തിരുവനന്തപുരം: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 10,000 രൂപ പിഴയും. ആയിരൂർ സ്വദേശി ബൈജു (41) വിനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് കൂടുതൽ അനുഭവിക്കണം. 2021 ഓഗസ്റ്റ് 13 ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ബൈജു കുട്ടിയുടെ വീട്ടിൽ നിന്നും കഴിക്കാൻ ഭക്ഷണം പാത്രത്തിൽ വാങ്ങിയിരുന്നു. ഈ പാത്രം തിരിച്ച് വാങ്ങാൻ കുട്ടി പ്രതിയുടെ വീട്ടിൽ പോയപ്പോഴാണ് സംഭവം നടന്നത്.
Also Read : മന്ത്രിസഭ രണ്ടാം വാര്‍ഷികം: മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്തുമായി സർക്കാർ; പരാതികൾ നൽകേണ്ടത് ഇങ്ങനെ
ബൈജു കുട്ടിയെ കടന്നു പിടിച്ച് സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് കുട്ടി പ്രതിയെ തള്ളിയിട്ടതിന് ശേഷം ഓടി രക്ഷപ്പെട്ടു. തുടർന്ന് വീട്ടിലെത്തി വീട്ടുകാരോട് സംഭവം പറഞ്ഞു. കുടുംബം ആയിരൂർ പോലീസിൽ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Also Read : ബസ് കാത്ത് നിന്ന വിദ്യാർഥികള്‍ക്കിടയിലേയ്ക്ക് കാര്‍ പാഞ്ഞുകയറി; വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. കേസിൽ പതിനാല് സാക്ഷികളെയാണ് വിസ്തരിച്ചത്. പതിമൂന്ന് രേഖകൾ ഹാജരാക്കി. അയിരുർ എസ് ഐ യായിരുന്ന ആർ സജീവാണ് കേസ് അന്വേഷിച്ചത്. പിഴ തുക ഈടാക്കിയാൽ കുട്ടിക്ക് നൽക്കണമെന്നും ഉത്തരവിലുണ്ട്.
Also Read : മന്ത്രിസഭ രണ്ടാം വാര്‍ഷികം: മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തല അദാലത്തുമായി സർക്കാർ; പരാതികൾ നൽകേണ്ടത് ഇങ്ങനെ
ബൈജു കുട്ടിയെ കടന്നു പിടിച്ച് സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് കുട്ടി പ്രതിയെ തള്ളിയിട്ടതിന് ശേഷം ഓടി രക്ഷപ്പെട്ടു. തുടർന്ന് വീട്ടിലെത്തി വീട്ടുകാരോട് സംഭവം പറഞ്ഞു. കുടുംബം ആയിരൂർ പോലീസിൽ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Also Read : ബസ് കാത്ത് നിന്ന വിദ്യാർഥികള്‍ക്കിടയിലേയ്ക്ക് കാര്‍ പാഞ്ഞുകയറി; വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. കേസിൽ പതിനാല് സാക്ഷികളെയാണ് വിസ്തരിച്ചത്. പതിമൂന്ന് രേഖകൾ ഹാജരാക്കി. അയിരുർ എസ് ഐ യായിരുന്ന ആർ സജീവാണ് കേസ് അന്വേഷിച്ചത്. പിഴ തുക ഈടാക്കിയാൽ കുട്ടിക്ക് നൽക്കണമെന്നും ഉത്തരവിലുണ്ട്.