ആപ്പ്ജില്ല

നയനയ്ക്ക് 'അസ്ഫിക്സിയോഫീലിയ, സ്വയം കഴുത്ത് ഞെരിച്ച് മരിച്ചു, വിചിത്ര വാദവുമായി ഫോറൻസിക്, ഫയലുകളില്‍ വീണ്ടും പരിശോധന, പുനരന്വേഷണത്തിനും സാധ്യത

Director Nayana Soorayan Death: അഞ്ചു സെന്റീമീറ്റര്‍ വലിപ്പത്തിലെ ക്ഷതമേറ്റ പാട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇതിന്റെ ആഘാതത്തില്‍ ആന്തരികാവയവങ്ങള്‍ ഞെരിഞ്ഞ് രക്തസ്രാവം ഉണ്ടായി. ഇത്രയും ഗുരുതരമായ കണ്ടെത്തെലുകൾ പോലീസ് എന്തുകൊണ്ട് അവഗണിച്ചു എന്നാണ് സുഹൃത്തുക്കൾ ചോദിക്കുന്നത്.

തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു. നയനയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസ് വീണ്ടും പരിശോധിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സംഭവം വിവാദമായതോടെ ഇതുവരെയുള്ള പോലീസ് നടപടികള്‍ പരിശോധിക്കാനും തുടരന്വേഷണം വേണോയെന്നു പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ.ദിനിലിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പരിശോധന നടത്തും.
Samayam Malayalam forensic report for nayan sooryan case
നയനയ്ക്ക് 'അസ്ഫിക്സിയോഫീലിയ, സ്വയം കഴുത്ത് ഞെരിച്ച് മരിച്ചു, വിചിത്ര വാദവുമായി ഫോറൻസിക്, ഫയലുകളില്‍ വീണ്ടും പരിശോധന, പുനരന്വേഷണത്തിനും സാധ്യത


മൃതദേഹപരിശോധനാഫലവും കേസ് ഡയറിയും പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സ്വയം ശരീരപീഡനം നടത്തുന്ന അപൂര്‍വ അവസ്ഥയാണ് മരണകാരണമെന്ന്‌ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടെന്ന് ഡിസിപി വിഅജിത് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. നയന മരിച്ചുകിടന്ന മുറിയില്‍ പുറത്തുനിന്ന് ആരെങ്കിലും കയറാനുള്ള സാധ്യതയുമില്ല. കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

​കഴുത്തിൽ മുറിവ്


പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ള, കഴുത്തിന്റെ ഇടതു ഭാഗത്ത് 31.5 സെന്റീമീറ്റര്‍ നീളത്തില്‍ ഉരഞ്ഞുണ്ടായ മുറിവ് പോലീസിന്റെ ഇന്‍ക്വസ്റ്റില്‍ ഇല്ല എന്നതാണ് ഗുരുതര ആരോപണമായി നയനയുടെ സുഹൃത്തുക്കൾ ഉന്നയിക്കുന്നത്. താടിയെല്ലില്‍ 6.5 സെന്റീമീറ്റര്‍ നീളത്തില്‍ ഉരഞ്ഞ പാടുണ്ടായിരുന്നു. കഴുത്തിന് താഴെയും മുന്‍വശത്തും കഴുത്തെല്ലിന് സമീപത്തും ഉരഞ്ഞ പാടുകളുണ്ടായിരുന്നു. കഴുത്തിന് മുന്‍ഭാഗത്തും താഴെയും നെഞ്ചിന് ഭാഗത്തെ അസ്ഥിക്ക് മുകളിലും പിങ്ക് നിറമായിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എന്നാൽ ഇതിനെ കുറിച്ചൊന്നും പോലീസ് അന്വേഷിച്ചിട്ടില്ലെന്നാണ് ആരോപണം.

​ശരീരത്തിൽ ക്ഷതമേറ്റു


അഞ്ചു സെന്റീമീറ്റര്‍ വലിപ്പത്തിലെ ക്ഷതമേറ്റ പാട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇതിന്റെ ആഘാതത്തില്‍ ആന്തരികാവയവങ്ങള്‍ ഞെരിഞ്ഞ് രക്തസ്രാവം ഉണ്ടായി. ഇത്രയും ഗുരുതരമായ കണ്ടെത്തെലുകൾ പോലീസ് എന്തുകൊണ്ട് അവഗണിച്ചു എന്നാണ് സുഹൃത്തുക്കൾ ചോദിക്കുന്നത്. അതേസമയം നയനാ സൂര്യന്റെ മരണം സ്വയം കഴുത്ത് ഞെരിച്ച് ആകാമെന്ന വിചിത്ര പരാമര്‍ശവും ഫോറൻസിക് ഉന്നയിക്കുന്നുണ്ട്. . അപൂര്‍വങ്ങളില്‍ അപൂര്‍വമായ 'അസ്ഫിക്സിയോഫീലിയ' എന്ന സ്വയം പീഡന അവസ്ഥയില്‍ മരണം സംഭവിച്ചതാകാമെന്ന കണ്ടെത്തെലാമ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്.

​സ്വയം കഴുത്ത് ഞെരിച്ച് മരിച്ചു


കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നാണ് നയനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനെ സാധൂകരിക്കാന്‍ പിന്നീട് 'അസ്ഫിക്സിയോഫീലിയ' എന്ന രോഗം കെട്ടിവെച്ചതാകാമെന്നാണ് നയനയുടെ സുഹൃത്തുക്കൾ ആരോപിക്കുന്നത്. വിദേശ രാജ്യങ്ങളിൽ പോലും ഇത്തരം രോഗത്തെ കുറിച്ച് അത്യപൂര്‍വമായി മാത്രമേ പരമർശം ഉണ്ടായിട്ടുള്ളൂ. നയന സൂര്യയുടെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്ന് മാതാപിതാക്കളും സഹോദരനും ആവശ്യപ്പെട്ടു. രണത്തില്‍ അസ്വാഭാവികതയൊന്നും ഉള്ളതായി തോന്നുന്നില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞുവിശ്വസിപ്പിക്കുകയായിരുന്നുവെന്ന് നയനയുടെ സഹോദരൻ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്