തിരുവനന്തപുരം: ചികിത്സക്കെന്ന് പറഞ്ഞ് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ എറണാകുളത്ത് എത്തിച്ച് പീഡിപ്പിച്ച കേസിൽ ഭർത്താവും പാസ്റ്ററും അറസ്റ്റിൽ. പൂവാർ പോലീസാണ് കേസിലെ ഒന്നും രണ്ടും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുവതിയുടെ ഭർത്താവാണ് കേസിലെ ഒന്നാം പ്രതി. വില്യം ജോൺ എന്ന പാസ്റ്റർ കേസിൽ രണ്ടാം പ്രതിയാണ്.
Also Read: ആദിവാസി, തോട്ടം മേഖലകളിലെ വോട്ടുകൾ നിർണായകം; പാലോട്ട് ഇത്തവണ പെണ്‍കരുത്തിന്‍റെ അഭിമാന പോരാട്ടം
അറസ്റ്റിലായ പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. യുവതിയുടെ സഹോദരിയാണ് പീഡനം നടന്നതായി പോലീസിൽ പരാതി നൽകിയത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്നയാളാണ് യുവതി. ഇവർക്ക് കുട്ടികളില്ലാത്തതിന് ചികിത്സക്ക് എന്ന് പറഞ്ഞാണ് ഭർത്താവ് എറണാകുളത്തുള്ള പാസ്റ്ററുടെ വീട്ടിൽ ഇവരെ എത്തിച്ചത്. യുവതി പീഡനശ്രമം തടയാൻ ശ്രമിച്ചെങ്കിലും ഭർത്താവ് കഴുത്തിൽ പിടിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
Also Read: ആദിവാസി, തോട്ടം മേഖലകളിലെ വോട്ടുകൾ നിർണായകം; പാലോട്ട് ഇത്തവണ പെണ്‍കരുത്തിന്‍റെ അഭിമാന പോരാട്ടം
അറസ്റ്റിലായ പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. യുവതിയുടെ സഹോദരിയാണ് പീഡനം നടന്നതായി പോലീസിൽ പരാതി നൽകിയത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്നയാളാണ് യുവതി. ഇവർക്ക് കുട്ടികളില്ലാത്തതിന് ചികിത്സക്ക് എന്ന് പറഞ്ഞാണ് ഭർത്താവ് എറണാകുളത്തുള്ള പാസ്റ്ററുടെ വീട്ടിൽ ഇവരെ എത്തിച്ചത്. യുവതി പീഡനശ്രമം തടയാൻ ശ്രമിച്ചെങ്കിലും ഭർത്താവ് കഴുത്തിൽ പിടിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.