ആപ്പ്ജില്ല

സ്വന്തം വകുപ്പിനെതിരെ സിപിഐ ജില്ല സെക്രട്ടറി, മന്ത്രിയുടെ നിലപാട് തിരുത്തണമെന്ന് മാങ്കോട് രാധാകൃഷ്ണന്‍, കാട്ടുപന്നി നശിപ്പിച്ചത് അഞ്ച് ഏക്കറോളം കൃഷിയിടം

കൃഷി വകുപ്പിൻ്റെ നിലപാടിനെ തള്ളി സിപിഐ ജില്ല സെക്രട്ടറി. കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്ന നെല്‍കൃഷിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നാണ് വനം -കൃഷി വകുപ്പിൻ്റെ നിലപാട്.

Curated byകാർത്തിക് കെ കെ | Lipi 19 Mar 2023, 11:02 am

ഹൈലൈറ്റ്:

  • വാലൂക്കോണം ഏലായില്‍ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത് അഞ്ചേക്കറോളം കൃഷിയിടം.
  • കാട്ടുപന്നികള്‍ നശിപ്പിച്ച വാലൂക്കോണം ഏലാ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു.
  • കൃഷി വകുപ്പിൻ്റെ നിലപാടിനെ അദ്ദേഹം തള്ളി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Mankot Radhakrishnan
മങ്കോട് രാധാകൃഷ്ണൻ
തിരുവനന്തപുരം: നെടുമങ്ങാട് ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ നെല്ലറ എന്ന് വിശേഷണമുള്ള വാലൂക്കോണം ഏലായില്‍ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത് അഞ്ചേക്കറോളം കൃഷിയിടം. നിരവധിയായ പ്രതിസന്ധികളെ തരണം ചെയ്ത് നിലനില്‍ക്കുന്നവരാണ് നെല്‍കര്‍ഷകര്‍, അവരുടെ എല്ലാ പ്രതീക്ഷകളും നശിപ്പിക്കുന്നതാണ് കാട്ടുമൃഗങ്ങളുടെ സ്വൈര്യ വിഹാരം. മലയോര മേഖലയില്‍ നെല്‍കൃഷി അന്യമാവുന്ന സ്ഥിതിവിശേഷമാണുള്ളത്. അവശേഷിക്കുന്ന കൃഷിക്കാരുടെ അവസ്ഥ ദയനീയമാണെന്ന് കര്‍ഷകര്‍ പറയുന്നു.
Also Read: ഉമ്മയോട് കൊഞ്ചാന്‍ മുഹമ്മദ് യാമിന്‍ ഇനിയില്ല; അച്ചുവിനോട് കളിക്കാന്‍ കുഞ്ഞാവ ഇനി വരില്ല, സങ്കടമടക്കാന്‍ കഴിയാതെ സുബൈറയും ഷമീറും

വെള്ളനാട് ബ്ലോക്കില്‍ നെല്‍കൃഷി അവശേഷിക്കുന്ന അപൂര്‍വം പ്രദേശങ്ങളിലൊന്നാണ് വാലൂക്കോണം ഏലാ. മൂന്ന് മാസം മുമ്പ് വിളവിറക്കിയ കൃഷി വിളവെടുപ്പിനു തൊട്ടുമുമ്പാണ് കാട്ടുപന്നികള്‍ കുത്തിമറിച്ച് നാമാവശേഷമാക്കിയത്. കൃഷിയിറക്കാന്‍ ചെലവിട്ടതിനേക്കാള്‍ തുകയുണ്ടെങ്കിലേ ഇനി വിളവെടുക്കാന്‍ പറ്റുകയുള്ളു. അതിലുംഭേദം വിളവെടുപ്പ് ഉപേക്ഷിക്കലാണ് എന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രദേശത്തെ കര്‍ഷകര്‍. വിളപ്പില്‍ശാല പോലീസ് സ്റ്റേഷനിലെ അഡിഷണല്‍ എസ്ഐ കുളപ്പട വൃന്ദാവനത്തില്‍ ആര്‍ ആര്‍ അനില്‍കുമാര്‍, വാലൂക്കോണം തെങ്ങുവിള വീട്ടില്‍ മധു, സ്‌കൂള്‍ അദ്ധ്യാപകന്‍ ജയകുമാര്‍, മണികണ്ഠന്‍, പരമ്പരാഗത കര്‍ഷകന്‍ രാമചന്ദ്രന്‍ നായര്‍ തുടങ്ങി ഒരു ഡസനോളം കര്‍ഷകരുടെ അധ്വാനവും വിയര്‍പ്പുമാണ് പാഴായത്.



Also Read: കഴുതപ്പാലിൽ നിന്നും സോപ്പും ലിപ്സ്റ്റിക്കുമുൾപ്പെടെ 55 ഉല്‍പ്പന്നങ്ങൾ; ഔഷധഗുണം വിളിച്ചോതി മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമായി യുവസംരംഭക

മധുവും ജയകുമാറും 30 സെന്റ് വസ്തുവിലാണ് കൃഷിയിറക്കിയത്. അത് പൂര്‍ണമായും നശിച്ചു. അനില്കുമാറിൻ്റെ കൃഷിയും പൂര്‍ണമായി നശിച്ചിട്ടുണ്ട്. വയലിന്റെ വരമ്പ് വരെ പന്നികള്‍ കുത്തി മറിച്ചു. പാടശേഖര സമിതിയുടെ മേല്‍നോട്ടത്തിലാണ് വാലൂക്കോണം യെലയില്‍ കൃഷി നടക്കുന്നത്. വിത്തു ലഭ്യമാകുന്നതും നിലം ഉഴുന്നതും പാടശേഖര സമിതിയാണ്. ശേഷിച്ച ജോലികള്‍ കര്‍ഷകര്‍ ചെയ്യും. കടം വാങ്ങിയും വായ്പയെടുത്തുമാണ് ഒട്ടുമിക്ക കര്‍ഷകരും കൃഷിയിറക്കിയത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കാട്ടുപന്നികള്‍ നശിപ്പിച്ച വാലൂക്കോണം ഏലാ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു. വിളവെടുക്കാനാകാതെ പാഴായ നെല്‍ക്കതിരുകള്‍ നല്‍കിയാണ് കര്‍ഷകര്‍ സിപിഐ ജില്ലാ സെക്രട്ടറിയെ സ്വീകരിച്ചത്. കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്ന നെല്‍കൃഷിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന വനം-കൃഷി വകുപ്പുകളുടെ നിലപാട് തിരുത്തണമെന്നും കൃഷിക്കാര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എംഎസ് റഷീദ്, ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഴമലയ്ക്കല്‍ ശേഖരന്‍, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും കണ്ണന്‍ എസ് ലാല്‍, ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്ത്അംഗം മഞ്ജു തുടങ്ങിയവരും ജില്ലാ സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്