തിരുവനന്തപുരം: മകളുടെ ആൺസുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ. ചെറുകുന്നം സ്വദേശിയായ പെൺകുട്ടിയുടെ പിതാവ് ജയകുമാറാണ് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചത്. വർക്കല പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് വർക്കല ബിഎസ്എൻഎൽ എക്സ്ചേഞ്ച് ഓഫീസിന് സമീപമാണ് സംഭവം. തിരുവനന്തപുരം വർക്കല സ്വദേശി ബാലുവിനാണ് പരിക്കേറ്റത്. തലയ്ക്കും പുറത്തും വെട്ടേറ്റ യുവാവിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മകളുടെ ക്ഷണ പ്രകാരം വീട്ടിലെത്തിയ ബാലുവിനെ ജയകുമാർ ആക്രമിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.
വീട്ടിന് പുറകിൽ രണ്ടു പേരെയും കണ്ട് ജയകുമാർ പ്രകോപിതനാകുകയും വെട്ടുകത്തിയെടുത്ത് ബാലുവിനെ വെട്ടുകയുമായിരുന്നു. തലയ്ക്കും മുതുകിനുമാണ് വെട്ടേറ്റത്. വെട്ട് തടയാൻ ശ്രമിച്ച ജയകുമാറിന്റെ ഭാര്യയുടെ കൈക്കും പരിക്കേറ്റു. വെട്ടിയ ശേഷം വെട്ടികത്തിയുമായി വർക്കല നഗരത്തിലേക്ക് പോയ ജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവാവിൻ്റെ പരിക്ക് ഗുരുതരമാണെന്നണ് റിപ്പോർട്ട്. പെണ്കുട്ടി വിളിച്ചതനുസരിച്ചാണ് വീട്ടിലെത്തിയതെന്നാണ് ബാലു പൊലീസിനോട് പറഞ്ഞത്. വീട്ടിൽ നിന്നും എടുത്ത വെട്ടുകത്തി ഉപയോഗിച്ചാണ് ജയകുമാർ യുവാവിനെ വെട്ടിയത്.
പെൺകുട്ടിയും യുവാവും തമ്മിൽ ദീർഘനാളായി അടുപ്പത്തിലാണെന്നാണ് സൂചന. 2019ൽ ഈ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന കേസിൽ ബാലു ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. അന്ന് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. ജയിലിൽ നിന്നിറങ്ങിയ ശേഷവും ഇവരുടെ ബന്ധം തുടർന്നു. ഈ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു.
Read Latest Local News and Malayalam News
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് വർക്കല ബിഎസ്എൻഎൽ എക്സ്ചേഞ്ച് ഓഫീസിന് സമീപമാണ് സംഭവം. തിരുവനന്തപുരം വർക്കല സ്വദേശി ബാലുവിനാണ് പരിക്കേറ്റത്. തലയ്ക്കും പുറത്തും വെട്ടേറ്റ യുവാവിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മകളുടെ ക്ഷണ പ്രകാരം വീട്ടിലെത്തിയ ബാലുവിനെ ജയകുമാർ ആക്രമിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.
വീട്ടിന് പുറകിൽ രണ്ടു പേരെയും കണ്ട് ജയകുമാർ പ്രകോപിതനാകുകയും വെട്ടുകത്തിയെടുത്ത് ബാലുവിനെ വെട്ടുകയുമായിരുന്നു. തലയ്ക്കും മുതുകിനുമാണ് വെട്ടേറ്റത്. വെട്ട് തടയാൻ ശ്രമിച്ച ജയകുമാറിന്റെ ഭാര്യയുടെ കൈക്കും പരിക്കേറ്റു. വെട്ടിയ ശേഷം വെട്ടികത്തിയുമായി വർക്കല നഗരത്തിലേക്ക് പോയ ജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവാവിൻ്റെ പരിക്ക് ഗുരുതരമാണെന്നണ് റിപ്പോർട്ട്. പെണ്കുട്ടി വിളിച്ചതനുസരിച്ചാണ് വീട്ടിലെത്തിയതെന്നാണ് ബാലു പൊലീസിനോട് പറഞ്ഞത്. വീട്ടിൽ നിന്നും എടുത്ത വെട്ടുകത്തി ഉപയോഗിച്ചാണ് ജയകുമാർ യുവാവിനെ വെട്ടിയത്.
പെൺകുട്ടിയും യുവാവും തമ്മിൽ ദീർഘനാളായി അടുപ്പത്തിലാണെന്നാണ് സൂചന. 2019ൽ ഈ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന കേസിൽ ബാലു ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. അന്ന് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. ജയിലിൽ നിന്നിറങ്ങിയ ശേഷവും ഇവരുടെ ബന്ധം തുടർന്നു. ഈ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു.
Read Latest Local News and Malayalam News