കൊല്ലം: കഴിഞ്ഞ ദിവസമാണ് കേരള ബാങ്ക് (Kerala Bank) ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ പതിനെട്ടുകാരി അഭിരാമി ആത്മഹത്യ (Abhirami Suicide) ചെയ്ത സംഭവത്തിൽ ബാങ്കിനെ ന്യായീകരിച്ച് ചെയർമാൻ. അഭിരാമിയുടെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്നും ജപ്തിയുടെ പേരിൽ തന്നെയാണോ കുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ പറഞ്ഞു. Also Read: സർക്കാരിന് ഇനി എന്ത് നടപടി വേണമെങ്കിലും എടുക്കാം, നിസഹായവസ്ഥയിൽ വിതുമ്പി അഭിരാമിയുടെ പിതാവ്
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പിഴവുണ്ടായോ എന്നതിൽ വിശദമായ പരിശോധന നടത്താൻ ഉദ്യോഗസ്ഥരെ നിയോഗിച്ചു കഴിഞ്ഞു. ജപ്തി ബോർഡ് സ്ഥാപിക്കുന്നതിൽ അനാവശ്യ ധൃതി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമക നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: തൃശൂരിൽ ഓട്ടോയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം, ഡ്രൈവറെ ഒപ്പമിരുത്തി ഫോട്ടോ എടുത്തു, മൊബൈൽ ഫോൺ പിടിച്ച് വാങ്ങി, രണ്ട് പേർ അറസ്റ്റിൽ
ജപ്തി നോട്ടീസ് വീടിന്റെ മുന്നിൽ പതിച്ചതാണ് മകൾ ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പിതാവ് അജികുമാർ പറഞ്ഞു. ജപ്തി നോട്ടീസ് പതിച്ചതിൽ മകൾക്ക് മനോവിഷമം ഉണ്ടായിരുന്നു. ബോര്‍ഡ് മറച്ചുവയ്ക്കണമെന്ന് പറഞ്ഞതായും അജികുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നാലുവർഷം മുൻപാണ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ അജികുമാർ കേരള ബാങ്കിന്റെ പാതാരം ശാഖയിൽ നിന്നും പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തത്.വായ്പ തിരിച്ചടവ് മുടങ്ങാന്‍ കാരണം കൊവിഡ് പ്രതിസന്ധിയാണെന്നാണ് അജികുമാർ പറയുന്നത്. കൊവിഡ് വന്നതോടെ അജികുമാറിന്റെ ജോലി നഷ്ടപ്പെട്ടിരുന്നു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പിഴവുണ്ടായോ എന്നതിൽ വിശദമായ പരിശോധന നടത്താൻ ഉദ്യോഗസ്ഥരെ നിയോഗിച്ചു കഴിഞ്ഞു. ജപ്തി ബോർഡ് സ്ഥാപിക്കുന്നതിൽ അനാവശ്യ ധൃതി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമക നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: തൃശൂരിൽ ഓട്ടോയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം, ഡ്രൈവറെ ഒപ്പമിരുത്തി ഫോട്ടോ എടുത്തു, മൊബൈൽ ഫോൺ പിടിച്ച് വാങ്ങി, രണ്ട് പേർ അറസ്റ്റിൽ
ജപ്തി നോട്ടീസ് വീടിന്റെ മുന്നിൽ പതിച്ചതാണ് മകൾ ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പിതാവ് അജികുമാർ പറഞ്ഞു. ജപ്തി നോട്ടീസ് പതിച്ചതിൽ മകൾക്ക് മനോവിഷമം ഉണ്ടായിരുന്നു. ബോര്‍ഡ് മറച്ചുവയ്ക്കണമെന്ന് പറഞ്ഞതായും അജികുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നാലുവർഷം മുൻപാണ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ അജികുമാർ കേരള ബാങ്കിന്റെ പാതാരം ശാഖയിൽ നിന്നും പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തത്.വായ്പ തിരിച്ചടവ് മുടങ്ങാന്‍ കാരണം കൊവിഡ് പ്രതിസന്ധിയാണെന്നാണ് അജികുമാർ പറയുന്നത്. കൊവിഡ് വന്നതോടെ അജികുമാറിന്റെ ജോലി നഷ്ടപ്പെട്ടിരുന്നു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News