ആപ്പ്ജില്ല

'4 മാസം മുൻപ് വാങ്ങിയ കാർ, അടിച്ചുതകർത്തത് എന്തിന്?'; അയാൾക്കെതിരെ കേസുകളുണ്ടെന്ന് എം വിൻസെൻ്റ് എംഎൽഎ

കാർ അടിച്ചുതകർത്ത സംഭവം പോലീസ് വിശദമായി അന്വേഷിക്കണമെന്ന് എം വിൻസെൻ്റ് എംഎൽഎ. ഇന്ന് രാവിലെയാണ് എംഎല്‍എ ഓഫീസിന് മുമ്പില്‍ നിർത്തിയിട്ടിരുന്ന കാര്‍ കമ്പിപ്പാരയുമായി എത്തിയ അക്രമി അടിച്ചുതകര്‍ത്തത്.

Samayam Malayalam 28 Feb 2022, 5:02 pm
തിരുവനന്തപുരം (Thiruvananthapuram): കാർ അടിച്ചുതകർത്ത സംഭവം വിശദമായി അന്വേഷിക്കണമെന്ന് കോവളം എംഎൽഎ എം വിൻസെൻ്റ്. അക്രമിക്കെതിരെ വേറെ കേസുകളുണ്ടെന്നു മനസിലാക്കാൻ സാധിച്ചു. മാനസിക രോഗിയാണെന്നു വരുത്തിതീർക്കാൻ അദ്ദേഹം ശ്രമിക്കുന്നോണ്ടെയെന്നു സംശയിക്കുന്നുവെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് എംഎൽഎയുടെ വീടിനു പുറത്തു പാർക്ക് ചെയ്ത കാറിനു നേരെ ആക്രമണം ഉണ്ടായത്. കമ്പിപ്പാര ഉപയോഗിച്ച് കാറിന്റെ ഗ്ലാസും മുൻവശവും തകർക്കുകയായിരുന്നു.
Samayam Malayalam kovalam mla m vincent responds to incident on his car parked near home
'4 മാസം മുൻപ് വാങ്ങിയ കാർ, അടിച്ചുതകർത്തത് എന്തിന്?'; അയാൾക്കെതിരെ കേസുകളുണ്ടെന്ന് എം വിൻസെൻ്റ് എംഎൽഎ



​പുറത്ത് നിന്നും ശബ്ദം കേട്ട് നോക്കിയപ്പോൾ

"വീട്ടിൽ സന്ദർശകരെ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പുറത്തുനിന്നും ശബ്ദം കേട്ടത്. പുറത്തിറങ്ങിയപ്പോൾ, ഇരുമ്പുദണ്ഡുമായി ഒരാൾ കാറടിച്ചു തകർക്കുന്നതാണ് കണ്ടത്. അപ്പോൾ തന്നെ നാട്ടുകാർ അയാളെ പിടികൂടി. എന്നാൽ അക്രമി മാനസികാസ്വാസ്ഥ്യമുള്ളയാളെ പോലെ അഭിനയിക്കുകയാണെന്നാണ് തനിക്കു തോന്നിയത്. മുല്ലപ്പെരിയാർ ഡാം ഇപ്പോൾ പൊട്ടും, ശബരിമല സത്രീപ്രവേശനം തടയാൻ എംഎൽഎ ഒന്നും ചെയ്തില്ല എന്നിങ്ങനെ പറഞ്ഞു മാനസിക രോഗിയാണെന്നു വരുത്തിതീർക്കാൻ അദ്ദേഹം ശ്രമിക്കുന്നോണ്ടെന്നു സംശയിക്കുന്നു"- എംഎൽഎ പറഞ്ഞു.

​എന്തിന് കാറടിച്ചു തകർത്തു?

പിന്നീട് അന്വേഷിച്ചപ്പോൾ വിഴിഞ്ഞം സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകളുണ്ടെന്നും രണ്ടു തവണ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ടെന്നും മനസിലാക്കാൻ സാധിച്ചു. തൻ്റെ കാർ അടിച്ചുതകർക്കാനുള്ള കാരണമെന്താണെന്നാണ് പോലീസ് അന്വേഷിക്കേണ്ടത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്നെല്ലാം പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. നാലുമാസം മുൻപാണ് കാർ വാങ്ങിയത്. നേരത്തെ ഉപയോഗിച്ചുകൊണ്ടിരുന്ന കാർ വിറ്റുകിട്ടിയ തുകയും നിയമസഭയിൽ നിന്നെടുത്ത എട്ടുലക്ഷം രൂപയുടെ ലോണും ചേർത്താണ് കാർ വാങ്ങിയതെന്നും എം വിൻസെൻ്റ് പറഞ്ഞു.

​രാഷ്ട്രീയമുണ്ടെന്ന് തോന്നുന്നില്ല

സംഭവത്തിൽ രാഷ്ട്രീയമുണ്ടെന്ന് തോന്നുന്നില്ല. ഇതുൾപ്പെടെ എല്ലാ കാര്യങ്ങളെ കുറിച്ചും അന്വേഷിക്കണം. പട്ടാപ്പകൻ റോഡിനരികിലായിരുന്നു സംഭവം. പൊതുജന മധ്യത്തിൽ ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്യാൻ ആളുകൾക്കു തോന്നുന്നു എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. വിശദമായി പോലീസ് അന്വേഷണം നടത്തണമെന്നും എം വിൻസെൻ്റ് എംഎൽഎ ആവശ്യപ്പെട്ടു.

​പിടിയിലായത് ഉച്ചക്കട സ്വദേശി

സംഭവത്തിൽ ഉച്ചക്കട സ്വദേശി സന്തോഷിനെ (27) നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ബൈക്കിൽ എത്തിയ സന്തോഷ് കമ്പിപ്പാര ഉപയോഗിച്ച് കാറിന്റെ ഗ്ലാസും മുൻവശവും തകർക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇയാളുടെ പേരിൽ ബാലരാപുരം പോലീസ് കേസ് എടുത്തു. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

​ഇന്നത്തെ ഒറ്റപ്പെട്ട സംഭവമെന്ന് വി ഡി സതീശൻ

സംഭവത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ക്രമസമാധാനനില പൂർണമായും തകർന്ന നാടായി കേരളം മാറിയിരിക്കുകയാണ്. ഒരോ ദിവസവും 'ഒറ്റപ്പെട്ട സംഭവങ്ങൾ' കേരളത്തിൽ ആവർത്തിക്കുന്നു. കോവളം എംഎൽഎ എം വിൻസെന്റിന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ ക്രിമിനൽ കേസുകളിലെ സ്ഥിരം പ്രതിയായ ഒരാൾ അടിച്ചു തകർത്തു എന്നതാണ് ഇന്നത്തെ 'ഒറ്റപ്പെട്ട സംഭവ'മെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.

Video-എംഎൽഎയുടെ കാര്‍ അടിച്ചുതകര്‍ത്തു!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്