ആപ്പ്ജില്ല

Thiruvananthapuram School Holiday: മഴക്കെടുതി: തിരുവനന്തപുരം ജില്ലയിൽ ചില സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കും

തിരുവനന്തപുരത്ത് ചില സ്കൂളുകൾ നാളെ അവധി പ്രഖ്യാപിക്കും. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാകും അവധി. കനത്ത മഴയെ തുടർന്ന് ജില്ലയിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ വ്യാപക നാശം ഉണ്ടായി. വിവിധയിടങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. റോഡുകളിലടക്കം വെള്ളക്കെട്ട് രൂക്ഷമായി. ലക്ഷങ്ങളുടെ കൃഷിനാശവും സംഭവിച്ചു.

Authored byദീപു ദിവാകരൻ | Samayam Malayalam 15 Oct 2023, 2:35 pm

ഹൈലൈറ്റ്:

  • തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കും.
  • റവന്യൂ മന്ത്രി കെ രാജൻ ആണ് ഇകാര്യം അറിയിച്ചത്.
  • തിരുവനന്തപുരം നഗരത്തിൻ്റെ പല മേഖലകളും വെള്ളത്തിൽ മുങ്ങി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Thiruvananthapuram School Holiday
പ്രതീകാത്മക ചിത്രം.
തിരുവനന്തപുരം: തിരുവനന്തപുരത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കും. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ ആണ് അറിയിച്ചത്. രാത്രി പെയ്ത കനത്ത മഴയിലാണ് തിരുവനന്തപുരം നഗരത്തിൻ്റെ പല മേഖലകളും വെള്ളത്തിൽ മുങ്ങിയത്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ വ്യാപക നാശമാണ് ഉണ്ടായിരിക്കുന്നത്. ടെക്നോപാർക്ക് മേഖലയിലടക്കം വെള്ളക്കെട്ട് രൂക്ഷമാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച മഴ രാത്രിയിലും തുടർന്നതാണ് മഴക്കെടുതി രൂക്ഷമാകാനിടയാക്കിയത്. കനത്ത മഴയെ തുടർന്ന്, കണ്ണമൂല, ഗൗരീശപട്ടം, ചാക്ക, വെള്ളായണി, തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ചാക്ക യുപി സ്കൂളിനു മുന്നിൽ റോഡിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. കഴക്കൂട്ടത്ത് തെറ്റിയാർ കര കവിഞ്ഞതോടെ ടെക്നോപാർക്കിൻ്റെ പ്രധാന കവാടവും വീടുകളും വെള്ളത്തിലായി. ഇതോടെ ഗതാഗത തടസവുമുണ്ടായി.


നെടുമങ്ങാട്, ആറ്റിങ്ങൽ, വ‍ർക്കല, കേദാ‍ർനഗ‍‍ർ, തേക്കുംമൂട് തുടങ്ങിയ ഇടങ്ങളിൽ നിരവധി വീടുകളിലും വെള്ളം കയറി. നദികളും തോടുകളും കരകവിഞ്ഞതും ഓട അടഞ്ഞതുമാണ് പലയിടത്തും വീടുകളിൽ വെള്ളം കയറാൻ ഇടയാക്കിയത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ താഴത്തെ നിലയിലും വെള്ളം കയറി. പാറശാലയിൽ വീട് തക‍ർന്ന സംഭവവും ഉണ്ടായി. കനത്ത മഴയെ തുട‍ർന്ന് ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. നെയ്യാറ്റിൻകര, മരുതൂ‍ർ, ചെങ്കൽ, കണ്ണങ്കുഴി, കാരക്കോണം തുടങ്ങിയ ഇടങ്ങളിലാണ് കൃഷിനാശം രൂക്ഷം.

Vizhinjam Port: വിഴിഞ്ഞത്ത് വന്‍ പോലീസ് കാവല്‍; എല്ലാം വിലയിരുത്തി മന്ത്രിമാര്‍; ചടങ്ങില്‍ 5000 പേര്‍ക്കായി പന്തല്‍
അതേസമയം ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ജില്ലയിലെ അടിയന്തര സാഹചര്യം പരിഗണിച്ച് റവന്യു ഉദ്യോഗസ്ഥ‍ർ ഓഫീസിൽ എത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് കളക്ടർ നിർദേശം നൽകി. താലൂക്കുതല കൺട്രോൾ റൂമുകൾ പൂർണ സജ്ജമാമാക്കി.

തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്