ആപ്പ്ജില്ല

പിആർ സുനു 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടു, ബാലാത്സംഗം ഉൾപ്പെടെ 6 ക്രിമിനൽ കേസുകൾ, ഇപ്പോഴും സർവ്വീസിൽ, ഒടുവിൽ പ്രതികരിച്ച് ഡിജിപി

PR Sunu Thrikkakkara Rape Case: യുവതിയുടെ വീട്ടിൽ ജോലിക്ക് നിന്ന വിജയ ലക്ഷ്മി, വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവൻ, എസ്എച്ച്ഒ പി ആർ സുനു എന്നിവരാണ് പോലീസ് നിരീക്ഷണത്തിലുള്ളത്. ക്ഷേത്ര ജീവനക്കാരനായ അഭിലാഷ്, പരാതിക്കാരിയുടെ ഭർത്താവിന്‍റെ സുഹൃത്ത് ശശി എന്നിവരാണ് കേസിലെ തിരിച്ചറിഞ്ഞ മറ്റ് പ്രതികൾ.

തിരുവനന്തപുരം: തൃക്കാക്കര ബലാത്സഗ കേസിൽ ആരോപണ വിധേയനായ സിഐ പിആർ സുനുവിനെതിരെ ഡിജിപിയും രംഗത്ത്. തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദ്ദോഗസ്ഥന്‍ ഉപ്പോഴും സര്‍വ്വീസില്‍ തുടരുന്നത് വലിയ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരുന്നു ഇതിന് പിന്നാലെയാണ് ഡിജിപിയുടെ പ്രതികരണം. തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ എസ്എച്ചഒ സിആർ സുനുവടക്കം പ്രതികളുടെ അറസ്റ്റിൽ അനിശ്ചിതത്വം തുടരുകയാണ്. യുവതിയുടെ ആരോപണം ശരിവെക്കുന്ന തെളിവുകൾ കണ്ടെത്താന്‌‍ കഴിഞ്ഞില്ല എന്നതാണ് അനിശ്ചിതത്വം തുടരുന്നത്.
Samayam Malayalam dgp says should be revised desciplinary proceefings against police officer pr sunu
പിആർ സുനു 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടു, ബാലാത്സംഗം ഉൾപ്പെടെ 6 ക്രിമിനൽ കേസുകൾ, ഇപ്പോഴും സർവ്വീസിൽ, ഒടുവിൽ പ്രതികരിച്ച് ഡിജിപി


​തെളിവുകളില്ല

രണ്ട് പ്രതികളെ കൂടി കണ്ടെത്തേണ്ടതുണ്ട്. പിടിയിലായവരെ നിരന്തരം ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മെഡിക്കൽ പരിശോധന, സാഹചര്യ തെളിവ്, സാക്ഷി മൊഴികൾ ഇതൊന്നും പരാതിക്കാരിയുടെ മൊഴികളുമായി ചേർന്ന് പോകുന്നില്ലെന്നാണ് പോലീസ് പറയുന്നത്. എസ്എച്ച്ഒ പിആർ സുനുവടക്കം പത്ത് പ്രതികൾ ഉണ്ടെന്ന് പറയുമ്പോഴും എല്ലാവരിലേക്കും എത്താനും കഴിഞ്ഞിട്ടില്ല. ഇതിൽ അഞ്ച് പേരെ ഇനിയും തിരിച്ചറിയാനുണ്ട്. തിരിച്ചറിഞ്ഞ പ്രതികളിൽ രണ്ട് പേരെ ഇനിയും കണ്ടത്തേണ്ടതുമുണ്ട്.

​കേസിൽ 10 പ്രതികൾ

യുവതിയുടെ വീട്ടിൽ ജോലിക്ക് നിന്ന വിജയ ലക്ഷ്മി, വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവൻ, എസ്എച്ച്ഒ പി ആർ സുനു എന്നിവരാണ് പോലീസ് നിരീക്ഷണത്തിലുള്ളത്. ക്ഷേത്ര ജീവനക്കാരനായ അഭിലാഷ്, പരാതിക്കാരിയുടെ ഭർത്താവിന്‍റെ സുഹൃത്ത് ശശി എന്നിവരാണ് കേസിലെ തിരിച്ചറിഞ്ഞ മറ്റ് പ്രതികൾ. ഈ രണ്ട് പ്രതികളിലേക്കും പോലീസിന് ഇതുവരെ എത്താൻ കഴിഞ്ഞിട്ടില്ല. കൂട്ട ബലാൽസംഗം നടന്നെന്ന പരാതിയിൽ മെഡിക്കൽ പരിശോധനയിൽ തെളിവ് കണ്ടെത്താൻ‌ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

​പോലീസുകാരനെതിരെ 6 ബലാത്സം​ഗ കേസ്

വീട്ടുജോലിക്കാരിയായ വിജയലക്ഷ്മിയുടെ ഒത്താശയോടെയാണ് പ്രതികൾ രണ്ട് സ്ഥലങ്ങളിൽ എത്തിച്ച് കൂട്ട ബലാത്സംഗം ചെയ്തതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. അതേസമയം സിഐ പിആർ സുനുവിനെതിരെയാണ് ഡിജിപി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസിലെയും പ്രതിയാണ് ഇയാള്‍. നിലവിൽ അവസാനിപ്പിച്ച കേസ് ഉൾപ്പെടെ പുനഃപരിശോധിക്കണമെന്നാണ് ഡിജിപി ഇപ്പോൾ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സർക്കാർ അന്വേഷണത്തിൽ ഉദ്യോഗസ്ഥന്റെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ പിരിച്ചു വിടൽ ഉൾപ്പെടെയുള്ള നടപടികൾക്ക് വിധേയനാകേണ്ടി വരും. എന്നാൽ ആഭ്യന്ത്ര സെക്രട്ടറിയാണ് അന്തിമ തീരുമാനം കൈകൊള്ളേണ്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്