ആപ്പ്ജില്ല

ഫോട്ടോ കാണാനില്ല; ലാത്വിയന്‍ യുവതിയുടെ കേസില്‍ നാടകീയ രംഗങ്ങള്‍

ഫോട്ടോ കാണാതായതില്‍ കോടതി വിമര്‍ശിച്ചു. ഫോട്ടോ കണ്ടെത്തിയതിന് ശേഷം മാത്രമേ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതി മുറിക്ക് പുറത്തുപോകാമെന്ന് കോടതി നിര്‍ദേശിച്ചു.

Samayam Malayalam 22 Jul 2022, 3:49 pm
തിരുവനന്തപുരം: കോവളത്ത് വിദേശയുവതി കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. യുവതിയുടെ മൃതദേഹത്തിന്റെയും മൃതദേഹം കിടന്ന സ്ഥലത്തിന്റെയും 21 ഫോട്ടോകളാണ് തിരുവനന്തപുരം ഒന്നാം അഡീ. സെഷന്‍സ് കോടതിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരു ഫോട്ടോ കാണാതായി.
Samayam Malayalam Court Verdict toi


Also Read: പ്ലസ് വണ്‍ പ്രവേശന സമയപരിധി നീട്ടി; വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണി വരെ അപേക്ഷിക്കാം

ഫോട്ടോ കണ്ടെത്തിയതിന് ശേഷം മാത്രമേ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതി മുറിക്ക് പുറത്തുപോകാമെന്ന് കോടതി നിര്‍ദേശിച്ചു. പിന്നീട് മറ്റൊരു കേസിന്റെ ഫയലില്‍ നിന്ന് ഈ ഫോട്ടോ കിട്ടുകയായിരുന്നു. വിദേശ വനിതയുടെ മരണ കാരണം ബലപ്രയോഗത്തെ തുടര്‍ന്നുണ്ടായ ക്ഷതമാണെന്ന് പോസ്റ്റ്മാര്‍ട്ടം നടത്തിയ മുന്‍ പോലീസ് സര്‍ജനായ ഡോ. ശശികല കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

Also Read:
നായയെ കുളിപ്പിച്ചില്ല; എസ്പിയുടെ ഗണ്‍മാന് സസ്‌പെന്‍ഷന്‍, പിന്നാലെ തിരിച്ചെടുത്ത് എഐജി

എന്നാല്‍, കേസിലെ ഏഴാം സാക്ഷി ഉമ്മര്‍ ഖാന്‍ കൂറുമാറി. വിദേശവനിതയുടെ ജാക്കറ്റ് രണ്ടാം പ്രതി കോവളത്തെ തന്റെ കടയില്‍ കൊണ്ടുവന്നിരുന്നതായി പോലീസിനു നല്‍കിയിരുന്ന മൊഴിയാണ് കോടതിയില്‍ മാറ്റി പറഞ്ഞത്. 2018 മാര്‍ച്ച് 14 ന് കോവളത്തുനിന്ന് യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ കൂട്ടിക്കൊണ്ടുപോയി ലഹരി വസ്തു നല്‍കി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രദേശവാസികളായ ഉദയന്‍, ഉമേഷ് എന്നിവരാണ് കേസിലെ രണ്ട് പ്രതികള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്