തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്നും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഭവങ്ങള്‍ക്കിടയാക്കിയതെന്നും ഫൊറന്‍സിക്ക് റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ സിപിഎം നേതൃത്വം പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് കെപിസിസി നിര്‍വാഹകസമിതി അംഗം ആനാട് ജയന്. തിരുവോണനാളില്‍ എതിരാളികളെ വകവരുത്താനായി വന്ന സംഘമാണ് തേമ്പാമൂട്ടില്‍ പരസ്പരം വെട്ടിമരിച്ചത്. അതിനെ രാഷ്ട്രീയ കൊലപാതകമാക്കി മാറ്റി കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയായിരുന്നു. സിപിഎമ്മിനകത്തുള്ള പ്രശ്നങ്ങളുടെ ഭാഗമായി സിപിഎം തന്നെ നടത്തിയ കൊലപാതകമാണത്. ഇതേക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ആനാട് ജയന് ആവശ്യപ്പെട്ടു. Also Read: പുല്ല് തിന്നാൻ റബർ തോട്ടത്തിൽ കയറിയ പോത്തിനെ കൊന്ന് കെട്ടിത്തൂക്കി! മണർകാട് മിണ്ടാപ്രാണിയോട് കൊടുംക്രൂരത
പിണറായി സര്‍ക്കാരിനെ തൂത്തെറിഞ്ഞ് യുഡിഎഫ് അധികാരത്തിലെത്തും. തിരുവനന്തപുരം ജില്ലയിലെ 14 സീറ്റുകളില്‍ 10 സീറ്റുകളെങ്കിലും ഇത്തവണ കോണ്‍ഗ്രസ് പിടിക്കും. പുതുമുഖങ്ങള്‍ക്കും, യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ 25 വര്‍ഷമായി യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണ് മത്സരിക്കുന്നതെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. എം വിന്‍സന്റും, ശബരീനാഥനും യുവാക്കളുടെ പ്രതിനിധികളായാണ് നിയമസഭയിലെത്തിയതെന്ന് ആനാട് ജയന് ചൂണ്ടിക്കാട്ടി.
Also Read: 'മാറണം എൻ്റെ മണ്ണാര്‍ക്കാട്, വരണം വികസനം'; പ്രചാരണത്തിനു തുടക്കമിട്ട് ഐസക് വര്‍ഗീസ്! സിപിഐക്ക് വേണ്ടെങ്കില്‍ സ്വതന്ത്രനാകും
നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളില്‍ ഇടത് എംഎല്‍എമാര്‍ ഒരു വികസന പ്രവര്‍ത്തനവും നടത്തിയിട്ടില്ല. വഴയില - നെടുമങ്ങാട് റോഡിന്റെ വികസനത്തിന് 400 കോടി രൂപ അുവദിച്ചുവെന്ന ബോര്‍ഡ് വെച്ചതല്ലാതെ റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ നെടുമങ്ങാട് എംഎല്‍എ സി ദിവാകരന് കഴിഞ്ഞില്ല. പോത്തന്‍കോട് - വെമ്പായം- പഴകുറ്റി റോഡിന് 400 കോടി രൂപ അനുവദിച്ചിട്ടും റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ വാമനപുരം എംഎല്‍എ ഡികെ മുരളിക്കും സാധിച്ചില്ല. ഡികെ മുരളിയും, സി ദിവാകരനും ഭരണ കക്ഷിയുടെ എംഎല്‍എമാരായിട്ടും കഴിഞ്ഞ 5 വര്‍ഷത്തിനിടെ യാഥാര്‍ത്ഥ്യമാക്കിയ 10 പദ്ധതികള്‍ പോലും ചൂണ്ടിക്കാണിക്കാനില്ലെന്നും ആനാട് ജയന് പറഞ്ഞു. വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളില്‍ ആനാട് ജയന്റെ പേര് കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എവിടെയും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
പിണറായി സര്‍ക്കാരിനെ തൂത്തെറിഞ്ഞ് യുഡിഎഫ് അധികാരത്തിലെത്തും. തിരുവനന്തപുരം ജില്ലയിലെ 14 സീറ്റുകളില്‍ 10 സീറ്റുകളെങ്കിലും ഇത്തവണ കോണ്‍ഗ്രസ് പിടിക്കും. പുതുമുഖങ്ങള്‍ക്കും, യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ 25 വര്‍ഷമായി യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണ് മത്സരിക്കുന്നതെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. എം വിന്‍സന്റും, ശബരീനാഥനും യുവാക്കളുടെ പ്രതിനിധികളായാണ് നിയമസഭയിലെത്തിയതെന്ന് ആനാട് ജയന് ചൂണ്ടിക്കാട്ടി.
Also Read: 'മാറണം എൻ്റെ മണ്ണാര്‍ക്കാട്, വരണം വികസനം'; പ്രചാരണത്തിനു തുടക്കമിട്ട് ഐസക് വര്‍ഗീസ്! സിപിഐക്ക് വേണ്ടെങ്കില്‍ സ്വതന്ത്രനാകും
നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളില്‍ ഇടത് എംഎല്‍എമാര്‍ ഒരു വികസന പ്രവര്‍ത്തനവും നടത്തിയിട്ടില്ല. വഴയില - നെടുമങ്ങാട് റോഡിന്റെ വികസനത്തിന് 400 കോടി രൂപ അുവദിച്ചുവെന്ന ബോര്‍ഡ് വെച്ചതല്ലാതെ റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ നെടുമങ്ങാട് എംഎല്‍എ സി ദിവാകരന് കഴിഞ്ഞില്ല. പോത്തന്‍കോട് - വെമ്പായം- പഴകുറ്റി റോഡിന് 400 കോടി രൂപ അനുവദിച്ചിട്ടും റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ വാമനപുരം എംഎല്‍എ ഡികെ മുരളിക്കും സാധിച്ചില്ല. ഡികെ മുരളിയും, സി ദിവാകരനും ഭരണ കക്ഷിയുടെ എംഎല്‍എമാരായിട്ടും കഴിഞ്ഞ 5 വര്‍ഷത്തിനിടെ യാഥാര്‍ത്ഥ്യമാക്കിയ 10 പദ്ധതികള്‍ പോലും ചൂണ്ടിക്കാണിക്കാനില്ലെന്നും ആനാട് ജയന് പറഞ്ഞു. വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളില്‍ ആനാട് ജയന്റെ പേര് കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എവിടെയും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ