കോവളം തീരത്ത് വീണ്ടും കടലാമയുടെ ജഡമടിഞ്ഞു
കോവളം തീരത്ത് വീണ്ടും കടലാമയുടെ ജഡം. ഫോറസ്റ്റ് അധികൃതര്‍ ആമയെ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലേയ്ക്ക് കൊണ്ടുപോയി. റാപ്പിഡ് റെസ്‌പോണ്‍സ് ടീം ആമയെ പോസ്റ്റുമോര്‍ട്ടം ചെയ്യും.
Lipi 23 Nov 2020, 1:15 pm
തിരുവനന്തപുരം: കോവളം ഹവ്വാ ബീച്ചില്‍ കടലാമ അടിഞ്ഞു കയറി. ചത്ത നിലയിലായിരുന്ന ആമയുടെ ശരീരത്തില്‍ മുറിവുകളും ഉണ്ടായിരുന്നു. ലൈഫ് ഗാര്‍ഡുകള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി. തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ എത്തി ആമയെ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലേയ്ക്ക് കൊണ്ടുപോയി.
Also Read: തടസങ്ങളെല്ലാം മാറി; ആറ്റിങ്ങല്‍ നാലുവരിപ്പാതാ നിർമ്മാണം മിന്നല്‍വേഗത്തില്‍
വംശനാശഭീഷണി നേരിടുന്ന ഒലിവ് ടര്‍ട്ടില്‍ വിഭാഗത്തിലുള്ള കടലാമയാണിതെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വിവിധ വലുപ്പത്തിലുള്ള 20 ഓളം ആമകളാണ് കോവളത്തെ തീരത്ത് അടിഞ്ഞതെന്ന് ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു. ചത്തടിഞ്ഞവയില്‍ മിക്കതിനും ശരീരത്തില്‍ അടിയേറ്റതിൻ്റെയോ ചതവിൻ്റെയോ പാടുകളുണ്ടായിരുന്നു.
Also Read: ആനയുടെ മുന്നില്‍ ഉദ്യോഗസ്ഥര്‍ കൊമ്പുകോര്‍ത്തു; വല്ലഭന്റെ കൊമ്പ് മുറിക്കല്‍ നടന്നില്ല
തീരത്ത് കഴിഞ്ഞ ദിവസം അടിഞ്ഞ ആമയുടെയും ശരീരത്തില്‍ മുറിവുകളും പുറംതോട് ചതഞ്ഞ നിലയിലുമായിരുന്നു. കുറ്റിച്ചല്‍ പരുത്തിപ്പള്ളി റേഞ്ചില്‍ നിന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ എസ് ശശിയുടെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമാണ് ആമയെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയത്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Also Read: തടസങ്ങളെല്ലാം മാറി; ആറ്റിങ്ങല്‍ നാലുവരിപ്പാതാ നിർമ്മാണം മിന്നല്‍വേഗത്തില്‍
വംശനാശഭീഷണി നേരിടുന്ന ഒലിവ് ടര്‍ട്ടില്‍ വിഭാഗത്തിലുള്ള കടലാമയാണിതെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വിവിധ വലുപ്പത്തിലുള്ള 20 ഓളം ആമകളാണ് കോവളത്തെ തീരത്ത് അടിഞ്ഞതെന്ന് ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു. ചത്തടിഞ്ഞവയില്‍ മിക്കതിനും ശരീരത്തില്‍ അടിയേറ്റതിൻ്റെയോ ചതവിൻ്റെയോ പാടുകളുണ്ടായിരുന്നു.
Also Read: ആനയുടെ മുന്നില്‍ ഉദ്യോഗസ്ഥര്‍ കൊമ്പുകോര്‍ത്തു; വല്ലഭന്റെ കൊമ്പ് മുറിക്കല്‍ നടന്നില്ല
തീരത്ത് കഴിഞ്ഞ ദിവസം അടിഞ്ഞ ആമയുടെയും ശരീരത്തില്‍ മുറിവുകളും പുറംതോട് ചതഞ്ഞ നിലയിലുമായിരുന്നു. കുറ്റിച്ചല്‍ പരുത്തിപ്പള്ളി റേഞ്ചില്‍ നിന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ എസ് ശശിയുടെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമാണ് ആമയെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയത്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ