തിരുവനന്തപുരം: വിപണിയില്‍ മുപ്പത് ലക്ഷത്തോളം വിലമതിക്കുന്ന എംഡിഎംഎ (MDMA) ലഹരിമരുന്നുമായി നാലംഗസംഘത്തെ അയിരൂര്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. ഇന്നലെ ഉച്ചയോടെ സംഘം ഇടവ ഭാഗത്ത് എത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ നീക്കത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്യാനായത്. മടവൂര്‍ കൊറായിക്കോണം കരിമ്പ് വിള അമ്പിളിമുക്ക് കുന്നില്‍ വീട്ടില്‍ റിയാദ് (28), നാവായിക്കുളം കൊറായിക്കോണം കരിമ്പ് വിള ചരുവിള പുത്തന്‍വീട്ടില്‍ അര്‍ഷാദ് (26), തിരുവനന്തപുരം മുട്ടത്തറ ഗവ. ആശുപത്രിക്ക് സമീപം മാണിക്യവിളാകം പുതുവല്‍ ഹൗസില്‍ മുഹമ്മദ് ഹനീഫ (38), പെരുമാതുറ കൊട്ടാരം തുരുത്ത് അംഗതില്‍ പത്ത് വീട്ടില്‍ ഷാഹിന്‍ (25) എന്നിവരാണ് പിടിയിലായത്. ഇടവ ബസ് സ്റ്റോപ്പില്‍ വിതരണം നടത്തുന്നതിനായി നില്‍ക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 90 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
Also Read : 185 കേസുകൾ, കുപ്രസിദ്ധ കുറ്റവാളി ഫാന്‍റം പൈലിയും സംഘവും പിടിയില്‍; അറസ്റ്റ് വൃദ്ധനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിൽ
സംഘത്തിലെ മുഹമ്മദ് ഹനീഫ 2008 ലെ സത്താര്‍ കൊലക്കേസിലും കൊലപാതക, മോഷണ കേസുകള്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് ഇടപാടുകളിലെ കണ്ണികളായ ഇവര്‍ ദിവസങ്ങള്‍ക്കു മുന്‍പ് ആന്ധ്രയില്‍ പോയിരുന്നെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് വിഭാഗം സംഘത്തെ പിന്തുടരുന്നുണ്ടായിരുന്നു.
അവിടെ പ്രതികള്‍ സഞ്ചരിച്ച കാര്‍ കേടായതിനെ തുടര്‍ന്നു സംഘം അടുത്തദിവസം ബംഗളൂരുവില്‍ എത്തി. അവിടെ നിന്നു എംഡിഎംഎയുമായി ടൂറിസ്റ്റ് ബസില്‍ കൊല്ലത്തെത്തി. പിന്നീട് ഹൈവേയിലൂടെയുള്ള യാത്ര ഒഴിവാക്കി തീരദേശം വഴി പ്രൈവറ്റ് ബസില്‍ യാത്ര ചെയ്താണ് ഇടവയില്‍ എത്തിയത്. ഇവരുടെ നീക്കങ്ങള്‍ അപ്പപ്പോള്‍ നിരീക്ഷിക്കുകയായിരുന്ന നര്‍ക്കോട്ടിക് വിഭാഗം ഇടവ ജംക്ഷനു സമീപത്ത് നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.
Also Read : 'എന്‍റെ ശരീരത്തിൽ തൊടരുത്, ഞാൻ പുരുഷനാണ്'; വനിതാ പോലീസിനോട് സുവേന്ദു അധികാരി
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും അഡിഷണല്‍ എസ് പി എം കെ സുള്‍ഫീക്കര്‍, നാര്‍ക്കോട്ടിക്കല്‍ സെല്‍ ഡിവൈഎസ് പി രാസിത്ത്, വര്‍ക്കല ഡിവൈഎസ്പി പി നിയാസിനും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Read Latest Local News and Malayalam News
Also Read : 185 കേസുകൾ, കുപ്രസിദ്ധ കുറ്റവാളി ഫാന്‍റം പൈലിയും സംഘവും പിടിയില്‍; അറസ്റ്റ് വൃദ്ധനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിൽ
സംഘത്തിലെ മുഹമ്മദ് ഹനീഫ 2008 ലെ സത്താര്‍ കൊലക്കേസിലും കൊലപാതക, മോഷണ കേസുകള്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് ഇടപാടുകളിലെ കണ്ണികളായ ഇവര്‍ ദിവസങ്ങള്‍ക്കു മുന്‍പ് ആന്ധ്രയില്‍ പോയിരുന്നെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് വിഭാഗം സംഘത്തെ പിന്തുടരുന്നുണ്ടായിരുന്നു.
അവിടെ പ്രതികള്‍ സഞ്ചരിച്ച കാര്‍ കേടായതിനെ തുടര്‍ന്നു സംഘം അടുത്തദിവസം ബംഗളൂരുവില്‍ എത്തി. അവിടെ നിന്നു എംഡിഎംഎയുമായി ടൂറിസ്റ്റ് ബസില്‍ കൊല്ലത്തെത്തി. പിന്നീട് ഹൈവേയിലൂടെയുള്ള യാത്ര ഒഴിവാക്കി തീരദേശം വഴി പ്രൈവറ്റ് ബസില്‍ യാത്ര ചെയ്താണ് ഇടവയില്‍ എത്തിയത്. ഇവരുടെ നീക്കങ്ങള്‍ അപ്പപ്പോള്‍ നിരീക്ഷിക്കുകയായിരുന്ന നര്‍ക്കോട്ടിക് വിഭാഗം ഇടവ ജംക്ഷനു സമീപത്ത് നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.
Also Read : 'എന്‍റെ ശരീരത്തിൽ തൊടരുത്, ഞാൻ പുരുഷനാണ്'; വനിതാ പോലീസിനോട് സുവേന്ദു അധികാരി
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും അഡിഷണല്‍ എസ് പി എം കെ സുള്‍ഫീക്കര്‍, നാര്‍ക്കോട്ടിക്കല്‍ സെല്‍ ഡിവൈഎസ് പി രാസിത്ത്, വര്‍ക്കല ഡിവൈഎസ്പി പി നിയാസിനും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Read Latest Local News and Malayalam News