തിരുവനന്തപുരം: കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറുകയും മ്യൂസിയത്തില്‍ വനിതാ ഡോക്ടറെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി സന്തോഷിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ ഡ്രൈവറാണ് സന്തോഷ് കുമാർ. പേരൂർക്കട സ്റ്റേഷനിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് മ്യൂസിയം പരിസരത്തും ലൈംഗീകാതിക്രമം നടത്തിയത് സന്തോഷ് തന്നെയാണെന്ന് തിരിച്ചറഞ്ഞത്. ഇതിന് പിന്നാലെ വിഷയത്തിൽ മന്ത്രിയും ഇടപെട്ടിരുന്നു. താൽക്കാലിക ജീവനക്കാരനായ സന്തോഷിനെ ജോലിയിൽ നിന്ന് പിരിച്ചു വിടാനാണ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്തരവിട്ടിരിക്കുന്നത്. Also Read: 'വെളുത്തു പൊക്കമുള്ള പെണ്‍കുട്ടിയെ കിട്ടുമായിരുന്നു, നീ കറുത്തവൾ', ദളിത് നിയമ വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം, ആശുപത്രി കിടക്കയിൽവെച്ചും ബലാത്സംഗം
ഔദ്യോഗിക വാഹനത്തിലാണ് കൃത്യം നടക്കുന്ന സ്ഥലത്തേക്ക് സന്തോഷ് എത്തിയതെന്നും അന്വേഷത്തിൽ തെളിഞ്ഞിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പ്രതിയുമായി പോലീസ് സംഘം കുറവന്‍കോണത്ത് തെളിവെടുപ്പ് നടത്തി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പോലീസ് കേസില്‍ കുടുക്കിയതാണെന്നുമായിരുന്നു സന്തോഷ് തെളിവെടുപ്പിന് എത്തിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തെളിവെടുപ്പിനായി കുറവന്‍കോണത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികരണം.
Also Read: സന്തോഷ് ലൈംഗീകാതിക്രമം നടത്തിയത് സ്റ്റേറ്റ് കാർ ദുരുപയോഗം ചെയ്ത്, നാണക്കേടുണ്ടാക്കി, പ്രതിയെ പുറത്താക്കാൻ മന്ത്രിയുടെ നിർദേശം
ഒത്തിരി കാര്യങ്ങൾ പറയാനുണ്ടെന്നും താനല്ല ഇതൊന്നും ചെയ്തതെന്നും എന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പലതും സമ്മതിപ്പിക്കുകയായിരുന്നുവെന്നും സന്തോഷ് പറഞ്ഞു. ഒത്തിരി തെളിവുകള്‍ എന്റെ പേരിലാക്കുന്നുണ്ട്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് സന്തോഷ് ആവർത്തിച്ചു. പ്രതിക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നാണ് പോലീസ് ഭാഷ്യം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മ്യൂസിയത്തിനടുത്ത് യുവതിക്ക് നേരെ അക്രമം നടന്നത്.
പ്രഭാത സവാരിക്കെത്തിയ ഡോക്ടറെ ആക്രമിച്ച ശേഷം പ്രതി മ്യൂസിയം വളപ്പിലെ മതില് ചാടിക്കടന്ന് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച രാത്രി കുറവന്‍കോണത്തെ വീട്ടില്‍ ഒരാള്‍ അതിക്രമിച്ചുകയറിയ സംഭവവും വാര്‍ത്തയായത്. കുറവൻകോണത്തെ സംഭവത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മ്യൂസിയത്തിൽ ഡോക്ടറെ ശല്ല്യം ചെയ്തതും ഇയാൾ തന്നെ ആകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരിച്ചറിയൽ പരേഡ് നടത്തിയത്. ആളെ മനസിലാകാതിരിക്കാൻ തല മുണ്ഡനം ചെയ്തിരുന്നെങ്കിലും സന്തോഷിനെ യുവതി തിരിച്ചറിയുകയായിരുന്നു.
പേരൂര്‍ക്കട സ്റ്റേഷനിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. രൂപമാറ്റം നടത്തിയാണ് പ്രതി എത്തിയത് എങ്കിലും തനിക്ക് തിരിച്ചറിയാനായി. പ്രതിക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ പോലീസ് അന്വേഷണത്തില്‍ നിരാശയുണ്ടായിരുന്നു. ഒരു തണുപ്പന്‍ സമീപനമായിരുന്നു. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. നിലവില്‍ അന്വേഷണം നന്നായി പോകുന്നുവെന്നും വനിതാ ഡോക്ടര്‍ പ്രതികരിച്ചു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
ഔദ്യോഗിക വാഹനത്തിലാണ് കൃത്യം നടക്കുന്ന സ്ഥലത്തേക്ക് സന്തോഷ് എത്തിയതെന്നും അന്വേഷത്തിൽ തെളിഞ്ഞിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പ്രതിയുമായി പോലീസ് സംഘം കുറവന്‍കോണത്ത് തെളിവെടുപ്പ് നടത്തി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പോലീസ് കേസില്‍ കുടുക്കിയതാണെന്നുമായിരുന്നു സന്തോഷ് തെളിവെടുപ്പിന് എത്തിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തെളിവെടുപ്പിനായി കുറവന്‍കോണത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികരണം.
Also Read: സന്തോഷ് ലൈംഗീകാതിക്രമം നടത്തിയത് സ്റ്റേറ്റ് കാർ ദുരുപയോഗം ചെയ്ത്, നാണക്കേടുണ്ടാക്കി, പ്രതിയെ പുറത്താക്കാൻ മന്ത്രിയുടെ നിർദേശം
ഒത്തിരി കാര്യങ്ങൾ പറയാനുണ്ടെന്നും താനല്ല ഇതൊന്നും ചെയ്തതെന്നും എന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പലതും സമ്മതിപ്പിക്കുകയായിരുന്നുവെന്നും സന്തോഷ് പറഞ്ഞു. ഒത്തിരി തെളിവുകള്‍ എന്റെ പേരിലാക്കുന്നുണ്ട്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് സന്തോഷ് ആവർത്തിച്ചു. പ്രതിക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നാണ് പോലീസ് ഭാഷ്യം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മ്യൂസിയത്തിനടുത്ത് യുവതിക്ക് നേരെ അക്രമം നടന്നത്.
പ്രഭാത സവാരിക്കെത്തിയ ഡോക്ടറെ ആക്രമിച്ച ശേഷം പ്രതി മ്യൂസിയം വളപ്പിലെ മതില് ചാടിക്കടന്ന് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച രാത്രി കുറവന്‍കോണത്തെ വീട്ടില്‍ ഒരാള്‍ അതിക്രമിച്ചുകയറിയ സംഭവവും വാര്‍ത്തയായത്. കുറവൻകോണത്തെ സംഭവത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മ്യൂസിയത്തിൽ ഡോക്ടറെ ശല്ല്യം ചെയ്തതും ഇയാൾ തന്നെ ആകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരിച്ചറിയൽ പരേഡ് നടത്തിയത്. ആളെ മനസിലാകാതിരിക്കാൻ തല മുണ്ഡനം ചെയ്തിരുന്നെങ്കിലും സന്തോഷിനെ യുവതി തിരിച്ചറിയുകയായിരുന്നു.
പേരൂര്‍ക്കട സ്റ്റേഷനിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. രൂപമാറ്റം നടത്തിയാണ് പ്രതി എത്തിയത് എങ്കിലും തനിക്ക് തിരിച്ചറിയാനായി. പ്രതിക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ പോലീസ് അന്വേഷണത്തില്‍ നിരാശയുണ്ടായിരുന്നു. ഒരു തണുപ്പന്‍ സമീപനമായിരുന്നു. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. നിലവില്‍ അന്വേഷണം നന്നായി പോകുന്നുവെന്നും വനിതാ ഡോക്ടര്‍ പ്രതികരിച്ചു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News