തിരുവനന്തപുരം: കോവളം മണ്ഡലത്തിലെ വെങ്ങാനൂര്‍ പഞ്ചായത്തിന് കീഴില്‍ വരുന്ന സിപിഎം തൊഴിച്ചല്‍ ബ്രാഞ്ച് കമ്മറ്റിയിലെ മുഴുവന്‍ പ്രവര്‍ത്തകരും സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് പ്രവര്‍ത്തകരെ പാര്‍ട്ടിയിലേയ്ക്ക് സ്വീകരിച്ചു.
വെങ്ങാനൂരില്‍ നിന്നുള്ളത് സിപിഎമ്മിന്റെ പതനത്തിന്റെ തുടക്കമാണെന്ന് പ്രവര്‍ത്തകരെ സ്വീകരിച്ചുകൊണ്ട് വി.വി രാജേഷ് പറഞ്ഞു. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അഴിമതിയിലും കള്ളക്കടത്തിലും പ്രതിഷേധിച്ച് സിപിഎമ്മിന്റെ നിരവധി നേതാക്കള്‍ വരും ദിവസങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: കരിങ്കൊടി, ചീമുട്ടയേറ്..! വഴിനീളെ പ്രതിഷേധം; മന്ത്രി കെ ടി ജലീൽ തലസ്ഥാനത്ത്
സിപിഎമ്മിന്റെ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തംഗവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മിനി വേണുഗോപാല്‍, സിപിഎമ്മിന്റെ ബ്രാഞ്ച് മെമ്പറും കുടുംബശ്രീ സിഡിഎസ് അംഗവുമായിരുന്ന സരളകുമാരി, സിപിഎം പാര്‍ട്ടി മെമ്പറായിരുന്ന ചന്ദ്രന് നായര്‍, സിപിഎമ്മിന്റെ ഗ്രൂപ്പ് മെമ്പര്‍മാരായിരുന്ന ശശിധരന് നാടാര്‍, സുനില്‍ കുമാര്‍, അനില്‍ കുമാര്‍, ഓമന എന്നിവരാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ്സില്‍ നിന്നും രാജേഷ് ശങ്കര്‍, സന്തോഷ് കുമാര്‍, രൂപേഷ് ബിനു, ദീപു, ഷീജ, വീരശൈവ സഭയുടെ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന കുമാര്‍ എസ്. എസ്, കുശലന് ജനദാദളില്‍ നിന്നും രമേശ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. സ്വര്‍ണ്ണക്കടത്തില്‍ കൂടുതല്‍ മന്ത്രിമാര്‍ക്കും അവരുടെ മക്കള്‍ക്കും പങ്കുണ്ടെന്ന വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവരുമ്പോഴാണ് സിപിഎം വിട്ട് നിരവധി പേര് ബിജെപിയിലേയ്ക്ക് വരുന്നത്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ