തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്കി സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റിൽ. കാട്ടാക്കട നരുവാമൂട് സ്വദേശിനി സോണിയ (21) എന്ന് വിളിക്കുന്ന ജോമോള്‍ ഭര്‍ത്താവും കഴക്കൂട്ടം കുളത്തൂര്‍ ചിത്തിര നഗറില്‍ പുതുവല്‍ മണക്കാട് വീട്ടില്‍ അഖിൽ (22) എന്നിവരാണ് പിടിയിലായത്.
മുക്കുപണ്ടം നല്കി വ്യാജ ആധാര്‍ കാര്‍ഡും നിര്‍മ്മിച്ച് നല്കി തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച കഠിനംകുളം മരിയനാട് അജന്ത ഹൗസില്‍ അജീവ് അഡ്രൂസ് ഒളിവിലാണെന്നും ഇയാളെ പിടികൂടുന്നതിനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും കഠിനംകുളം പോലീസ് എസ്എച്ച്ഒ സാജു ആന്റണി അറിയിച്ചു. ഇയാള്‍ സഞ്ചരിച്ച കാര്‍ കഴക്കൂട്ടത്ത് നിന്നും പോലീസ് കണ്ടെത്തി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കഠിനംകുളത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ എത്തിയ യുവതിയും യുവാവും 5 വളകള്‍ കൊടുത്ത ശേഷം ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാരന് എഴുപതിനായിരം രൂപ നല്കിയ ശേഷം ബാക്കി തുക അടുത്ത ദിവസം നല്‍കാമെന്ന് പറഞ്ഞു. ബുധനാഴ്ച രാവിലെ ബാങ്ക് ഉടമ ഈ വളകള്‍ ദേശസാല്‍കൃത ബാങ്കില്‍ പണയം വയ്ക്കാന്‍ എത്തിയപ്പോഴാണ് അതു മുക്ക് പണ്ടമാണെന്നു സ്ഥിരീകരിച്ചത്.
തുടര്‍ന്ന് കഠിനംകുളം പോലീസില്‍ പരാതി നല്കി. പോലീസിന്റെ നിര്‍ദേശപ്രകാരം പണയം വച്ചവരെ ബാക്കി തുക നല്‍കാമെന്ന് പറഞ്ഞ് പണം ഇടപാട് സ്ഥാപനത്തിലേക്കു വിളിച്ചു വരുത്തി. അവിടെവച്ചാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് പിന്നിലെ തട്ടിപ്പ് വീരനും നിലവില്‍ ഒളിവില്‍ പോയതുമായ അജീവ് അഡ്രൂസ് കമ്മീഷന് വ്യവസ്ഥയിലാണ് പിടികൂടിയ പ്രതികളെ കൊണ്ട് പണയം തട്ടിപ്പ് നടത്തുന്നതെന്നും ഇതിന് സമാനമായ തട്ടിപ്പ് നേരത്തെ നടന്നിട്ടുള്ളതായി കഠിനംകുളം പോലീസ് പറഞ്ഞു.
ഇയാള്‍ മറ്റു പലരെയും കമ്മിഷന് വ്യവസ്ഥയില്‍ സ്വകാര്യ പണം ഇടപാട് സ്ഥാപനങ്ങളില്‍ മുക്കു പണ്ടങ്ങള് നല്കി തട്ടിപ്പ് നടത്തി വരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ഇയാളുടെ കാറില്‍ നിന്നും മാരക മയക്കുമരുന്നായ എംഡിഎം എ കഠിനംകുളം പോലീസ് പിടികൂടിയിരുന്നു.
Read Latest Local News and Malayalam News
മുക്കുപണ്ടം നല്കി വ്യാജ ആധാര്‍ കാര്‍ഡും നിര്‍മ്മിച്ച് നല്കി തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച കഠിനംകുളം മരിയനാട് അജന്ത ഹൗസില്‍ അജീവ് അഡ്രൂസ് ഒളിവിലാണെന്നും ഇയാളെ പിടികൂടുന്നതിനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും കഠിനംകുളം പോലീസ് എസ്എച്ച്ഒ സാജു ആന്റണി അറിയിച്ചു. ഇയാള്‍ സഞ്ചരിച്ച കാര്‍ കഴക്കൂട്ടത്ത് നിന്നും പോലീസ് കണ്ടെത്തി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കഠിനംകുളത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ എത്തിയ യുവതിയും യുവാവും 5 വളകള്‍ കൊടുത്ത ശേഷം ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാരന് എഴുപതിനായിരം രൂപ നല്കിയ ശേഷം ബാക്കി തുക അടുത്ത ദിവസം നല്‍കാമെന്ന് പറഞ്ഞു. ബുധനാഴ്ച രാവിലെ ബാങ്ക് ഉടമ ഈ വളകള്‍ ദേശസാല്‍കൃത ബാങ്കില്‍ പണയം വയ്ക്കാന്‍ എത്തിയപ്പോഴാണ് അതു മുക്ക് പണ്ടമാണെന്നു സ്ഥിരീകരിച്ചത്.
തുടര്‍ന്ന് കഠിനംകുളം പോലീസില്‍ പരാതി നല്കി. പോലീസിന്റെ നിര്‍ദേശപ്രകാരം പണയം വച്ചവരെ ബാക്കി തുക നല്‍കാമെന്ന് പറഞ്ഞ് പണം ഇടപാട് സ്ഥാപനത്തിലേക്കു വിളിച്ചു വരുത്തി. അവിടെവച്ചാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് പിന്നിലെ തട്ടിപ്പ് വീരനും നിലവില്‍ ഒളിവില്‍ പോയതുമായ അജീവ് അഡ്രൂസ് കമ്മീഷന് വ്യവസ്ഥയിലാണ് പിടികൂടിയ പ്രതികളെ കൊണ്ട് പണയം തട്ടിപ്പ് നടത്തുന്നതെന്നും ഇതിന് സമാനമായ തട്ടിപ്പ് നേരത്തെ നടന്നിട്ടുള്ളതായി കഠിനംകുളം പോലീസ് പറഞ്ഞു.
ഇയാള്‍ മറ്റു പലരെയും കമ്മിഷന് വ്യവസ്ഥയില്‍ സ്വകാര്യ പണം ഇടപാട് സ്ഥാപനങ്ങളില്‍ മുക്കു പണ്ടങ്ങള് നല്കി തട്ടിപ്പ് നടത്തി വരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ഇയാളുടെ കാറില്‍ നിന്നും മാരക മയക്കുമരുന്നായ എംഡിഎം എ കഠിനംകുളം പോലീസ് പിടികൂടിയിരുന്നു.
Read Latest Local News and Malayalam News