തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവൻ മാർച്ചിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഡിസിസി പ്രസിഡൻ്റ് പാലോട് രവിയുടെ നേതൃത്വത്തിലാണ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്. രാജ്ഭവന് മുന്നിൽ ബാരിക്കേഡ് വെച്ച് പോലീസ് മാർച്ച് തടഞ്ഞു. പിന്നീട് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഡൽഹിയിൽ പാർലമെൻ്റിൽ നിന്നും കാൽനടയായി രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ പ്രതിഷേധത്തിൽ എം പിമാരെ അറസ്റ്റ് ചെയ്തു. എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ച പ്രവർത്തകരുമായി പോലീസ് ഏറ്റുമുട്ടി. വിജയ് ചൗക്കിൽ നടന്ന പ്രതിഷേധത്തിൽ മാർച്ച് നയിച്ച കെ സി വേണുഗോപാൽ, മുകൾ വാസ്നിക്ക് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.
നാഷണൽ ഹെറൾഡ് കേസിൽ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചുവെന്ന് ഇ ഡി വൃത്തങ്ങൾ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 11 മണിക്കൂറിൽ സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തത്. നാഷണൽ ഹെറാൾഡ് കേസിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങളാണ് സോണിയയോട് അന്വേഷണ സംഘം ചോദിച്ചത്. നിയമം ദുരുപയോഗം ചെയ്താണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നാണ് കോൺഗ്രസ് ആരോപണം.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഡിസിസി പ്രസിഡൻ്റ് പാലോട് രവിയുടെ നേതൃത്വത്തിലാണ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്. രാജ്ഭവന് മുന്നിൽ ബാരിക്കേഡ് വെച്ച് പോലീസ് മാർച്ച് തടഞ്ഞു. പിന്നീട് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഡൽഹിയിൽ പാർലമെൻ്റിൽ നിന്നും കാൽനടയായി രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ പ്രതിഷേധത്തിൽ എം പിമാരെ അറസ്റ്റ് ചെയ്തു. എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ച പ്രവർത്തകരുമായി പോലീസ് ഏറ്റുമുട്ടി. വിജയ് ചൗക്കിൽ നടന്ന പ്രതിഷേധത്തിൽ മാർച്ച് നയിച്ച കെ സി വേണുഗോപാൽ, മുകൾ വാസ്നിക്ക് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.
നാഷണൽ ഹെറൾഡ് കേസിൽ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചുവെന്ന് ഇ ഡി വൃത്തങ്ങൾ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 11 മണിക്കൂറിൽ സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തത്. നാഷണൽ ഹെറാൾഡ് കേസിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങളാണ് സോണിയയോട് അന്വേഷണ സംഘം ചോദിച്ചത്. നിയമം ദുരുപയോഗം ചെയ്താണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നാണ് കോൺഗ്രസ് ആരോപണം.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം