തിരുവനന്തപുരം: മണ്ണ് മാഫിയ - ഗുണ്ടാ ബന്ധം പുറത്തുവന്നതോടെ തിരുവനന്തപുരം മംഗലപുരം പോലീസ് സ്‌റ്റേഷനിലെ മുഴുവൻ പേർക്കും സ്ഥലംമാറ്റം. 24 പേരെ സ്ഥലം മാറ്റിയപ്പോൾ അഞ്ചു പോലീസുകാരെ സസ്പെൻഡ് ചെയ്തു. അഞ്ചു പോലീസുകാരെ റൂറൽ എസ് പി ഡി ശിൽപയാണ് സസ്‌പെൻഡ് ചെയ്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് 24 പേരെയും മാറ്റിയത്. പകരം 29 ഉദ്യോഗസ്ഥരെ സ്‌റ്റേഷനിൽ നിയമിച്ചു.
എസ് ഐ മനു ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുദർശൻ കെ എസ്, പ്രദീപ് വി, രാജീവ് എസ്, രാജു എസ്, ശ്രീകല ജി എസ്, ഷാജഹാൻ കെ, മുഹമ്മദ് ഷാഫി ഇ, സുഗണൻ സി, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണുലാൽ എസ് ജെ, ഗോകുൽ ജെ.എസ്, അരുൺ എ, നവീൻ അശോക്, ഹരിപ്രസാദ് വി.എസ്, ശ്രീജിത്ത് പി, സുരേഷ് എസ്, ഷൈജു എസ്, അജി കുമാർ ഡി, ലിബിൻ എസ്, ദിനു വി.ജി, ഗിരീഷ് കുമാർ വി, വിനു കുമാർ ബി, അബ്ദുൽ വഹീദ് യു, നസീറ ബീഗം കെ എന്നിവരെയാണ് സ്ഥലംമാറ്റിയത്.
എസ്.ഐയെ ചിറയിങ്കൽ സ്റ്റേഷനിലേക്കാണ് മാറ്റിയത്. മറ്റുള്ളവരെ പോത്തൻകോട്, ആറ്റിങ്ങൽ, വെഞ്ഞാറമൂട്, വട്ടപ്പാറ, കഠിനംകുളം സ്റ്റേഷനിലേക്കും ഡിസ്ട്രിക് ആംഡ് റിസർവിലേക്കും ഡി.സി.ആർ.ബി തിരുവനന്തപുരം റൂറലിലേക്കുമാണ് മാറ്റിയത്. മംഗലപുരം സ്റ്റേഷനിലെ സ്വീപ്പറിനെതിരെ അച്ചടക്ക നടപടിയില്ല. അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവ് ഇന്നലെ രാത്രിയാണ് റൂറൽ എസ്.പി ഡി. ശിൽപ്പ പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസം മംഗലപുരം സ്റ്റേഷൻ പരിധിയിൽ പോലീസുകാർക്കെതിരെ ഗുണ്ടാസംഘം ബോംബേറ് നടത്തിയിരുന്നു. ബോംബെറിഞ്ഞവർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം നടന്നിട്ടും പ്രതികളെ പിടികൂടാനുള്ള നീക്കം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ് റൂറൽ പോലീസ് മേധാവി നടത്തിയ അന്വേഷണത്തിൽ പ്രധാനമായും കണ്ടെത്തിയത്. പ്രതികളെ പിടികൂടിയിട്ടും വേണ്ടവിധത്തിലുള്ള ഇടപെടൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഭാഗത്തുനിന്നുണ്ടായില്ല. സ്റ്റേഷൻ പരിധിയിലെ സ്ഥിരം ക്രിമിനലുകൾക്കെതിരേ ഗുണ്ടാനിയമം ചുമത്താനുള്ള നടപടികളും സ്വീകരിച്ചില്ല.
നഗരത്തിലേക്ക് വൻതോതിൽ മണ്ണ് കടത്തിക്കൊണ്ടുവരുന്ന പ്രദേശങ്ങളിലൊന്നാണ് മംഗലപുരം. സി.ഐ. അടക്കമുള്ളവർക്ക് മണ്ണുകടത്ത് സംഘാംഗങ്ങളടക്കമുള്ള അക്രമികളുമായി ബന്ധമുണ്ടെന്നും നേരത്തേതന്നെ ആരോപണമുണ്ടായിരുന്നു. മണ്ണുകടത്ത് വാഹനങ്ങൾ പിടിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതും ഇവിടെ പതിവാണ്. ഈ സ്റ്റേഷനിലെ പല ഉദ്യോഗസ്ഥർക്കും അക്രമിസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുകൾ നൽകിയിരുന്നു. മംഗലപുരം എസ്.എച്ച്.ഒ. സജേഷിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
ഇന്നലെ തലസ്ഥാനത്ത് ക്രിമിനൽ പശ്ചാത്തലമുള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. സിഐ അഭിലാഷ്, പൊലീസ് ഡ്രൈവര്‍ ഷെറി എസ് രാജ്, റെജി ഡേവിഡ് എന്നിവരെയാണ് പിരിച്ചുവിട്ടത്. സിറ്റി പൊലീസ് കമ്മീഷ്ണർ സി എച്ച് നാഗരാജുവിൻ്റേതാണ് നടപടി.
അഭിലാഷിനെ ശ്രീകാര്യം എസ്എച്ച്ഒ ആയിരിക്കെ പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് പിരിച്ചുവിട്ടത്. നിലവിൽ ഗുണ്ടാസംഘവുമായുള്ള ബന്ധം കണ്ടെത്തിയതിന്റെ പേരിൽ സസ്പെൻഷനിലാണ്. ലൈംഗിക കേസിലും വയോധികയെ മർദ്ദിച്ച കേസിലും പ്രതിയാണെന്ന് കണ്ടെത്തിതിനെ തുടർന്ന് നന്ദാവനം എആർ ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ് രാജിനെതിരെയാണ് നടപടി സ്വീകരിച്ചത്. റെജി ഡേവിഡിനെ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ പ്രതിയായതിനെ തുടർന്നാണ് പിരിച്ചുവിട്ടത്.
Read Latest Local News and Malayalam News
എസ് ഐ മനു ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുദർശൻ കെ എസ്, പ്രദീപ് വി, രാജീവ് എസ്, രാജു എസ്, ശ്രീകല ജി എസ്, ഷാജഹാൻ കെ, മുഹമ്മദ് ഷാഫി ഇ, സുഗണൻ സി, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണുലാൽ എസ് ജെ, ഗോകുൽ ജെ.എസ്, അരുൺ എ, നവീൻ അശോക്, ഹരിപ്രസാദ് വി.എസ്, ശ്രീജിത്ത് പി, സുരേഷ് എസ്, ഷൈജു എസ്, അജി കുമാർ ഡി, ലിബിൻ എസ്, ദിനു വി.ജി, ഗിരീഷ് കുമാർ വി, വിനു കുമാർ ബി, അബ്ദുൽ വഹീദ് യു, നസീറ ബീഗം കെ എന്നിവരെയാണ് സ്ഥലംമാറ്റിയത്.
എസ്.ഐയെ ചിറയിങ്കൽ സ്റ്റേഷനിലേക്കാണ് മാറ്റിയത്. മറ്റുള്ളവരെ പോത്തൻകോട്, ആറ്റിങ്ങൽ, വെഞ്ഞാറമൂട്, വട്ടപ്പാറ, കഠിനംകുളം സ്റ്റേഷനിലേക്കും ഡിസ്ട്രിക് ആംഡ് റിസർവിലേക്കും ഡി.സി.ആർ.ബി തിരുവനന്തപുരം റൂറലിലേക്കുമാണ് മാറ്റിയത്. മംഗലപുരം സ്റ്റേഷനിലെ സ്വീപ്പറിനെതിരെ അച്ചടക്ക നടപടിയില്ല. അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവ് ഇന്നലെ രാത്രിയാണ് റൂറൽ എസ്.പി ഡി. ശിൽപ്പ പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസം മംഗലപുരം സ്റ്റേഷൻ പരിധിയിൽ പോലീസുകാർക്കെതിരെ ഗുണ്ടാസംഘം ബോംബേറ് നടത്തിയിരുന്നു. ബോംബെറിഞ്ഞവർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം നടന്നിട്ടും പ്രതികളെ പിടികൂടാനുള്ള നീക്കം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ് റൂറൽ പോലീസ് മേധാവി നടത്തിയ അന്വേഷണത്തിൽ പ്രധാനമായും കണ്ടെത്തിയത്. പ്രതികളെ പിടികൂടിയിട്ടും വേണ്ടവിധത്തിലുള്ള ഇടപെടൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഭാഗത്തുനിന്നുണ്ടായില്ല. സ്റ്റേഷൻ പരിധിയിലെ സ്ഥിരം ക്രിമിനലുകൾക്കെതിരേ ഗുണ്ടാനിയമം ചുമത്താനുള്ള നടപടികളും സ്വീകരിച്ചില്ല.
നഗരത്തിലേക്ക് വൻതോതിൽ മണ്ണ് കടത്തിക്കൊണ്ടുവരുന്ന പ്രദേശങ്ങളിലൊന്നാണ് മംഗലപുരം. സി.ഐ. അടക്കമുള്ളവർക്ക് മണ്ണുകടത്ത് സംഘാംഗങ്ങളടക്കമുള്ള അക്രമികളുമായി ബന്ധമുണ്ടെന്നും നേരത്തേതന്നെ ആരോപണമുണ്ടായിരുന്നു. മണ്ണുകടത്ത് വാഹനങ്ങൾ പിടിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതും ഇവിടെ പതിവാണ്. ഈ സ്റ്റേഷനിലെ പല ഉദ്യോഗസ്ഥർക്കും അക്രമിസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുകൾ നൽകിയിരുന്നു. മംഗലപുരം എസ്.എച്ച്.ഒ. സജേഷിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
ഇന്നലെ തലസ്ഥാനത്ത് ക്രിമിനൽ പശ്ചാത്തലമുള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. സിഐ അഭിലാഷ്, പൊലീസ് ഡ്രൈവര്‍ ഷെറി എസ് രാജ്, റെജി ഡേവിഡ് എന്നിവരെയാണ് പിരിച്ചുവിട്ടത്. സിറ്റി പൊലീസ് കമ്മീഷ്ണർ സി എച്ച് നാഗരാജുവിൻ്റേതാണ് നടപടി.
അഭിലാഷിനെ ശ്രീകാര്യം എസ്എച്ച്ഒ ആയിരിക്കെ പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് പിരിച്ചുവിട്ടത്. നിലവിൽ ഗുണ്ടാസംഘവുമായുള്ള ബന്ധം കണ്ടെത്തിയതിന്റെ പേരിൽ സസ്പെൻഷനിലാണ്. ലൈംഗിക കേസിലും വയോധികയെ മർദ്ദിച്ച കേസിലും പ്രതിയാണെന്ന് കണ്ടെത്തിതിനെ തുടർന്ന് നന്ദാവനം എആർ ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ് രാജിനെതിരെയാണ് നടപടി സ്വീകരിച്ചത്. റെജി ഡേവിഡിനെ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ പ്രതിയായതിനെ തുടർന്നാണ് പിരിച്ചുവിട്ടത്.
Read Latest Local News and Malayalam News