കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീടു മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഷാഹറൂഖ് സെയ്ഫിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ ഇക്കാര്യങ്ങളെക്കുറിച്ച് പറയാനാകൂ എന്നായിരുന്നു ഡിജിപിയുടെ പ്രതികരണം.
ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് എലത്തൂരിനു സമീപം ഓടിക്കൊണ്ടിരിക്കെ ആലപ്പുഴ കണ്ണൂര്‍ എക്സിക്യുട്ടിവ് എക്സ്പ്രസിനുള്ളില്‍ അജ്ഞാതന്‍ തീയിട്ടത്. വിശദമായ അന്വേഷണത്തിനൊടുവില്‍ ഉത്തരേന്ത്യക്കാരനായ ഷാഹറൂഖ് സെയ്ഫിയെന്നയാളാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പ്രതിക്കായി വ്യാപക അന്വേഷണം നടക്കവെയാണ് മഹാരാഷ്ട്രയിലെ രത്നഗിരിയില്‍നിന്നും ഇയാളെ പിടികൂടിയത്. പൊള്ളലേറ്റ നിലയില്‍ മഹാരാരാഷ്ട്രയില്‍ കൊങ്കണ്‍ മേഖലയിലെ രത്നഗിരിയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ഷാഹറൂഖ് സെയ്ഫിയെ, അവിടെനിന്നാണ് എടിഎസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇക്കാര്യം കേരളത്തില്‍നിന്നുള്ള ഭീകരവിരുദ്ധ സ്ക്വാഡിനെ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News