ആപ്പ്ജില്ല

കഞ്ചാവ് വില്‍പന കേസില്‍ ജയില്‍ മോചിതനായി; വീടുകളിലും പള്ളികളിലും കയറി കത്തിയുമായി ആക്രമണം; പിടികൂടാതെ പോലീസ്

കൊന്നുകളയുമെന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തുന്ന സിസിടിവി ക്യാമറ ദൃശ്യവും പുറത്തു വന്നിട്ടുണ്ട്. ഇതില്‍ ജാസ്മിന്‍റെ വീട്ടില്‍ ഒരു ദിവസം അഞ്ചു തവണയാണ് ഇയാള്‍ ഭീഷണി മുഴക്കി എത്തിയത്.

Edited byമേരി മാര്‍ഗ്രറ്റ് | Lipi 19 May 2023, 8:11 pm

ഹൈലൈറ്റ്:

  • കൊന്നുകളയുമെന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തുന്ന സിസിടിവി ക്യാമറ ദൃശ്യവും പുറത്തു വന്നിട്ടുണ്ട്
  • ജാസ്മിന്‍റെ വീട്ടില്‍ ഒരു ദിവസം അഞ്ചു തവണയാണ് ഇയാള്‍ ഭീഷണി മുഴക്കി എത്തിയത്
  • സംഭവത്തില്‍ ലിനു പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Attack (5)
തിരുവനന്തപുരം: കഞ്ചാവ് വില്‍പ്പന കേസില്‍ അറസ്റ്റിലായ പ്രതി ജയില്‍ മോചിതനായ ശേഷം പോത്തന്‍കോട്ടും മംഗലപുരത്തും വീടുകളിലും പള്ളിയിലും കയറി കത്തിയുമായി ആക്രമണം നടത്തുന്നതായി പരാതി. പോത്തന്‍കോട് കൊയ്ത്തൂര്‍കോണം സ്വദേശി നവാസ് ആണ് വീടുകളില്‍ കയറി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
Also Read: ദേശീയപാത 66: പ്രധാനപാലങ്ങളുടെ പൈലിങ് കാലവർഷത്തിന് മുൻപ് തീർക്കും

കൊയ്ത്തൂര്‍ക്കോണം സ്വദേശി ലിനു, കാരമുട് സ്വദേശിനി ജാസ്മിന്‍, ഹനീഫ എന്നിവരുടെ വീടുകളിലും
ഖബറഡി മുസ്ലിം ജമാഅത്ത് പള്ളിയിലും കയറിയാണ് നവാസ് ആക്രമണം നടത്തുകയും കത്തിയുമായി ഭീഷണിപ്പെടുത്തുകയും ചെയ്തത്.


തന്നെ പിടിക്കാന്‍ പോലീസിന് വിവരം നല്‍കിയത് ഇവര്‍ ആണെന്ന് പറഞ്ഞുകൊണ്ട് ആയിരുന്നു ഭീഷണിയും അക്രമണവും. കൊന്നുകളയുമെന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തുന്ന സിസിടിവി ക്യാമറ ദൃശ്യവും പുറത്തു വന്നിട്ടുണ്ട്. ഇതില്‍ ജാസ്മിന്‍റെ വീട്ടില്‍ ഒരു ദിവസം അഞ്ചു തവണയാണ് ഇയാള്‍ ഭീഷണി മുഴക്കി എത്തിയത്.

Also Read: 2000 രൂപയുടെ നോട്ട് പിന്‍വലിച്ച് ആര്‍ബിഐ; സെപ്തംബര്‍ 30 വരെ ഉപയോഗിക്കാം

സംഭവത്തില്‍ ലിനു പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി. രണ്ടുദിവസം മുമ്പ് ഖബറടി മുസ്ലിം ജമാഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറി ഷിഹാബുദ്ദീനെ നവാസ് മര്‍ദ്ദിച്ചിരുന്നു. നവാസിനെതിരെ മംഗലപുരം പോത്തന്‍കോട് പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. എന്നാല്‍, സംഭവ ശേഷം നവാസ് ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്. മംഗലപുരം പോത്തന്‍കോട് പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് നവാസ്.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്