ആപ്പ്ജില്ല

തീരദേശമേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭം; കോവളം ഗ്രോവ് ബീച്ചില്‍ സുരക്ഷാഭിത്തിയുടെ ഒരു ഭാഗം തകര്‍ന്നു

കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് വിഴിഞ്ഞത്തും കേവളത്തും തീരത്തോട് ചേര്‍ത്ത് ഒതുക്കിവച്ചിരുന്ന മത്സ്യബന്ധനയാനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്ത

| Edited by Samayam Desk | Lipi 8 Sept 2020, 9:38 am
തിരുവനന്തപുരം: തീരദേശമേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭം. ശക്തമായ തിരമാലയില്‍ കോവളം ഗ്രോവ് ബീച്ചില്‍ സുരക്ഷാഭിത്തിയുടെ ഒരു ഭാഗം തകര്‍ന്നു. ലൈറ്റ് ഹൗസ്ബീച്ച് പൂര്‍ണമായും വെള്ളത്തിനടിയിലായി. സമുദ്രാബീച്ചിലെ വിശ്രമ സങ്കേതത്തിനു സമീപം വരെയും കടല്‍കയറിയതോടെ ഇവിടെ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ലൈറ്റ്ഹൗസ് ബീച്ചിലും സീറോക്ക് ബീച്ചിലും തീരം മറികടന്ന് നടപ്പാത വരെ തിരമാലകള്‍ ആഞ്ഞടിച്ചത്.
Samayam Malayalam കോവളം ഗ്രോവ് ബീച്ചില്‍ സുരക്ഷാഭിത്തിയുടെ ഒരു ഭാഗം തകര്‍ന്നു


Also Read: സിയാദ് വധം; തക്കാളി ആഷിക്ക് പോലീസ് കസ്റ്റഡിയില്‍, ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തിയേക്കും

കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് വിഴിഞ്ഞത്തും കേവളത്തും തീരത്തോട് ചേര്‍ത്ത് ഒതുക്കിവച്ചിരുന്ന മത്സ്യബന്ധനയാനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ കടലേറ്റത്തില്‍ തകര്‍ന്ന കടല്‍ഭിത്തിയും കടന്ന് തിരയടിച്ച് 50 ഓളം വീടുകളില്‍ വെള്ളം കയറി. പലരും വീടുകളുപേക്ഷിച്ച് ബന്ധുവീടുകളിലാണ് മാറിതാമസിക്കുന്നത്. കഴിഞ്ഞ മാസമുണ്ടായ കടല്‍ക്ഷോഭത്തില്‍ ശംഖുംമുഖം ബീച്ചിനടുത്തുള്ള കൊച്ചുതോപ്പില്‍ അമ്പതിലധികം വീടുകളാണ് തകര്‍ന്നത്. ഇരുനില കോണ്‍ക്രീറ്റ് വീടുകളും ഓടിട്ട വീടുകളും തകര്‍ന്നവയുടെ കൂട്ടത്തിലുണ്ട്.

Also Read: മൊബൈല്‍ ഫോണിലൂടെ പരിചയം, പിന്നീട് പ്രണയമായി, 6 വയസ്സുള്ള മകളെ ഉപേക്ഷിച്ച് തളിപ്പറമ്പ് സ്വദേശി ഒളിച്ചോടി, ഒടുവില്‍ കുടങ്ങിയത് ഇങ്ങനെ...

ഇതോടെ ചില കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. വലിയതോപ്പ് സെന്‍റ് റോക്‌സ് കോണ്‍വെന്റ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഏഴോളം കുടുംബങ്ങളാണ് നിലവില്‍ കഴിയുന്നത്. ഇവരില്‍ പലരും ലക്ഷക്കണക്കിന് രൂപ ബാങ്ക് വായ്പയെടുത്ത് വീട് കെട്ടിയവരാണ്. കടലിറങ്ങുമ്പോള്‍ തിരിച്ചു ചെന്നാല്‍ താമസിക്കാന്‍ വീടുകളില്ല എന്ന വിഷമത്തിലാണ് ഇവര്‍ ദുരിതാശ്വസ ക്യാമ്പുകളില്‍ കഴിയുന്നത്. അതേസമയം, പൂന്തുറ ചേരിയാമുട്ടത്ത് ശക്തമായ കടലേറ്റം തുടരുന്ന സാഹചര്യത്തില്‍ തകര്‍ന്ന കടല്‍ഭിത്തി പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാരായ മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.


തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്