ആപ്പ്ജില്ല

തിരുവനന്തപുരത്ത് കനത്ത ജാഗ്രത; ആളുകള്‍ പുറത്തിറങ്ങരുത്, ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നിരോധിച്ചു!

തലസ്ഥാനത്ത് നിരീക്ഷണവും ജാഗ്രതയും കൂട്ടാനാണ് ജില്ലാഭരണകൂടത്തിന്‍റെ തീരുമാനം. ജില്ലയില്‍ നാല് നിയന്ത്രിത മേഖലകള്‍ കൂടി പ്രഖ്യാപിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാട് ടൗണും കണ്ണമ്പള്ളിയും പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള വാണിജ്യ മേഖലയിലുമാണ് നിയന്ത്രണം.

Lipi 5 Jul 2020, 9:42 am
തിരുവനന്തപുരം: ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തലസ്ഥാനം കൂടുതല്‍ ജാഗ്രതയിലേക്ക്. കഴിഞ്ഞ ദിവസം നാല് പേര്‍ക്ക് കൂടി ഉറവിടം അറിയാതെ കൊവിഡ് സ്ഥിരീകരച്ചതോടെ തിരുവന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമായിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തില്‍ 20 ദിവസത്തിനിടെ 22 സമ്പര്‍ക്ക കേസുകളാണ് ഉണ്ടായത്. ഇതില്‍ 13 ഉം ഉറവിടമില്ലാത്തത്.
Samayam Malayalam Heavy alert in Thiruvananthapuram


Also Read: കൊവിഡ്; തൃശൂര്‍ സ്വദേശി കുവൈറ്റില്‍ മരിച്ചു, കുന്നംകുളത്ത് ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം, അതീവ ജാഗ്രത

സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ളവര്‍ക്ക് കൊവിഡ് വന്നതോടെ സമൂഹ വ്യാപന ഭീതിയിലാണ് തിരുവനന്തപുരം നഗരം. അത്യാവശങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. തലസ്ഥാനത്ത് നിരീക്ഷണവും ജാഗ്രതയും കൂട്ടാനാണ് ജില്ലാഭരണകൂടത്തിന്‍റെ തീരുമാനം. ജില്ലയില്‍ നാല് നിയന്ത്രിത മേഖലകള്‍ കൂടി പ്രഖ്യാപിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാട് ടൗണും കണ്ണമ്പള്ളിയും പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള വാണിജ്യ മേഖലയിലുമാണ് നിയന്ത്രണം. സൊമാറ്റോ ഡെലിവറി ബോയിക്ക് രോഗം സ്ഥീകരിച്ചതോടെ കണ്ടെയ്‌ന്‍മെന്‍റ് മേഖലകളില്‍ ഭക്ഷണ വിതരണം അവസാനിപ്പിച്ചു. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുമ്പോഴും നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ് വേണ്ടെന്നാണ് തീരുമാനം.

അതേസമയം, തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ബാലാരാമപുരം സ്വദേശിയായ വെല്‍ഡറുടെ റൂട്ട് മാപ്പ് പുറത്തു വന്നു. നിരവധി പേരാണ് ഇയാളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉളളത്. ബാലരാമപുരം, കോട്ടുകാല്‍ വില്ലേജ് ഓഫീസുകള്‍, സബ് രജിസ്ട്രാര്‍ ഓഫീസ്, മെഡിക്കല്‍ കോളേജിലെ ഒപി ബ്ലോക്ക് എന്നിവിടങ്ങളെല്ലാം സമ്പര്‍ക്ക പട്ടികയില്‍ ഉണ്ട്.

Also Read: ക്വാറന്‍റൈനില്‍ നിന്ന് മുങ്ങി, പാലക്കാട് നിന്ന് കണ്ണൂരിലേക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര, ഫലം വന്നപ്പോള്‍ യുവാവിന് കൊവിഡ്!

കാലടിയിലെ ഒരു വീട്ടില്‍ വെല്‍ഡിംഗ് ജോലിക്കും പോയി. നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശിയും വിഎസ്എസ്സിയിലെ അപ്രന്‍റീസ് ട്രെയിനിയുമായി ആളുടെ റൂട്ട് മാപ്പും പുറത്തുവന്നു. വഴുതൂരിലെ നിരവധി കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പാളയം ഗുഡ് മോണിംഗ് സ്‌റ്റോറിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി 14 ദിവസത്തെ ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം 28, 29 തീയതികളില്‍ പാളയത്തെ വിവിധ കടകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്