തിരുവനന്തപുരം: ആറ്റിങ്ങല്‍ നാലുവരിപ്പാതയ്ക്കായി റോഡ് കുഴിച്ചുള്ള തുടര്‍നിര്‍മാണം കൂടുതല്‍ ആലോചനകള്‍ക്കു ശേഷമാകുമെന്ന് മന്ത്രി ജി.സുധാകരന്‍. ആറ്റിങ്ങല്‍ ഠൗണ്‍ വികസനത്തില്‍ റോഡ് വീതി കൂട്ടി ഓടകള്‍ ഉള്‍പ്പെടെ ഉണ്ടാക്കിക്കൊണ്ടുള്ള നിര്‍മാണമാണ് സര്‍ക്കാരിന്റെ മുന്നില്‍ ഉള്ളത്. എന്നാല്‍, അതില്‍ നിന്നു വ്യത്യസ്തമായി ദേശീയപാത കുഴിച്ചെടുത്ത് നിര്‍മിക്കുന്നതു സംബന്ധിച്ചും ഗതാഗതം ചെറിയ റോഡുകളിലൂടെ തിരിച്ചുവിടുന്നതു സംബന്ധിച്ചും സര്‍ക്കാരിനെ അറിയിച്ചിട്ടില്ലായിരുന്നുവെന്നും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
ചര്‍ച്ചചെയ്തു തുടര്‍ നടപടി
മഴ പെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ റോഡിന്റെ പകുതി ഭാഗം കുഴിച്ചെടുത്ത് പുനര്‍നിര്‍മിക്കുന്നതു ശരിയായ നടപടിയല്ല. ഇപ്പോള്‍ കുഴിച്ചെടുത്ത ഭാഗം ഡി.പി.ആറില്‍ പറഞ്ഞ പ്രകാരം ടാറിങ് പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കണം. ബാക്കി ഭാഗത്തെ പ്രവൃത്തികള്‍ സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചചെയ്തു തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.Also Read: അരുവിക്കര, നെയ്യാര്‍ അണക്കെട്ടുകള്‍ തുറന്നു; തിരുവനന്തപുരത്ത് കനത്ത മഴ
വിശദീകരണം തേടി
ചീഫ് എന്‍ജിനീയര്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരില്‍നിന്നു വിശദീകരണം തേടിയിരുന്നു. ഇപ്പോള്‍ കുഴിച്ചെടുത്ത ഭാഗത്തെ ടാറിങ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കും. ബാക്കി ഭാഗം ആലോചിച്ച് ചെയ്യാമെന്നുമാണ് ചീഫ് എന്‍ജിനീയര്‍ അദ്ദേഹത്തിന്റെ വിശദീകരണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.ഗതാഗതം തടസ്സപ്പെടും
നിലവില്‍ നടക്കുന്നത് പത്തു മാസക്കാലാവധിയുള്ള പ്രവൃത്തിയായതിനാല്‍ അത്രയും കാലം ഗതാഗതം തടസ്സപ്പെടുമെന്നും മന്ത്രി പറഞ്ഞു. വീതി കൂട്ടി വികസിപ്പിക്കുന്നതിനും ഓട നിര്‍മിക്കുന്നതിനും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.Also Read: സ്വന്തം വീട്ടിലെ രഹസ്യ അറയില്‍ സ്വര്‍ണം; മോഷ്ടിക്കാന്‍ കാമുകനെ സഹായിച്ച വീട്ടമ്മ അറസ്റ്റില്‍വിവാദം
നേരത്തെ, കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അറിയാതെ ആറ്റിങ്ങലില്‍ ദേശീയപാത വെട്ടിമുറിച്ച് പുതിയ നാലുവരിപ്പാതയാക്കാന്‍ പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ കരാര്‍ നല്‍കിയത് വിവാദമായിരുന്നു. ആറ്റിങ്ങലിലെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ റോഡിന്റെ വീതി കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനുപകരം പുതിയ നാലുവരി പാത നിര്‍മിക്കാന്‍ റിവൈവ് കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിക്ക് ഉദ്യോഗസ്ഥര്‍ കരാര്‍ നല്‍കി. അനുമതിയോ ടെണ്ടറോ ഇല്ലാതെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നിഷ്ടപ്രകാരം 19 കോടി രൂപയുടെ കരാര്‍ ഉറപ്പിക്കുകയായിരുന്നു. ഒരു തകരാറുമില്ലാത്ത ദേശീയപാത അഞ്ചടി ആഴത്തില്‍ വെട്ടിമുറിച്ചാണ് പുതിയ പാതയുടെ നിര്‍മാണം നടന്നിരുന്നത്. Also Read: കൊവിഡ് ഫലം വരാതെ മൃതദേഹം വിട്ടുനല്‍കി; സംസ്‌കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്; നാട്ടുകാര്‍ ആശങ്കയില്‍
തിരുവാറാട്ടുകാവിൽ 11-ന് സംയുക്തപരിശോധനആറ്റിങ്ങൽ ബൈപ്പാസിന് സ്ഥലമെടുക്കുന്നതുമായി ബന്ധപ്പെട്ട് 11-ന് തിരുവാറാട്ടുകാവിൽ സംയുക്തപരിശോധന നടത്തും. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പരിശോധന. ക്ഷേത്രത്തിന്റെ ആചാരവിശേഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി സ്ഥലത്ത് സംയുക്തപരിശോധന നടത്താൻ നിർദേശം നല്കുകയായിരുന്നുവെന്ന് ബി.സത്യൻ എം.എൽ.എ. പറഞ്ഞു. ദേശീയപാത പ്രോജക്ട് വിഭാഗം ഡയറക്ടർ, ഡെപ്യൂട്ടി കളക്ടർ, ദേവസ്വം ബോർഡ് പ്രതിനിധി എന്നിവർ പരിശോധനയിൽ പങ്കെടുക്കുമെന്ന് എം.എൽ.എ. അറിയിച്ചു.മുറിവുണങ്ങാതെ കവളപ്പാറ; തനിയാവര്‍ത്തനമായി രാജമല
ചര്‍ച്ചചെയ്തു തുടര്‍ നടപടി
മഴ പെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ റോഡിന്റെ പകുതി ഭാഗം കുഴിച്ചെടുത്ത് പുനര്‍നിര്‍മിക്കുന്നതു ശരിയായ നടപടിയല്ല. ഇപ്പോള്‍ കുഴിച്ചെടുത്ത ഭാഗം ഡി.പി.ആറില്‍ പറഞ്ഞ പ്രകാരം ടാറിങ് പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കണം. ബാക്കി ഭാഗത്തെ പ്രവൃത്തികള്‍ സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചചെയ്തു തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.Also Read: അരുവിക്കര, നെയ്യാര്‍ അണക്കെട്ടുകള്‍ തുറന്നു; തിരുവനന്തപുരത്ത് കനത്ത മഴ
വിശദീകരണം തേടി
ചീഫ് എന്‍ജിനീയര്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരില്‍നിന്നു വിശദീകരണം തേടിയിരുന്നു. ഇപ്പോള്‍ കുഴിച്ചെടുത്ത ഭാഗത്തെ ടാറിങ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കും. ബാക്കി ഭാഗം ആലോചിച്ച് ചെയ്യാമെന്നുമാണ് ചീഫ് എന്‍ജിനീയര്‍ അദ്ദേഹത്തിന്റെ വിശദീകരണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.ഗതാഗതം തടസ്സപ്പെടും
നിലവില്‍ നടക്കുന്നത് പത്തു മാസക്കാലാവധിയുള്ള പ്രവൃത്തിയായതിനാല്‍ അത്രയും കാലം ഗതാഗതം തടസ്സപ്പെടുമെന്നും മന്ത്രി പറഞ്ഞു. വീതി കൂട്ടി വികസിപ്പിക്കുന്നതിനും ഓട നിര്‍മിക്കുന്നതിനും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.Also Read: സ്വന്തം വീട്ടിലെ രഹസ്യ അറയില്‍ സ്വര്‍ണം; മോഷ്ടിക്കാന്‍ കാമുകനെ സഹായിച്ച വീട്ടമ്മ അറസ്റ്റില്‍വിവാദം
നേരത്തെ, കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അറിയാതെ ആറ്റിങ്ങലില്‍ ദേശീയപാത വെട്ടിമുറിച്ച് പുതിയ നാലുവരിപ്പാതയാക്കാന്‍ പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ കരാര്‍ നല്‍കിയത് വിവാദമായിരുന്നു. ആറ്റിങ്ങലിലെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ റോഡിന്റെ വീതി കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനുപകരം പുതിയ നാലുവരി പാത നിര്‍മിക്കാന്‍ റിവൈവ് കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിക്ക് ഉദ്യോഗസ്ഥര്‍ കരാര്‍ നല്‍കി. അനുമതിയോ ടെണ്ടറോ ഇല്ലാതെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നിഷ്ടപ്രകാരം 19 കോടി രൂപയുടെ കരാര്‍ ഉറപ്പിക്കുകയായിരുന്നു. ഒരു തകരാറുമില്ലാത്ത ദേശീയപാത അഞ്ചടി ആഴത്തില്‍ വെട്ടിമുറിച്ചാണ് പുതിയ പാതയുടെ നിര്‍മാണം നടന്നിരുന്നത്. Also Read: കൊവിഡ് ഫലം വരാതെ മൃതദേഹം വിട്ടുനല്‍കി; സംസ്‌കാരം കഴിഞ്ഞ് ഫലം പോസിറ്റീവ്; നാട്ടുകാര്‍ ആശങ്കയില്‍
തിരുവാറാട്ടുകാവിൽ 11-ന് സംയുക്തപരിശോധനആറ്റിങ്ങൽ ബൈപ്പാസിന് സ്ഥലമെടുക്കുന്നതുമായി ബന്ധപ്പെട്ട് 11-ന് തിരുവാറാട്ടുകാവിൽ സംയുക്തപരിശോധന നടത്തും. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പരിശോധന. ക്ഷേത്രത്തിന്റെ ആചാരവിശേഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി സ്ഥലത്ത് സംയുക്തപരിശോധന നടത്താൻ നിർദേശം നല്കുകയായിരുന്നുവെന്ന് ബി.സത്യൻ എം.എൽ.എ. പറഞ്ഞു. ദേശീയപാത പ്രോജക്ട് വിഭാഗം ഡയറക്ടർ, ഡെപ്യൂട്ടി കളക്ടർ, ദേവസ്വം ബോർഡ് പ്രതിനിധി എന്നിവർ പരിശോധനയിൽ പങ്കെടുക്കുമെന്ന് എം.എൽ.എ. അറിയിച്ചു.മുറിവുണങ്ങാതെ കവളപ്പാറ; തനിയാവര്‍ത്തനമായി രാജമല