തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താൽകാലിക വൈസ് ചാൻസലറുടെ നിയമനം ചോദ്യം ചെയ്തുള്ള സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കുന്നതാകും നല്ലതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പിണറായി തോറ്റ് തൊപ്പിയിട്ടെന്ന് സുരേന്ദ്രൻ പരിഹസിച്ചു. പിണറായി പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യനാകുകയാണ്. കോടതിയിൽ നിന്നും സർക്കാരിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഗവർണറുടെ നിലപാട് ശരിവെയ്ക്കുന്നതും സർക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്നതുമാണ് ഹൈക്കോടതി വിധിയെന്ന് സുരേന്ദ്രൻ പറഞ്ഞു.
അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടി ഖജനാവിലെ പണം ഉപയോഗിച്ച് നിയമ പോരാട്ടം നടത്തി നാണംകെടുന്ന ഇടതു സർക്കാർ കേരളത്തിന് അപമാനമാണ്. യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സർക്കാരിന്റെ ശുപാർശകൾ ഗവർണർ തള്ളിയതിനെ കോടതി ശരിവെച്ചത് സർക്കാരിന്റെ എല്ലാ വാദങ്ങളും തള്ളുന്നതിന് തുല്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സർക്കാർ- ഗവർണർ പോര് മുറുകുന്നതിനിടെയാണ് എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിനു തിരിച്ചടിയേൽക്കുന്നത്. കെടിയു താൽക്കാലിക വിസിയായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻ്റ് ഡയറക്ടർ ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള സർക്കാരിൻ്റെ ഹർജി ഹൈക്കോടതി തള്ളി. ഗവർണറുടെ ഉത്തരവ് ശരിവെച്ച കോടതി താൽക്കാലിക വിസിയായി സിസ തോമസിന് തുടരാമെന്ന് ഉത്തരവിട്ടു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അംഗമായ സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്.
താൽക്കാലിക വിസി പദവിയിൽ ഇരിക്കാനുള്ള അധ്യാപന പരിചയം സിസ തോമസിന് ഉണ്ടെന്നു കോടതി വ്യക്തമാക്കി. താൽക്കാലിക വിസിയെ കണ്ടെത്താൻ ഗവർണർ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. സിസ തോമസിനെ നിയമിച്ച ചാൻസലറുടെ നടപടിയിൽ തെറ്റൊന്നും കാണുന്നില്ല. വിസി സ്ഥാനത്തേക്കു സർക്കാർ നിർദേശിച്ചവർക്ക് നിർദിഷ്ട യോഗ്യത ഉണ്ടായിരുന്നില്ല. മറ്റു വിസിമാരെ
നിയോഗിക്കാതിരുന്ന നടപടിയിൽ തെറ്റൊന്നും കരുതാനാകില്ല. 10 വർഷത്തിലധികം അധ്യാപന പരിചയമുള്ളവരെ കണ്ടെത്താനായി ഗവർണർ ശ്രമം നടത്തിയെന്ന വാദം കോടതി അംഗീകരിച്ചു.
അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടി ഖജനാവിലെ പണം ഉപയോഗിച്ച് നിയമ പോരാട്ടം നടത്തി നാണംകെടുന്ന ഇടതു സർക്കാർ കേരളത്തിന് അപമാനമാണ്. യുജിസി മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സർക്കാരിന്റെ ശുപാർശകൾ ഗവർണർ തള്ളിയതിനെ കോടതി ശരിവെച്ചത് സർക്കാരിന്റെ എല്ലാ വാദങ്ങളും തള്ളുന്നതിന് തുല്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സർക്കാർ- ഗവർണർ പോര് മുറുകുന്നതിനിടെയാണ് എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിനു തിരിച്ചടിയേൽക്കുന്നത്. കെടിയു താൽക്കാലിക വിസിയായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻ്റ് ഡയറക്ടർ ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള സർക്കാരിൻ്റെ ഹർജി ഹൈക്കോടതി തള്ളി. ഗവർണറുടെ ഉത്തരവ് ശരിവെച്ച കോടതി താൽക്കാലിക വിസിയായി സിസ തോമസിന് തുടരാമെന്ന് ഉത്തരവിട്ടു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അംഗമായ സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്.
താൽക്കാലിക വിസി പദവിയിൽ ഇരിക്കാനുള്ള അധ്യാപന പരിചയം സിസ തോമസിന് ഉണ്ടെന്നു കോടതി വ്യക്തമാക്കി. താൽക്കാലിക വിസിയെ കണ്ടെത്താൻ ഗവർണർ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. സിസ തോമസിനെ നിയമിച്ച ചാൻസലറുടെ നടപടിയിൽ തെറ്റൊന്നും കാണുന്നില്ല. വിസി സ്ഥാനത്തേക്കു സർക്കാർ നിർദേശിച്ചവർക്ക് നിർദിഷ്ട യോഗ്യത ഉണ്ടായിരുന്നില്ല. മറ്റു വിസിമാരെ
നിയോഗിക്കാതിരുന്ന നടപടിയിൽ തെറ്റൊന്നും കരുതാനാകില്ല. 10 വർഷത്തിലധികം അധ്യാപന പരിചയമുള്ളവരെ കണ്ടെത്താനായി ഗവർണർ ശ്രമം നടത്തിയെന്ന വാദം കോടതി അംഗീകരിച്ചു.