ആപ്പ്ജില്ല

സമ്പര്‍ക്ക രോഗികള്‍ കൂടിയിട്ടും നിയന്ത്രണങ്ങള്‍ ശ്രദ്ധിക്കാതെ പൊതുജനം; തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം, റൂട്ട്മാപ്പില്ല... സ്വയം മുന്നോട്ട് വരിക!!

തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നു. ഇന്ന് 301 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിടമറിയാത്ത 16 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Samayam Malayalam 16 Jul 2020, 8:47 pm
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ആശങ്കയുയര്‍ത്തി കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ മടിച്ച് പൊതുജനങ്ങള്‍. ഇന്ന് മാത്രം മാസ്‌ക് ധരിക്കാത്തതിന് 5191 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ക്വറന്റൈന്‍ ലംഘിച്ചതിന് 10 കേസുകളും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. ആളുകള്‍ യാതൊരുവിധ നിയന്ത്രണവും പാലിക്കാത്ത സാഹചര്യമാണ് തിരുവനന്തപുരത്ത് നിലനില്‍ക്കുന്നത്. മാസ്‌കും സാമൂഹ്യ അകലവും ഇല്ലാതെയാണ് പല ആളുകളും ഇപ്പോഴും പുറത്തിറങ്ങുന്നത്. വേണ്ടത്ര മുന്നറിയിപ്പ് നല്‍കിയിട്ടും പൊതുജനം മുന്‍കരുതല്‍ സ്വീകരിക്കാത്തതില്‍ ആരോഗ്യവകുപ്പ് അധികൃതരും അങ്കലാപ്പിലാണ്.
Samayam Malayalam covid 19 situation in thiruvananthapuram extremely critical
സമ്പര്‍ക്ക രോഗികള്‍ കൂടിയിട്ടും നിയന്ത്രണങ്ങള്‍ ശ്രദ്ധിക്കാതെ പൊതുജനം; തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം, റൂട്ട്മാപ്പില്ല... സ്വയം മുന്നോട്ട് വരിക!!


​തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം

തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നു. ഇന്ന് 301 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിടമറിയാത്ത 16 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ ഉള്‍പ്പെടെ പരിശോധന വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

​വെല്ലുവിളിയായി ഹൈപ്പര്‍ മാര്‍ക്കറ്റ്

കഴിഞ്ഞ ദിവസം നഗരത്തിലെ രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 91 പേര്‍ക്കാണ് ഇന്നലെ അവിടെ പരിശോധന നടത്തിയത്. ഇതേ സ്ഥാപനത്തിലെ 81 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചപ്പോള്‍ 17 പേര്‍ക്ക് കൂടി പോസിറ്റീവാണെന്ന് കണ്ടെത്തി. ഈ സ്ഥാപനത്തില്‍ നിന്നും ഇനിയും ഫലങ്ങള്‍ വരാനുണ്ട്.

​റൂട്ട്മാപ്പില്ല, സ്വയം മുന്നോട്ട് വരിക

ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിവസേന നൂറ് കണക്കിന് പേരാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്നുപോയത്. ഇവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. മാത്രമല്ല ഇവിടെ ജോലി ചെയ്യുന്നവര്‍ ഏറെയും തമിഴ്‌നാട്ടുകാരാണ്. അതുകൊണ്ട് ഏറെ ശ്രദ്ധയോടെ കാര്യങ്ങള്‍ മുന്നോട്ട് നീക്കണം. കൂടുതല്‍ തമിഴ്‌നാട്ടുകാര്‍ ജോലി ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളും ഉണ്ട്. നിലവില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ധിപ്പിച്ചുണ്ട്. ഈ ദിവസങ്ങളില്‍ ഈ കടയില്‍ പോയി തുണി വാങ്ങിയവര്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ബന്ധപ്പെടണം. പരിശോധനയക്ക് സ്വയമേ മുന്നോട്ട് വന്നാല്‍ മാത്രമേ രോഗവ്യാപനം തടയാനാകു.

​ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും

കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ധിപ്പിച്ചുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും റിസള്‍ട്ട് അതിവേഗം ലഭ്യമാകുന്ന സ്ഥിതിയുണ്ടാക്കുകയും ചെയ്യും. ഇതിനായി സ്വകാര്യലാബുകള്‍ കൂടുതലായി ഉപയോഗിക്കും. പഞ്ചായത്തുകളില്‍ 100 കിടക്കകള്‍ വീതമുള്ള സെന്‍ററുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയന്ത്രണം പാലിക്കാതെ ആളുകള്‍ കടയില്‍ ചെന്ന് സാധനം വാങ്ങുന്നതിനൊപ്പം കൊറോണയും വാങ്ങി തിരിച്ച് പോകുന്ന അവസ്ഥയാണ്. എല്ലാവരെയും ചിന്തിപ്പിക്കേണ്ട കാര്യമാണിത്. തലസ്ഥാനത്തിന്റെ അനുഭവം മുന്‍നിര്‍ത്തി നടപടികള്‍ പുനക്രമീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്