തിരുവനന്തപുരം: ശമ്പള മുടക്കത്തെ തുടർന്ന് കാട്ടാക്കട കെഎസ്ആർടിസിയിൽ ജീവനക്കാരൻ കുടുംബസമേതം നിൽപ്പ് സമരം നടത്തുന്നു. അസുഖബാധിതനായ ഗോപീഷും കുടുംബവുമാണ് പ്രതിഷേധ സമരം നടത്തുന്നത്. കഴിഞ്ഞ രണ്ടുമാസമായി ശമ്പളം ലഭിക്കാതെ മരുന്നിനും നിത്യവൃത്തിക്കും ബുദ്ധിമുട്ടുകയാണെന്ന് ഗോപീഷ് പറഞ്ഞു. കെഎസ്ആർടിസി ലെ ഭൂരിഭാഗം ജീവനക്കാർക്കും ഇത് അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ പേടിച്ചും യൂണിയനുകളെ പേടിച്ചും ആരും ഒന്നും മിണ്ടുന്നില്ല. തന്റെ ചികിത്സാ ചെലവുകളും മകന്റെ പഠനവും വീട്ടു വാടകയും ഒക്കെയായി നല്ലൊരു തുക തന്നെ മാസം ചിലവാകും. രണ്ടുമാസമായി ഇതു മുടങ്ങിയതോടെ എല്ലാ ഭാഗത്തുനിന്നും ഇതിനായുള്ള ബുദ്ധിമുട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാരനാണെന്ന് കണ്ടാൽ ആരും കടം തരാത്ത അവസ്ഥ. സർക്കാർ ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ നിരാഹാര സമരത്തിന് ഒരുങ്ങുമെന്ന് കുടുംബം പറയുന്നു.
Also Read: ഭാര്യയ്ക്ക് പ്രായം 51, ഭർത്താവിന് 26, ഒരു കുഞ്ഞുവേണമെന്ന് അതിയായ മോഹം, ഒടുവിൽ വഴക്കും തർക്കവും, ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി, അരുണിന് ജാമ്യം
അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശൻ പറഞ്ഞു. തൊഴിലാളി സമരങ്ങളില്‍ ഊറ്റം കൊള്ളുന്നൊരു സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം കണ്ടില്ലെന്ന് നടിക്കരുത്. ശമ്പളത്തിനുവേണ്ടി കെഎസ്ആര്‍ടിസി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വിവിധ ഡിപ്പോകളില്‍ സമരം നടത്തേണ്ടി വരുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ പോലെ പൊതുഗതാഗത സംവിധാനവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അവിടെ സര്‍ക്കാര്‍ ലാഭനഷ്ട കണക്കല്ല നോക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
Also Read: സിനിമ നിർമ്മാതാവിന് സ്ത്രീകളെ എത്തിക്കുന്നത് ഗണേശൻ, മദ്യ ലഹരിയിൽ പെൺകുട്ടികളെ ചൊല്ലി തർക്കം, ഭാസ്ക്കരനെ തലയ്ക്കടിച്ച് കൊന്ന ശേഷം പ്ലാസ്റ്റിക് കവറിലാക്കി
അതേസമയം കെഎസ്ആർടിസി ജൂലൈ മാസത്തെ എഴുപത്തി അഞ്ച്ശ ശതമാനം ശമ്പളം തിങ്കളാഴ്ച വിതരണം ചെയ്തു. കെഎസ്ആർടിസിയിലെ 24,477 സ്ഥിരം ജീവനക്കാർക്കാണ് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75% വിതരണം ചെയ്തത്. ഇതിനായി 55.87 കോടി രൂപയാണ് ചിലവഴിച്ചത്. ഇതിൽ ഏഴ് കോടി കെഎസ്ആർടിസി ഫണ്ടാണ്. അംഗീകൃത തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. രണ്ട് മാസത്തെ ശമ്പള കുടിശിക നാളെ നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Also Read: ഭാര്യയ്ക്ക് പ്രായം 51, ഭർത്താവിന് 26, ഒരു കുഞ്ഞുവേണമെന്ന് അതിയായ മോഹം, ഒടുവിൽ വഴക്കും തർക്കവും, ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി, അരുണിന് ജാമ്യം
അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശൻ പറഞ്ഞു. തൊഴിലാളി സമരങ്ങളില്‍ ഊറ്റം കൊള്ളുന്നൊരു സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം കണ്ടില്ലെന്ന് നടിക്കരുത്. ശമ്പളത്തിനുവേണ്ടി കെഎസ്ആര്‍ടിസി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വിവിധ ഡിപ്പോകളില്‍ സമരം നടത്തേണ്ടി വരുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ പോലെ പൊതുഗതാഗത സംവിധാനവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അവിടെ സര്‍ക്കാര്‍ ലാഭനഷ്ട കണക്കല്ല നോക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
Also Read: സിനിമ നിർമ്മാതാവിന് സ്ത്രീകളെ എത്തിക്കുന്നത് ഗണേശൻ, മദ്യ ലഹരിയിൽ പെൺകുട്ടികളെ ചൊല്ലി തർക്കം, ഭാസ്ക്കരനെ തലയ്ക്കടിച്ച് കൊന്ന ശേഷം പ്ലാസ്റ്റിക് കവറിലാക്കി
അതേസമയം കെഎസ്ആർടിസി ജൂലൈ മാസത്തെ എഴുപത്തി അഞ്ച്ശ ശതമാനം ശമ്പളം തിങ്കളാഴ്ച വിതരണം ചെയ്തു. കെഎസ്ആർടിസിയിലെ 24,477 സ്ഥിരം ജീവനക്കാർക്കാണ് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75% വിതരണം ചെയ്തത്. ഇതിനായി 55.87 കോടി രൂപയാണ് ചിലവഴിച്ചത്. ഇതിൽ ഏഴ് കോടി കെഎസ്ആർടിസി ഫണ്ടാണ്. അംഗീകൃത തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. രണ്ട് മാസത്തെ ശമ്പള കുടിശിക നാളെ നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം