തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം നടി ജലജ അഭിനയ രംഗത്തേക്ക് എത്തിയ ചിത്രമാണ് മാലിക്. ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദിന്റെ അമ്മയുടെ വേഷത്തില്‍ ഗംഭീര തിരിച്ചുവരവാണ് ജലജ നടത്തിയിരിക്കുന്നത്. മാലിക് ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമാണെന്നും, ബീമാപ്പള്ളി വെടിവെയ്പ്പിനെ ഏകപക്ഷീയമായി നോക്കിക്കാണുന്ന സിനിമയെന്നും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നിരിക്കുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ജലജയുടെ മറുപടി ഇങ്ങനെ. Also Read: ശശീന്ദ്രനെ സംരക്ഷിക്കാൻ ഉറച്ച് പാർട്ടിയും മുന്നണിയും; വേറെ വഴിയില്ലാതെ യുവതി! യുവതിക്കെതിരെയുള്ള ആരോപണങ്ങൾ ഇങ്ങനെ...
''ബീമാപ്പള്ളി വെടിവെപ്പിനെക്കുറിച്ച് തനിക്ക് കൃത്യമായ ധാരണയില്ല. താന്‍ വിദേശത്തായിരുന്നതിനാല്‍ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രമെ കണ്ടിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഇതിന്റെ ബാക്ഗ്രൗണ്ട് എന്താണെന്ന് അന്വേഷിച്ചിട്ടില്ല. ഡയറക്ടറുടെ വ്യൂ പോയിന്റിലുള്ള കഥയാണിത്. രണ്ട് സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥയാണിതെന്ന് മഹേഷ് സൂചിപ്പിച്ചിരുന്നു. ആര്‍ക്കും ഒരു ദോഷവും ഇല്ലാത്ത രീതിയിലാണ് സിനിമ വന്നിരിക്കുന്നത്. ഫ്രീഡം ഓഫ് എക്സ്പ്രഷന്‍ ഡയറക്ടര്ക്കാണുള്ളത്. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മഹേഷിനോട് ചോദിക്കാവുന്നതേയുള്ളൂ...'' സമയം മലയാളത്തിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ജലജ പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
''ബീമാപ്പള്ളി വെടിവെപ്പിനെക്കുറിച്ച് തനിക്ക് കൃത്യമായ ധാരണയില്ല. താന്‍ വിദേശത്തായിരുന്നതിനാല്‍ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രമെ കണ്ടിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഇതിന്റെ ബാക്ഗ്രൗണ്ട് എന്താണെന്ന് അന്വേഷിച്ചിട്ടില്ല. ഡയറക്ടറുടെ വ്യൂ പോയിന്റിലുള്ള കഥയാണിത്. രണ്ട് സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥയാണിതെന്ന് മഹേഷ് സൂചിപ്പിച്ചിരുന്നു. ആര്‍ക്കും ഒരു ദോഷവും ഇല്ലാത്ത രീതിയിലാണ് സിനിമ വന്നിരിക്കുന്നത്. ഫ്രീഡം ഓഫ് എക്സ്പ്രഷന്‍ ഡയറക്ടര്ക്കാണുള്ളത്. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മഹേഷിനോട് ചോദിക്കാവുന്നതേയുള്ളൂ...'' സമയം മലയാളത്തിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ജലജ പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ