ആപ്പ്ജില്ല

"കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യയെ അറസ്റ്റ് ചെയ്‌തേക്കും; ഫോണിന് പിന്നില്‍ ബിനീഷ് കോടിയേരി"

വിനോദിനിയുടെ നമ്പറില്‍ നിന്ന് തിരുവനന്തപുരത്തെ വിസ സ്റ്റാംമ്പിഗ് കമ്പനി യുഎഎഫ് എക്‌സ് ഉടമയെ നിരന്തരം വിളിച്ചെന്നും കസ്റ്റംസിന് ബോധ്യമായിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് വിവാദമായതോടെ ഈ ഫോണ്‍ പിന്നീട് ഉപയോഗിക്കാതായെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.

Samayam Malayalam 11 Mar 2021, 12:44 pm
തിരുവനനന്തപുരം: സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ സിപിഎം മുന്‍ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് റിട്ട. എസ്പി ജോര്‍ജ്ജ് ജോസഫ്. അന്വേഷണം ബിനീഷിലേക്ക് എത്തിയാല്‍ കോടിയേരി ബാലകൃഷ്ണനെയും കസ്റ്റംസ് ചോദ്യം ചെയ്‌തേക്കാമെന്നും ജോര്‍ജ്ജ് ജോസഫ് പറഞ്ഞു.
Samayam Malayalam kodiyeri balakrishnans wife may be arrested says former sp george joseph
"കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യയെ അറസ്റ്റ് ചെയ്‌തേക്കും; ഫോണിന് പിന്നില്‍ ബിനീഷ് കോടിയേരി"


Video-കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യയെ അറസ്റ്റ് ചെയ്‌തേക്കും; ഫോണിന് പിന്നില്‍ ബിനീഷ്

​ആരാണ് ഐ ഫോണ്‍ ഉപയോഗിച്ചത്?

വിനോദിനി ബാലകൃഷ്ണനാണോ ബിനീഷ് കോടിയേരിയാണോ ആ ഐ ഫോണ്‍ ഉപയോഗിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വരുത്തണം. ബിനീഷാണ് ഫോണ്‍ ഉപയോഗിച്ചിരുന്നത് എങ്കില്‍ മകനെതിരെ മൊഴി കൊടുക്കാന്‍ വിനോദിനി തയ്യാറാകണം. നിരവധി ആളുകളെ ഇനി കസ്റ്റംസ് ചോദ്യം ചെയ്യും. ബിനീഷിലേക്ക് അന്വേഷണം എത്തും. രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമായാണ് അന്വേഷണം ഇഴയുന്നതെന്ന ആരോപണങ്ങള്‍ തെറ്റാണ്. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചെല്ലാം അന്വേഷണം നടന്നതിനാലാവാം കേസന്വേഷണം നീണ്ടുപോകുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

​കൈക്കൂലി നല്‍കിയത് 6 ഐ ഫോണുകള്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിക്ക് നല്‍കിയ ഐ ഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. ഒരു ലക്ഷത്തി പതിമൂവായിരത്തി തൊള്ളായിരം രൂപ വില വരുന്ന ഐഫോണാണിത്. ലൈഫ് മിഷന്‍ പദ്ധതിക്ക് കോഴ നല്‍കാന്‍ 6 ഐഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയത്. ഇതില്‍ എം ശിവശങ്കര്‍ ഉള്‍പ്പെടെ അഞ്ച് ഐഫോണുകള്‍ ഉപയോഗിക്കുന്നവരെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ആറാമത്തെ ഐ ഫോണിന്‍റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വിനോദിനി ബാലകൃഷ്ണനിലെത്തിയത്.

​സന്തോഷ് ഈപ്പനെ അറിയില്ല

വിനോദിനിയുടെ നമ്പറില്‍ നിന്ന് തിരുവനന്തപുരത്തെ വിസ സ്റ്റാംമ്പിഗ് കമ്പനി യുഎഎഫ് എക്‌സ് ഉടമയെ നിരന്തരം വിളിച്ചെന്നും കസ്റ്റംസിന് ബോധ്യമായിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് വിവാദമായതോടെ ഈ ഫോണ്‍ പിന്നീട് ഉപയോഗിക്കാതായെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് കാണിച്ച് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിനോദിന് ഇന്ന് ഹാജരായില്ല. സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറയില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്