ആപ്പ്ജില്ല

സിബിഐ എത്തും മുമ്പേ കലാഭവന്‍ സോബിയുടെ മൊഴി പുറത്ത്; ബാലഭാസ്‌ക്കറിനെ കൊലപ്പെടുത്തിയതിന് ശേഷം വാഹനാപകടം മനപൂര്‍വ്വം സൃഷ്ടിച്ചത്?

ബാലഭാസ്കറിൻ്റെ മരണത്തിൽ വീണ്ടും വെളിപ്പെടുത്തലുമായി കലാഭവൻ സോബി. ഇന്ത്യ കണ്ട ആസൂത്രിത കൊലപാതകം ആയിരിക്കും ബാലഭാസ്‌ക്കറിന്റേതെന്ന് തുടർച്ചയായി ആരോപണം ഉന്നയിക്കുന്ന വ്യക്തിയാണ് സോബി.

Samayam Malayalam 31 Jul 2020, 6:56 pm
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും അപകടമരണത്തിന്റെ നേരറിയാന്‍ സിബിഐ എത്തുമ്പോള്‍ കേസിലെ ദൂരൂഹതകള്‍ മാറുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും. എന്നാല്‍ അതുവരെ താന്‍ ജീവനോടെ ഉണ്ടാകുമോ എന്ന പേടിയിലാണ് കലാഭവന്‍ സോബി.
Samayam Malayalam kalabhavan soby again comes up with more allegations in violinist balabhaskars accident
സിബിഐ എത്തും മുമ്പേ കലാഭവന്‍ സോബിയുടെ മൊഴി പുറത്ത്; ബാലഭാസ്‌ക്കറിനെ കൊലപ്പെടുത്തിയതിന് ശേഷം വാഹനാപകടം മനപൂര്‍വ്വം സൃഷ്ടിച്ചത്?



സിബിഐ എത്തും മുമ്പേ കലാഭവന്‍ സോബിയുടെ മൊഴി പുറത്ത്

​ബാലഭാസ്കറിൻ്റേത് ആസൂത്രിത കൊലപാതകമോ?

ഇന്ത്യ കണ്ട ആസൂത്രിത കൊലപാതകം ആയിരിക്കും ബാലഭാസ്‌ക്കറിന്റേത് എന്ന് തുടക്കം മുതല്‍ ആരോപിക്കുന്ന വ്യക്തിയാണ് കലാഭവന്‍ സോബി. ഈ വെളിപ്പെടുത്തലിന്റെ പേരില്‍ തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന് നേരത്തെ തന്നെ കലാഭവന്‍ സോബി വ്യക്തമാക്കിയിരുന്നു. തനിക്ക് നേരിടേണ്ടി വരുന്ന വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ മൊഴി റെക്കോഡ് ചെയ്തിരിക്കുകയാണ് അദ്ദേഹം.

​തന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടുവെന്ന് സോബി

എന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു, പറയാന്‍ ബാക്കിയുള്ള കാര്യങ്ങളെല്ലാം തന്നെ വീഡിയോ രൂപത്തില്‍ റെക്കോര്‍ഡ് ചെയ്ത് ബാലഭാസ്‌കറിന്റെ കസിന്‍ സിസ്റ്റര്‍ പ്രിയ വേണുഗോപാലിനെയും എന്റെ അഭിഭാഷകന്‍ രാമന്‍ കര്‍ത്താ സാറിനെയും ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് കലാഭവന്‍ സോബി വ്യക്തമാക്കിയിരിക്കുന്നത്. എന്നെക്കൊണ്ട് ശത്രുപക്ഷം മൊഴി നല്‍കിക്കില്ല എന്ന് ഉറപ്പുണ്ടെന്നും ഈ സാഹചര്യത്തിലാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

​'താന്‍ പറഞ്ഞ കാര്യം ആരും മറക്കരുത്'

ബാലുവിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്ന് പറഞ്ഞ് ഒരു കോമാളിയുടെ വേഷം കെട്ടിച്ചു. ഇതില്‍ മുഖ്യ പങ്ക് വഹിച്ചത് ഇസ്രയേലില്‍ ജോലിചെയ്യുന്ന കോതമംഗലം സ്വദേശിയാണെന്നും ഇവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ടെന്നും സോബി പറയുന്നു. ഒരു കോമാളിയായിട്ടാണ് മടങ്ങുന്നതെങ്കിലും ഇന്ത്യ കണ്ട ഏറ്റവും ആസുത്രിതമായ കൊലപാതകമായിരുന്നു ബാലുവിന്റേതെന്ന് ചരിത്രം തെളിയിക്കുമെന്നും ഈയവസരത്തില്‍ താന്‍ പറഞ്ഞ കാര്യം ആരും മറക്കരുത് എന്നും സോബി അഭ്യര്‍ഥിക്കുന്നു.

​സരിത്തിനെ കണ്ടിരുന്നുവെന്ന സോബിയുടെ വെളിപ്പെടുത്തൽ

നേരത്തെ, അപകടസ്ഥലത്തുവെച്ച് താന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്തിനെ കണ്ടിരുന്നു എന്ന് സോബി വെളിപ്പെടുത്തിയത് വിവാദമായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് ചര്‍ച്ചയായപ്പോള്‍ മാധ്യമങ്ങളില്‍ സരിത്തിന്റെ ഫോട്ടോ കണ്ടപ്പോഴാണ് താന്‍ സരിത്തിനെ ഓര്‍മ്മിച്ചെടുതെന്നും സോബി പറഞ്ഞിരുന്നു.

ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷനു സമീപം 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിനോട് അടുപ്പമുള്ളവര്‍ പ്രതിയായതോടെ അപകടത്തെക്കുറിച്ചു ബന്ധുക്കള്‍ക്ക് സംശയമുണ്ടായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്