ആപ്പ്ജില്ല

അമ്മാവന്മാര്‍ ബിജെപിക്കാരായിരുന്നിട്ടും എങ്ങനെ സിപിഎമ്മിലെത്തി; മനസ്സ് തുറന്ന് ഡോ. വി ശിവദാസന്‍, വീഡിയോ കാണാം

കേരളത്തിലെയും ഇന്ത്യയിലെയും ഓരോ സാധാരണക്കാരന്‍റെയും ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് തന്റെ പ്രവര്‍ത്തനം. അവരുടെ എല്ലാ ജീവിത പ്രശ്‌നങ്ങളും ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്തിക്കാനും അതിനുവേണ്ടി നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ശ്രമിക്കുമെന്നും ശിവദാസ് പറഞ്ഞു.

| Edited byനവീൻ കുമാർ ടിവി | Samayam Malayalam 22 Apr 2021, 4:35 pm

ഹൈലൈറ്റ്:

  • അമ്മാവന്മാര്‍ ബിജെപിയിലായിരുന്നെങ്കിലും കുടുംബം കമ്മ്യൂണിസ്റ്റ് ചായ്വ് ഉള്ളവരായിരുന്നു.
  • എന്നെ നയിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ളവരായിരുന്നു.
  • അമ്മൂമ്മ പഴയ സഖാക്കളെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരുന്നതും ഇടതു ചേര്‍ന്നുള്ള യാത്രയ്ക്കു പ്രചോദനമായി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: എസ്എഫ്‌ഐയുടെ 'പഠിക്കുക പോരാടുക' എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കിയ നേതാവാണ് സിപിഎമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ഡോ. വി. ശിവദാസ്. മൂന്ന് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ തടവുകാരനാക്കിയപ്പോഴും തടവറ പഠനമുറിയാക്കി ഡോക്ടറേറ്റ് നേടിയാണ് ശിവദാസന്‍ പാര്‍ട്ടിയില്‍ തന്‍റെ സ്ഥാനം ഉറപ്പിച്ചത്. സിപിഎം സംസ്ഥാന സമിതി അംഗമായ ശിവദാസന് പാര്‍ട്ടി ഒടുവില്‍ നല്‍കിയ അംഗീകാരമാണ് രാജ്യസഭാ എംപി സ്ഥാനം.
Also Read: കൊവിഡ് ജാഗ്രത; മൂന്നാറില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിച്ചു

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം പ്രതിബദ്ധതയോടെ സമര്‍പ്പിതമായി നിര്‍വഹിക്കുമെന്ന് ഡോ. വി. ശിവദാസ് ' സമയം മലയാളത്തിന്' നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. കേരളത്തിലെയും ഇന്ത്യയിലെയും ഓരോ സാധാരണക്കാരന്‍റെയും ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് തന്റെ പ്രവര്‍ത്തനം. അവരുടെ എല്ലാ ജീവിത പ്രശ്‌നങ്ങളും ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്തിക്കാനും അതിനുവേണ്ടി നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ശ്രമിക്കുമെന്നും ശിവദാസ് പറഞ്ഞു.

Also Read: 30 വര്‍ഷത്തിനിടെ ആയിരക്കണക്കിന് തെയ്യം ഭാവങ്ങള്‍; പ്രായത്തെ വെല്ലും ശംഭു മാസ്റ്ററുടെ ഫോട്ടോഗ്രഫി! അംഗീകാരം കൊതിക്കാത്ത അതുല്യ പ്രതിഭ, വീഡിയോ കാണാം

അമ്മാവന്മാര്‍ ബിജെപിക്കാരായിരുന്നിട്ടും എങ്ങനെ എസ്എഫ്‌ഐയിലും പിന്നീട് സിപിഎമ്മിലുമെത്തി എന്ന ചോദ്യത്തിന് ശിവദാസന്റെ മറുപടി ഇങ്ങനെ: ''അമ്മാവന്മാര്‍ ബിജെപിയിലായിരുന്നെങ്കിലും കുടുംബം കമ്മ്യൂണിസ്റ്റ് ചായ്വ് ഉള്ളവരായിരുന്നു. എന്നെ നയിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ളവരായിരുന്നു. അമ്മൂമ്മ പഴയ സഖാക്കളെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിരുന്നതും ഇടതു ചേര്‍ന്നുള്ള യാത്രയ്ക്കു പ്രചോദനമായി. അമ്മാവന്മാരുടെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും അമ്മക്കോ അമ്മൂമ്മക്കോ താന്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല.

ദരിദ്രരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിലെ പ്രത്യേക സാഹചര്യമാണു സംഘടനാപ്രവര്‍ത്തനത്തെ ഗൗരവമായെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. ബാലസംഘം യൂണിറ്റ് സെക്രട്ടറിയായി തുടങ്ങി, കണ്ണൂര്‍ പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദരിദ്രരുടേയും തൊഴിലാളികളുടെയും പാര്‍ട്ടിയാണ്. എന്റെ ദാരിദ്ര്യം പറഞ്ഞ് അവസാനിപ്പിക്കേണ്ട ഒന്നല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം.''

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്