തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ച സർക്കാർ നടപടിയിൽ പരിഹാസവുമായി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് കെ എസ് ശബരീനാഥൻ. 'ക്യാപ്സുൽ' എന്ന തലക്കെട്ടോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരീനാഥൻ്റെ വിമർശനം.
ദീർഘ കാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളകുടിശ്ശിക സർക്കാരിൽ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങൾ. യുവജന കമ്മീഷൻ ചെയർപേഴ്സൺ ശമ്പളം ഒരു ലക്ഷം രൂപയായി ഉയർത്തിയത്തോടെ 14/10/2016 മുതൽ 25/05/2018 വരെയുള്ള 17 മാസങ്ങൾക്കുള്ള Rs 8,50,000 രൂപ കുടിശ്ശികയാണ് മുൻകാലപ്രാബല്യത്തിൽ സഖാവിന് ഇന്നത്തെ ഉത്തരവിലൂടെ ലഭിക്കുന്നതെന്ന് പോസ്റ്റിൽ ശബരീനാഥൻ കുറ്റപ്പെടുത്തി.
ചിന്തയുടെ നിരന്തര അഭ്യർത്ഥനകളും പോരാട്ടങ്ങളും മാനിച്ചാണ് സർക്കാർ മുട്ട് മടക്കിയത്. താൻ ഒരു ശുപാർശയും നൽകിയില്ല എന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പറഞ്ഞത് ഒരു സൈക്കളോജിക്കൽ മൂവ് ആയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'ലാൽ സലാം സഖാവെ' എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിച്ചത്.
ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ച് കായിക യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് ഉത്തരവിറക്കിയത്. 06-01-2017 മുതൽ 26-05-18 വരെയുള്ള പതിനേഴ് മാസത്തെ ശമ്പളമാണ് മുൻ കാല പ്രാബല്യത്തോടെ ചിന്തയ്ക്ക് ലഭിക്കുക. ഇക്കാലയളവിൽ 50,000 രൂപയായിരുന്നു ചിന്തയുടെ ശമ്പളം.
Read Latest Local News and Malayalam News
ദീർഘ കാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളകുടിശ്ശിക സർക്കാരിൽ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങൾ. യുവജന കമ്മീഷൻ ചെയർപേഴ്സൺ ശമ്പളം ഒരു ലക്ഷം രൂപയായി ഉയർത്തിയത്തോടെ 14/10/2016 മുതൽ 25/05/2018 വരെയുള്ള 17 മാസങ്ങൾക്കുള്ള Rs 8,50,000 രൂപ കുടിശ്ശികയാണ് മുൻകാലപ്രാബല്യത്തിൽ സഖാവിന് ഇന്നത്തെ ഉത്തരവിലൂടെ ലഭിക്കുന്നതെന്ന് പോസ്റ്റിൽ ശബരീനാഥൻ കുറ്റപ്പെടുത്തി.
ചിന്തയുടെ നിരന്തര അഭ്യർത്ഥനകളും പോരാട്ടങ്ങളും മാനിച്ചാണ് സർക്കാർ മുട്ട് മടക്കിയത്. താൻ ഒരു ശുപാർശയും നൽകിയില്ല എന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പറഞ്ഞത് ഒരു സൈക്കളോജിക്കൽ മൂവ് ആയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'ലാൽ സലാം സഖാവെ' എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിച്ചത്.
ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ച് കായിക യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് ഉത്തരവിറക്കിയത്. 06-01-2017 മുതൽ 26-05-18 വരെയുള്ള പതിനേഴ് മാസത്തെ ശമ്പളമാണ് മുൻ കാല പ്രാബല്യത്തോടെ ചിന്തയ്ക്ക് ലഭിക്കുക. ഇക്കാലയളവിൽ 50,000 രൂപയായിരുന്നു ചിന്തയുടെ ശമ്പളം.
Read Latest Local News and Malayalam News