തിരുവനന്തപുരം (Thiruvananthapuram): വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബോംബേറ് നടന്ന പരുത്തിപ്പള്ളി സ്കൂള്‍ പരിസരം ബാലാവകാശ കമ്മീഷന് കെ.വി.മനോജ് കുമാര്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പരുത്തിപ്പള്ളി ഹയര്‍സെക്കണ്ടറി സ്കൂളില്‍ എത്തി സ്കൂള്‍ അധികൃതരുമായും പിടിഎ ഭാരവാഹികളുമായും കമ്മീഷന് സംസാരിച്ചു. തുടര്‍ന്ന് അക്രമി ബോംബ് എറിഞ്ഞ വിശ്രമ കേന്ദ്രവും കമ്മീഷന് സന്ദര്‍ശിച്ചു പരിശോധന നടത്തി. Also Read: വൈനിൽ മയക്കുമരുന്ന് നൽകി, തലയിണ അമർത്തി കൊലപ്പെടുത്താൻ ശ്രമം, മരണ വിവരം അറിയുന്നത് 2 ദിവസം കഴിഞ്ഞ്, ശ്രുതിയുടെ കത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!
കുട്ടികള്‍ക്ക് നേരെ സാമൂഹ്യ വിരുദ്ധര്‍ ആക്രമണം നടത്തുന്നത് അനുവദിക്കാനാകില്ലെന്ന് കമ്മീഷന് പറഞ്ഞു. കയ്യുംകെട്ടി നോക്കി നില്കാനാകുന്ന കാര്യങ്ങളല്ല നടക്കുന്നത്. ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ പാടുള്ളതല്ല. കുട്ടികള്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടതാണ് തര്‍ക്കത്തിലേക്കും മറ്റും പോയത് എന്ന് മനസിലാക്കുന്നു. കുട്ടികളില്‍ ആത്മസംയമനം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ രക്ഷാകര്‍ത്താക്കളില്‍നിന്നും അധ്യാപകരില്‍ നിന്നുമൊക്കെ ഉണ്ടാകണം.
Also Read: ജീവിതത്തില്‍ വലുതായിട്ടൊന്നും ആഗ്രഹിച്ചിട്ടില്ല, ചെറിയ ചെറിയ ആഗ്രഹങ്ങൾ ദൈവം സാധിച്ചു, ഇപ്പോഴും കൃഷിയെ സ്നേഹിക്കുന്നു, അനുഭവങ്ങള്‍ പങ്കുവെച്ച് നടന് ജയറാം
സ്കൂള്‍ പരിസരങ്ങളില്‍ സ്കൂളിന്റെ കൂടെ സഹകരണത്തോടെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു നിരീക്ഷണം ശക്തമാക്കണം. സ്കൂളുകളില്‍ ലഹരി ഉപയോഗം കൂടുന്നതായി കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മദ്യത്തേക്കാള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന പല രൂപത്തിലുള്ള ലഹരികള്‍ ആണ് ലഭ്യമാകുന്നത്. നമ്മുടെ തലമുറയെ രക്ഷിക്കാന്‍ അത് തടഞ്ഞേ മതിയാകു.
പോലീസിനും എക്സൈസിനും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സംഭവത്തോടെ നടപടികള്‍ ഊര്‍ജിതമാക്കാനാണ് കമ്മീഷന് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ലഹരിയുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് തടസമാകുന്നത് നിയമത്തിലെ ചില പഴുതുകള്‍ ആണ്. ഇതിനും മാറ്റം വരേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളെ സംബന്ധിക്കുന്ന വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടതുണ്ട് എന്നതിനാല്‍ വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച നടത്തി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷക്കും അവരുടെ ഭാവിക്കും വേണ്ട കാര്യങ്ങള്‍ തീരുമാനമാക്കും എന്നും കമ്മീഷന് പറഞ്ഞു.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ബസില്‍ വന്നിറങ്ങിയ പ്രതിയെ സ്കൂളിന് മുന്നിലെ വെയിറ്റിംഗ് ഷെഡില്‍ ഇരുന്ന വിദ്യാര്‍ത്ഥികള്‍ കളിയാക്കി. തുടര്‍ന്ന് ഇയാള്‍ കുട്ടികള്‍ ഇരുന്നയിടത്തേക്ക് എത്തി ഒരാളെ മര്‍ദ്ദിച്ചു, കുട്ടികള്‍ ഇയാളെയും മര്‍ദ്ദിച്ചു. തുടര്‍ന്ന് വെല്ലുവിളിച്ച് മടങ്ങിപ്പോയ യുവാവ് തിരികെയെത്തിയാണ് വിശ്രമ കേന്ദ്രത്തിലേക്ക് പെട്രോള്‍ ബോംബ് വലിച്ചെറിഞ്ഞത്. ആര്‍ക്കും സംഭവത്തില്‍ പരിക്കില്ലെങ്കിലും സ്കൂളിന് മുന്നില്‍ നടന്ന സംഭവം നാട്ടുകാരെ ഭയപ്പെടുത്തി. സ്കൂള്‍ പരിസരത്ത് പൊലീസ് എക്സൈസ് നിരീക്ഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Trivandrum old student bomb attack, Thiruvananthapuram, kattakada petrol bomb attack, Thiruvananthapuram News, Thiruvananthapuram
കുട്ടികള്‍ക്ക് നേരെ സാമൂഹ്യ വിരുദ്ധര്‍ ആക്രമണം നടത്തുന്നത് അനുവദിക്കാനാകില്ലെന്ന് കമ്മീഷന് പറഞ്ഞു. കയ്യുംകെട്ടി നോക്കി നില്കാനാകുന്ന കാര്യങ്ങളല്ല നടക്കുന്നത്. ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ പാടുള്ളതല്ല. കുട്ടികള്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടതാണ് തര്‍ക്കത്തിലേക്കും മറ്റും പോയത് എന്ന് മനസിലാക്കുന്നു. കുട്ടികളില്‍ ആത്മസംയമനം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ രക്ഷാകര്‍ത്താക്കളില്‍നിന്നും അധ്യാപകരില്‍ നിന്നുമൊക്കെ ഉണ്ടാകണം.
Also Read: ജീവിതത്തില്‍ വലുതായിട്ടൊന്നും ആഗ്രഹിച്ചിട്ടില്ല, ചെറിയ ചെറിയ ആഗ്രഹങ്ങൾ ദൈവം സാധിച്ചു, ഇപ്പോഴും കൃഷിയെ സ്നേഹിക്കുന്നു, അനുഭവങ്ങള്‍ പങ്കുവെച്ച് നടന് ജയറാം
സ്കൂള്‍ പരിസരങ്ങളില്‍ സ്കൂളിന്റെ കൂടെ സഹകരണത്തോടെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു നിരീക്ഷണം ശക്തമാക്കണം. സ്കൂളുകളില്‍ ലഹരി ഉപയോഗം കൂടുന്നതായി കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മദ്യത്തേക്കാള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന പല രൂപത്തിലുള്ള ലഹരികള്‍ ആണ് ലഭ്യമാകുന്നത്. നമ്മുടെ തലമുറയെ രക്ഷിക്കാന്‍ അത് തടഞ്ഞേ മതിയാകു.
പോലീസിനും എക്സൈസിനും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സംഭവത്തോടെ നടപടികള്‍ ഊര്‍ജിതമാക്കാനാണ് കമ്മീഷന് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ലഹരിയുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് തടസമാകുന്നത് നിയമത്തിലെ ചില പഴുതുകള്‍ ആണ്. ഇതിനും മാറ്റം വരേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളെ സംബന്ധിക്കുന്ന വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടതുണ്ട് എന്നതിനാല്‍ വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച നടത്തി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷക്കും അവരുടെ ഭാവിക്കും വേണ്ട കാര്യങ്ങള്‍ തീരുമാനമാക്കും എന്നും കമ്മീഷന് പറഞ്ഞു.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ബസില്‍ വന്നിറങ്ങിയ പ്രതിയെ സ്കൂളിന് മുന്നിലെ വെയിറ്റിംഗ് ഷെഡില്‍ ഇരുന്ന വിദ്യാര്‍ത്ഥികള്‍ കളിയാക്കി. തുടര്‍ന്ന് ഇയാള്‍ കുട്ടികള്‍ ഇരുന്നയിടത്തേക്ക് എത്തി ഒരാളെ മര്‍ദ്ദിച്ചു, കുട്ടികള്‍ ഇയാളെയും മര്‍ദ്ദിച്ചു. തുടര്‍ന്ന് വെല്ലുവിളിച്ച് മടങ്ങിപ്പോയ യുവാവ് തിരികെയെത്തിയാണ് വിശ്രമ കേന്ദ്രത്തിലേക്ക് പെട്രോള്‍ ബോംബ് വലിച്ചെറിഞ്ഞത്. ആര്‍ക്കും സംഭവത്തില്‍ പരിക്കില്ലെങ്കിലും സ്കൂളിന് മുന്നില്‍ നടന്ന സംഭവം നാട്ടുകാരെ ഭയപ്പെടുത്തി. സ്കൂള്‍ പരിസരത്ത് പൊലീസ് എക്സൈസ് നിരീക്ഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Trivandrum old student bomb attack, Thiruvananthapuram, kattakada petrol bomb attack, Thiruvananthapuram News, Thiruvananthapuram