തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ മുന്നിൽ വെച്ച് പിതാവിനെ മർദ്ദിച്ച സംഭവത്തിൽ 4 കെഎസ്ആർടിസി ജീവനക്കാർത്ത് സസ്പെൻഷൻ. കൺസഷൻ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ് ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ അനിൽകുമാർ, അസിസ്റ്റന്റ് സിപി മിലൻ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. Also Read: മകളുടെ നിലവിളിക്ക് ആരും ചെവി കൊടുത്തില്ല, പ്രേമനെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി മർദ്ദനം, അച്ഛനെ ആക്രമിക്കുന്ന കാഴ്ചകണ്ട് മകൾ പരീക്ഷ ഹാളിലേക്ക്...
മകളുടെ മുൻപിൽ വെച്ച് പിതാവിനെ ആക്രമിച്ച ജീവനക്കാർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ കെഎസ്ആർടിസി സിഎംഡി ക്ക് നിർദ്ദേശം നൽകിയതായി മന്ത്രി ആന്റണി രാജു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സംഭവത്തില്‍ അഞ്ചിലേറെ കെഎസ്ആര്‍ടിസി ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മുഖം നോക്കാതെയുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
Also Read: മകളുടെ മുന്നിലിട്ട് അച്ഛനെ കെഎസ്ആർടിസി ജീവനക്കാർ തല്ലി ചതച്ചു, റൂമിലേക്ക് തള്ളിയിട്ടു, പെൺകുട്ടിക്കും മർദ്ദനം? സംഭവം തിരുവനന്തപുരത്ത്
ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. മകൾക്കും മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമൻ. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നു പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമൻ മറുപടി നൽകി.
ഇതോടെയാണ് വാക് തർക്കം ഉടലെടുത്തത്. കോഴ്സ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ കൺസെഷൻ തരൂ എന്ന് ജീവനക്കാരൻ വാശിപിടിച്ചു. അതിനിടയിൽ വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തതെന്ന് പ്രേമൻ പറഞ്ഞത് ചിലർക്ക് ഇഷ്ടപ്പെട്ടില്ല. ഇതാണ് കയ്യാങ്കളിയിലേക്ക് എത്തിത്. വിശ്രമ മുറിയിലേക്ക് വലിച്ചിഴച്ച്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മകൾക്കും മർദ്ദനമേറ്റു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
മകളുടെ മുൻപിൽ വെച്ച് പിതാവിനെ ആക്രമിച്ച ജീവനക്കാർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ കെഎസ്ആർടിസി സിഎംഡി ക്ക് നിർദ്ദേശം നൽകിയതായി മന്ത്രി ആന്റണി രാജു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സംഭവത്തില്‍ അഞ്ചിലേറെ കെഎസ്ആര്‍ടിസി ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മുഖം നോക്കാതെയുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
Also Read: മകളുടെ മുന്നിലിട്ട് അച്ഛനെ കെഎസ്ആർടിസി ജീവനക്കാർ തല്ലി ചതച്ചു, റൂമിലേക്ക് തള്ളിയിട്ടു, പെൺകുട്ടിക്കും മർദ്ദനം? സംഭവം തിരുവനന്തപുരത്ത്
ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. മകൾക്കും മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമൻ. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നു പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമൻ മറുപടി നൽകി.
ഇതോടെയാണ് വാക് തർക്കം ഉടലെടുത്തത്. കോഴ്സ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ കൺസെഷൻ തരൂ എന്ന് ജീവനക്കാരൻ വാശിപിടിച്ചു. അതിനിടയിൽ വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തതെന്ന് പ്രേമൻ പറഞ്ഞത് ചിലർക്ക് ഇഷ്ടപ്പെട്ടില്ല. ഇതാണ് കയ്യാങ്കളിയിലേക്ക് എത്തിത്. വിശ്രമ മുറിയിലേക്ക് വലിച്ചിഴച്ച്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മകൾക്കും മർദ്ദനമേറ്റു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News