തിരുവനന്തപുരം (Thiruvananthapuram ): അനന്തപുരി ഹിന്ദു മഹാസമ്മേളന വേദിയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മുൻ എംഎൽഎ പി സി ജോർജിൻ്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ആണ് ജാമ്യം റദ്ദാക്കിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം കോടതി
അംഗീകരിച്ചു. പി സി ജോർജിനെ അറസ്റ്റു ചെയ്യാനുള്ള സ്വാതന്ത്ര്യം ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണർക്ക് ഉണ്ടെന്നും കോടതി വ്യക്തമാക്കി. അനന്തപുരി ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്ലീം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിലാണ് ജോർജിനെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്തത്. തുടർന്ന് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പി സി ജോർജിനെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ വഞ്ചിയൂർ കോടതി മജിസ്ട്രേറ്റ് ഉപാധികളോടെ ജോർജിന് ജാമ്യം അനുവദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് ജാമ്യം റദ്ദാക്കണമെന്ന ഹർജിയുമായി പോലീസ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
ദീർഘകാലം പൊതുരംഗത്ത് നിൽക്കുന്ന പി സി ജോർജ് സമൂഹത്തിൽ സ്പർധ വളർത്തുന്ന രീതിയിൽ നിരന്തരം പ്രസ്താവന നടത്തുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകന് ചേരാത്ത തരത്തിലുള്ള പ്രയോഗങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. കോടതിയെ തന്നെ വെല്ലുവിളിച്ചാണ് ജാമ്യവ്യവസ്ഥകൾ ലംഘിച്ച് പി സി ജോർജ് വീണ്ടും പരാമർശങ്ങൾ നടത്തുന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇത് പരിഗണിച്ചാണ് ജോർജിൻ്റെ ജാമ്യം റദ്ദാക്കി കോടതി ഉത്തരവിട്ടത്. വിദ്വേഷ പ്രസംഗം നടത്തിയതിനു തെളിവായി പ്രോസിക്യൂഷൻ സമർപ്പിച്ച സിഡിയും കോടതി പരിശോധിച്ചിരുന്നു.
തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗക്കേസിനു പിന്നാലെ കൊച്ചി പാലാരിവട്ടത്തും ജോർജിനെതിരെ കേസെടുത്തിരുന്നു. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്താഹയജ്ഞ പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് ജോർജിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തത്. ഇതിനു പിന്നാലെ പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജി എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് ജോർജിനെ തേടി തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഹൈക്കോടതിയിൽ ജാമ്യഹർജി സമർപ്പിച്ച ജോർജിന് ഇടക്കാല ജാമ്യം ലഭിക്കുകയായിരുന്നു.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Thiruvananthapuram News, P C George, P C George Bail
അംഗീകരിച്ചു. പി സി ജോർജിനെ അറസ്റ്റു ചെയ്യാനുള്ള സ്വാതന്ത്ര്യം ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണർക്ക് ഉണ്ടെന്നും കോടതി വ്യക്തമാക്കി.
ദീർഘകാലം പൊതുരംഗത്ത് നിൽക്കുന്ന പി സി ജോർജ് സമൂഹത്തിൽ സ്പർധ വളർത്തുന്ന രീതിയിൽ നിരന്തരം പ്രസ്താവന നടത്തുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകന് ചേരാത്ത തരത്തിലുള്ള പ്രയോഗങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. കോടതിയെ തന്നെ വെല്ലുവിളിച്ചാണ് ജാമ്യവ്യവസ്ഥകൾ ലംഘിച്ച് പി സി ജോർജ് വീണ്ടും പരാമർശങ്ങൾ നടത്തുന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇത് പരിഗണിച്ചാണ് ജോർജിൻ്റെ ജാമ്യം റദ്ദാക്കി കോടതി ഉത്തരവിട്ടത്. വിദ്വേഷ പ്രസംഗം നടത്തിയതിനു തെളിവായി പ്രോസിക്യൂഷൻ സമർപ്പിച്ച സിഡിയും കോടതി പരിശോധിച്ചിരുന്നു.
തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗക്കേസിനു പിന്നാലെ കൊച്ചി പാലാരിവട്ടത്തും ജോർജിനെതിരെ കേസെടുത്തിരുന്നു. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്താഹയജ്ഞ പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് ജോർജിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തത്. ഇതിനു പിന്നാലെ പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജി എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് ജോർജിനെ തേടി തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഹൈക്കോടതിയിൽ ജാമ്യഹർജി സമർപ്പിച്ച ജോർജിന് ഇടക്കാല ജാമ്യം ലഭിക്കുകയായിരുന്നു.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Thiruvananthapuram News, P C George, P C George Bail