തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎമ്മിനെ ഞെട്ടിച്ച് നൂറിലധികം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. സിപിഎം നെല്ലിക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയിലെയും പനവിള ബ്രാഞ്ച് കമ്മിറ്റിയിലെയും മുഴുവന്‍ പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. മുക്കോല പ്രഭാകരന്‍, ബ്രാഞ്ച് സെക്രട്ടറിയായ വയല്‍ക്കര മധു, തൊഴിലാളി നേതാക്കളായ ലിജു, അഭിലാഷ് എന്നിവരുള്‍പ്പെടെയുള്ള പ്രദേശത്തെ പ്രമുഖ നേതാക്കളാണ് പാര്‍ട്ടിവിട്ടിരിക്കുന്നത്. സിപിഎം കോവളം ഏരിയ കമ്മറ്റി അംഗവും മുന്‍ ലോക്കല്‍ സെക്രട്ടറിയും വിഴിഞ്ഞം മുന്‍ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്നു മുക്കോല പ്രഭാകരന്‍. തൈക്കാട് ആരംഭിച്ച എന്‍ഡിഎ സംസ്ഥാന തെരഞ്ഞടുപ്പ് കാര്യാലയം ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രവര്‍ത്തകരെ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചത്.
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ശത്രുക്കളാണെങ്കില്‍ ഡല്‍ഹിയില്‍ ഇരു പാര്‍ട്ടികളും സൗഹൃദത്തിലാണെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. യുഡിഎഫും എല്‍ഡിഎഫും കേരളത്തില്‍ ഗുസ്തിയിലാണ്, ഡല്‍ഹിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും അവര്‍ ദോസ്തി ആണ്. ഇവരുടെ കാപട്യം നോക്കൂ, മമതാ ബാനര്‍ജി ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. എന്നാല്‍ ബംഗാളില്‍ അത് ചെയ്യില്ല. പല സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് ഒരു ബാധ്യതയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
വോട്ടിന് വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് ഇന്ന് ശബരിമല വിഷയം വിവാദമാക്കി ഉയര്‍ത്തുന്നത്. അവര്‍ കാര്യഗൗരവത്തോടെ പ്രതിഷേധിച്ചില്ല. ജനവികാരം എന്താണെന്ന് അവര്‍ രാഹുലിനെ പറഞ്ഞു മനസിലാക്കിയില്ല. വോട്ടിന് വേണ്ടി മുസ്ലീം മതവിഭാഗക്കാരെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ് അവര്‍ ശ്രമിക്കുന്നതെന്നും പ്രഹ്ലാദ് ജോഷി ചൂണ്ടിക്കാട്ടി.
അതേസമയം തോട്ടം ബ്രാഞ്ചിലെ ആളുകളാണ് സിപിഎമ്മില്‍ ചേര്‍ന്നതെന്നും, തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നും സിപിഎം നേതാക്കള്‍ പറയുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തോട്ടം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടിരുന്നുവെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ശത്രുക്കളാണെങ്കില്‍ ഡല്‍ഹിയില്‍ ഇരു പാര്‍ട്ടികളും സൗഹൃദത്തിലാണെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. യുഡിഎഫും എല്‍ഡിഎഫും കേരളത്തില്‍ ഗുസ്തിയിലാണ്, ഡല്‍ഹിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും അവര്‍ ദോസ്തി ആണ്. ഇവരുടെ കാപട്യം നോക്കൂ, മമതാ ബാനര്‍ജി ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. എന്നാല്‍ ബംഗാളില്‍ അത് ചെയ്യില്ല. പല സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് ഒരു ബാധ്യതയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
വോട്ടിന് വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് ഇന്ന് ശബരിമല വിഷയം വിവാദമാക്കി ഉയര്‍ത്തുന്നത്. അവര്‍ കാര്യഗൗരവത്തോടെ പ്രതിഷേധിച്ചില്ല. ജനവികാരം എന്താണെന്ന് അവര്‍ രാഹുലിനെ പറഞ്ഞു മനസിലാക്കിയില്ല. വോട്ടിന് വേണ്ടി മുസ്ലീം മതവിഭാഗക്കാരെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ് അവര്‍ ശ്രമിക്കുന്നതെന്നും പ്രഹ്ലാദ് ജോഷി ചൂണ്ടിക്കാട്ടി.
അതേസമയം തോട്ടം ബ്രാഞ്ചിലെ ആളുകളാണ് സിപിഎമ്മില്‍ ചേര്‍ന്നതെന്നും, തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നും സിപിഎം നേതാക്കള്‍ പറയുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തോട്ടം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടിരുന്നുവെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ