ആപ്പ്ജില്ല

അഞ്ചുതെങ്ങ് ലാര്‍ജ് ക്ലസ്റ്ററില്‍ തീവ്ര രോഗ വ്യാപനം; ട്രിപ്പിള്‍ ലോക്ക് ഡൗണായിട്ടും രക്ഷയില്ല, അതീവ ജാഗ്രത!

ഏകദേശം 25,000 ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു തീരദേശ പഞ്ചായത്താണ് അഞ്ചുതെങ്ങ്. നിലവില്‍ ലാര്‍ജ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുള്ള ഇടമാണ് അഞ്ചുതെങ്ങ്. എന്നിട്ടും അഞ്ചുതെങ്ങില്‍ പരിശോധനയുടെ എണ്ണം വളരെ കുറവാണ്.

| Edited by Samayam Desk | Lipi 7 Aug 2020, 3:20 pm
തിരുവനന്തപുരം: ജില്ലയിലെ അഞ്ചുതെങ്ങ് ലാര്‍ജ് കൊവിഡ് ക്ലസ്റ്ററില്‍ തീവ്രരോഗവ്യാപനം. 104 പേര്‍ക്ക് വ്യാഴാഴ്ച മാത്രം കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റുകള്‍ കുറവാണെന്ന് ആക്ഷേപമുണ്ടായതിനെ തുടര്‍ന്നാണ് അഞ്ചുതെങ്ങ് മേഖലയില്‍ വ്യാഴാഴ്ച കൂടുതല്‍ പേരെ പരിശോധിച്ചത്. 444 പേരെ പരിശോധിച്ചതില്‍ 104 പേരും പോസിറ്റീവായതായാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുന്നത്. അതായത് ഇവിടെ വ്യാഴാഴ്ച പരിശോധിച്ചവരില്‍ നാലിലൊരാള്‍ക്ക് കൊവിഡ് കണ്ടെത്തിയെന്നര്‍ത്ഥം. കായിക്കര, പൂത്തുറ, മാമ്പള്ളി, അഞ്ചുതെങ്ങ് ജംഗ്ഷന്‍, സെന്റ് ജോസഫ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
Samayam Malayalam Anchuthengu Covid Test


Also Read: ആലപ്പുഴ തീരമേഖലയിൽ അതീവ ജാഗ്രത; തദ്ദേശസ്ഥാപനങ്ങളുടെ അടിയന്തര ജനകീയ ഇടപെടൽ, നിര്‍ദേശങ്ങളുമായി മന്ത്രി

ഏകദേശം 25,000 ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു തീരദേശ പഞ്ചായത്താണ് അഞ്ചുതെങ്ങ്. നിലവില്‍ ലാര്‍ജ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുള്ള ഇടമാണ് അഞ്ചുതെങ്ങ്. എന്നിട്ടും അഞ്ചുതെങ്ങില്‍ പരിശോധനയുടെ എണ്ണം വളരെ കുറവാണ്. കഴിഞ്ഞ ദിവസം അഞ്ചുതെങ്ങില്‍ രണ്ടു പേര്‍ കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. ജൂഡി ഇഗ്‌നേഷ്യസ്, പോള്‍ ജോസഫ് എന്നിവരാണു മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മേഖലയില്‍ പരിശോധനകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇവിടെ രോഗവ്യാപനം കൂടിയത് ആരോഗ്യവകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്.

Also Read: വെള്ളപ്പൊക്കത്തെ നേരിടാൻ കൊച്ചി വിമാനത്താവളം; യുദ്ധകാലാടിസ്ഥാനത്തിൽ നവീകരണം പൂർത്തിയാക്കി

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ തീരദേശക്ലസ്റ്ററുകളില്‍ രോഗവ്യാപനം കുറയുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആശങ്ക പൂര്‍ണമായും ഒഴിവായ സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കൂടുതല്‍ പരിശോധനകളിലൂടെ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതിനാല്‍, അതീവജാഗ്രത തുടരണമെന്ന് തന്നെയാണ് വ്യക്തമാകുന്നത്. അതേസമയം, പാറശ്ശാല, നെയ്യാറ്റിന്‍കര ഉള്‍പ്പടെയുള്ള മേഖലകളില്‍ രോഗികളുടെ എണ്ണം കൂടുന്നത്, ഇവിടെയുള്ള ക്ലസ്റ്ററുകളില്‍ പരിശോധനയുടെ എണ്ണം കൂട്ടേണ്ടതിന്റെ ആവശ്യകതയാണ് കാണിക്കുന്നത്. ഒപ്പം, കൂടുതല്‍ ക്ലസ്റ്ററുകള്‍ ജില്ലയില്‍ രൂപപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യേണ്ടി വരുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്