ആപ്പ്ജില്ല

മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ വന്നു; കടലുകണ്ട് പേടിച്ചോടി; എന്തിനാണെന്നറിയാത്ത മറൈന്‍ ആംബുലന്‍സ്

വാര്‍ഫില്‍ നങ്കൂരമിട്ടിരുന്ന ആംബുലന്‍സ് തിരയടിയില്‍ ആടിയുലഞ്ഞ് വശങ്ങളില്‍ ഇടിച്ച് കേടുവന്നു. ജനറേറ്ററിന്റെ വാല്‍വില്‍ കടല്‍മാലിന്യങ്ങള്‍ ചുറ്റി പ്രവര്‍ത്തനരഹിതമായി. മത്സ്യത്തൊഴിലാളികള്‍ക്ക് മറൈന്‍ ആംബുലന്‍സുകളെ കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

Samayam Malayalam 7 Oct 2020, 12:39 pm
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പെടുന്നവര്‍ക്ക് ദുരന്ത മുഖത്ത് തന്നെ പ്രാഥമിക ചികിത്സ, നാലു കിടക്കകള്‍, രണ്ട് നേഴ്‌സുമാര്‍, രണ്ട് ലൈഫ് ഗാര്‍ഡുകള്‍, രണ്ട് ടെക്ക് ഹാന്‍സ്, ചീഫ് എന്‍ജിനീയര്‍, മാസ്റ്റര്‍, ഓക്‌സിജന്‍ സിലിണ്ടര്‍, മോര്‍ച്ചറി, അത്യാധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങള്‍... ഇങ്ങനെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള മറൈന്‍ ആംബുലന്‍സ് 'പ്രതീക്ഷ' വിഴിഞ്ഞത്ത് എത്തിയപ്പോള്‍ എന്തൊക്കെ പുകിലായിരുന്നു... ഒടുവില്‍ കടല് കണ്ടപ്പോള്‍ മറൈന്‍ ആംബുലന്‍സ് 'കണ്ടംവഴി ഓടി'യ അവസ്ഥയായി.
Samayam Malayalam fishermen of vizhinjam not recieving any benefits from newly launched marine ambulance
മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ വന്നു; കടലുകണ്ട് പേടിച്ചോടി; എന്തിനാണെന്നറിയാത്ത മറൈന്‍ ആംബുലന്‍സ്


വിഴിഞ്ഞത്തുകാരുടെ 'പ്രതീക്ഷ' തകര്‍ന്നു

വിഴിഞ്ഞത്തിന് തൊട്ടടുത്ത ആഴിമലക്കടലില്‍ നാല് യുവാക്കള്‍ മുങ്ങിപ്പോയപ്പോള്‍ 'പ്രതീക്ഷ' ജീവന്‍ രക്ഷിക്കാന്‍ എത്തുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. പക്ഷേ എത്ര വിളിച്ചിട്ടും 'പ്രതീക്ഷ' എത്തിയില്ല. 'മുകളില്‍ നിന്ന് വിളി' വരണം എന്നായിരുന്നു അന്ന് മറൈന്‍ ആംബുലന്‍സിന്റെ ചുമതലക്കാര്‍ പറഞ്ഞത്. ഇതോടെ 'പ്രതീക്ഷ' തങ്ങളുടെ പ്രതീക്ഷ വെറുതെയാക്കി എന്ന് വിഴിഞ്ഞത്തുക്കാര്‍ തിരിച്ചറിഞ്ഞു. രണ്ടാഴ്ച കഴിഞ്ഞതും പഴയ വാര്‍ഫില്‍ നങ്കൂരമിട്ടിരുന്ന ആംബുലന്‍സ് തിരയടിയില്‍ ആടിയുലഞ്ഞ് വശങ്ങളില്‍ ഇടിച്ച് കേടുവന്നു. ജനറേറ്ററിന്റെ വാല്‍വില്‍ കടല്‍മാലിന്യങ്ങള്‍ ചുറ്റി പ്രവര്‍ത്തനരഹിതമായി. ഇതോടെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ആംബുലന്‍സിനെ തല്‍കാലം മാറ്റിക്കൊണ്ടു പോകാന്‍ അധികൃതര്‍ തീരുമാനിച്ചു. അങ്ങനെ സംരക്ഷണത്തിനായി കൊല്ലം അഴിമുഖത്തേക്ക് മാറ്റിയ ആംബുലന്‍സ് ഇപ്പോള്‍ അവിടെ സുഖചികിത്സയിലാണ്.


Also Read: പറവൂരിൽ മാത്രം! കേരളത്തിൽ വേറെ എവിടെയും നിങ്ങൾക്ക് ഈ മരം കാണാൻ പറ്റില്ല!!

കോടികള്‍ മുടക്കി

മത്സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ വര്‍ഷം ശരാശരി മുപ്പതോളം മത്സ്യത്തൊഴിലാളികള്‍ മരണപ്പെടാറുണ്ട്. ഈ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് മറൈന്‍ ആംബുലന്‍സിന്റെ സേവനം അനിവാര്യമാണ്. ഇതിനാണ് കോടികള്‍ മുടക്കിയുള്ള ആംബുലന്‍സ് എത്തിച്ചത്. കേരളത്തില്‍ വിഴിഞ്ഞം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് സോണുകളിലാണ് ആംബുലന്‍സുകള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ കടലില്‍ സേവനത്തിനായി ഇറങ്ങിയ ആദ്യ ആംബുലന്‍സാണ് വിഴിഞ്ഞഞ്ഞെത്തിയ പ്രതീക്ഷ. പ്രധാന മത്സ്യബന്ധന മേഖലയെന്ന നിലക്കാണ് വിഴിഞ്ഞം കേന്ദ്രമാക്കി ആദ്യ ആംബുലന്‍സ് വന്നത്.

കൊല്ലം വരെ രക്ഷാദൗത്യം

കൊല്ലം വരെയുള്ള തീരമേഖലയിലെ രക്ഷാ ദൗത്യം നടത്തും. കടലില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കരികിലേക്ക് വേഗത്തിലെത്തി അവിടെ വച്ചു തന്നെ പ്രാഥമിക ശുശ്രൂഷ അടക്കമുള്ള പരിചരണം നല്‍കി അതിവേഗം കരയിലെത്തിച്ചു ജീവന്‍ രക്ഷിക്കുകയാണ് ലക്ഷ്യം. പക്ഷെ വിഴിഞ്ഞത്തെ തിരകളെ പ്രതിരോധിക്കാന്‍ പേടിക്കുന്ന പ്രതീക്ഷ എങ്ങനെ തങ്ങളുടെ ജീവന്‍ രക്ഷിക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ ചോദിക്കുന്നത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും തീരദേശപോലീസിന്റെയും പഴഞ്ചന്‍ ബോട്ടുകള്‍ തന്നെയാണ് ഇന്നും അന്നും തങ്ങള്‍ക്ക് ശരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ മാസങ്ങളിലായി നിരവധി ജീവനുകളാണ് കടലില്‍ പൊലിഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്