബൈക്ക് സമീപത്ത് ഒതുക്കിയ ശേഷമാണ് കുട്ടികളെ കയ്യേറ്റം ചെയ്തത്. അക്രമിയെ പെണ്‍കുട്ടികള്‍ പിന്‍തുടര്‍ന്നെങ്കിലും ബൈക്കില്‍ രക്ഷപ്പെട്ടു. ഹെല്‍മറ്റ് ധരിച്ചതിനാല്‍ ആളെ വ്യക്തമായില്ല. നാലു ദിവസം മുന്‍പ് നടന്ന സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ കുടുംബം മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ ദൃശ്യങ്ങളുണ്ടെങ്കിലും ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല എന്നാണ് പോലീസിന്റെ വിശദീകരണം. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Also Read: ആ പിഞ്ചു കുഞ്ഞ് ചലനമറ്റ് കിടക്കുന്നത് കണ്ടിട്ടും കുറ്റബോധമില്ലാതെ മാഹിൻകണ്ണ്, നുണക്കഥകള്‍ പടച്ചുവിട്ട് ആത്മഹത്യയാക്കാൻ ശ്രമം, ഒടുവിൽ എല്ലാം സമ്മതിച്ച് റുഖിയയും ഭർത്താവും

മ്യൂസിയം പരിസരത്ത് പുലര്‍ച്ചെ നടക്കാനിറങ്ങിയ യുവതി കഴിഞ്ഞ മാസം അക്രമത്തിനിരയായിരുന്നു. ഏറെ നാളത്തെ അന്വേഷണത്തിനുശേഷമാണ് അക്രമിയെ കണ്ടെത്താനായത്. വഞ്ചിയൂര്‍ കോടതി ജംക്ഷനില്‍ യുവതിയെ അക്രമിച്ച യുവാവിനെയും പൊലീസ് പിടികൂടിയിരുന്നു. തലസ്ഥാന നഗരത്തില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പൊലീസ് ഇടപെടല്‍ ഫലപ്രദമാകുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. ഏതുസമയവും പോലീസ് വലയമുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ പോലീസ് ഇടപെടല്‍ ചോദ്യംചെയ്യപ്പെടുകയാണ്.

തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and
Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്