തിരുവനന്തപുരം: സോളാർ കേസിന്റെ അന്വേഷണ ഫലത്തെക്കുറിച്ച് ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേസ് ആര് അന്വേഷിക്കുന്നതിലും തനിക്ക് പരാതി ഉണ്ടായിരുന്നില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. സത്യം ഒരുകാലത്തും മൂടിവെക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസമാണ് ഇപ്പോഴുള്ളത്. എൽ ഡി എഫ് സർക്കാർ അധികാരത്തിലിരുന്ന അവസരത്തിൽ സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളിലും സോളാർ ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്ന് കണ്ടത്തിയതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലാത്തുകൊണ്ടാണോ സി ബി ഐ അന്വേഷണത്തിന് ഇടതു സർക്കാർ ഉത്തരവിട്ടതെന്ന് അറിയില്ല.
ഒരു ഘട്ടത്തിൽ അറസ്റ്റ് ചെയ്തേക്കപ്പെടുമെന്ന് വിവരം കിട്ടിയതിനാൽ മുൻകൂർ ജാമ്യമെടുക്കണമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ ഞാനും പ്രതിചേർക്കപ്പെട്ട സഹപ്രവർത്തകരും അത് നിരാകരിച്ചു. കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്താൽ അതിനെ നേരിടാനാണ് തീരുമാനിച്ചത്. ഈ നീക്കം തിരിച്ചടിയായേക്കാമെന്നു കരുതിയാകും അറസ്റ്റ് ചെയ്യാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചത്.
നസാക്ഷിക്കു നിരക്കാത്തതൊന്നും ചെയ്തിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് പൊതു പ്രവർത്തകരെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത് നല്ലതാണോയെന്ന് ഇനിയെങ്കിലും ആലോചിക്കണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
പെരിയ കേസിലും ഷുഹൈബ് വധക്കേസിലും സിബിഐ അന്വേഷണം നടത്താതിരിക്കാൻ കോടികൾ മുടക്കി ഡൽഹിയിൽ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ സർക്കാർ സോളാർ കേസ് സിബിഐക്ക് വിടുകയാണുണ്ടായത്. അതിൽ അത്ഭുതമുണ്ട്. വെള്ളക്കടലാസിൽ എഴുതി വാങ്ങിയ പരാതിയിൽ പോലീസ് റിപ്പോർട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പോലും പരിശോധിക്കാതെയും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് സംശയകരമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
ഒരു ഘട്ടത്തിൽ അറസ്റ്റ് ചെയ്തേക്കപ്പെടുമെന്ന് വിവരം കിട്ടിയതിനാൽ മുൻകൂർ ജാമ്യമെടുക്കണമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ ഞാനും പ്രതിചേർക്കപ്പെട്ട സഹപ്രവർത്തകരും അത് നിരാകരിച്ചു. കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്താൽ അതിനെ നേരിടാനാണ് തീരുമാനിച്ചത്. ഈ നീക്കം തിരിച്ചടിയായേക്കാമെന്നു കരുതിയാകും അറസ്റ്റ് ചെയ്യാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചത്.
നസാക്ഷിക്കു നിരക്കാത്തതൊന്നും ചെയ്തിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് പൊതു പ്രവർത്തകരെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത് നല്ലതാണോയെന്ന് ഇനിയെങ്കിലും ആലോചിക്കണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
പെരിയ കേസിലും ഷുഹൈബ് വധക്കേസിലും സിബിഐ അന്വേഷണം നടത്താതിരിക്കാൻ കോടികൾ മുടക്കി ഡൽഹിയിൽ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ സർക്കാർ സോളാർ കേസ് സിബിഐക്ക് വിടുകയാണുണ്ടായത്. അതിൽ അത്ഭുതമുണ്ട്. വെള്ളക്കടലാസിൽ എഴുതി വാങ്ങിയ പരാതിയിൽ പോലീസ് റിപ്പോർട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പോലും പരിശോധിക്കാതെയും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് സംശയകരമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.