പാറശാല: സ്വയം ചിതയൊരുക്കി തീകൊളുത്തിയ വയോധികൻ മരിച്ചു. പാറശാല നെടുങ്ങോട് കുളവൻപാറയിൽ നടരാജൻ (70) ആണ് ദാരുണാന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് നടരാജൻ സ്വയം ചിതയൊരുക്കി തീകൊളുത്തിയത്.
Also Read: ചുഴലിക്കാറ്റ്; തിരുവനന്തപുരത്ത് 48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ, കടലിൽ പോകുന്നതിനു കർശന നിരോധനം, ദുരന്ത നിവാരണത്തിന് മുന്നൊരുക്കങ്ങള്‍ തുടങ്ങി
വീടിനുള്ളിൽ തന്നെയാണ് നടരാജൻ സ്വയം ചിതയൊരുക്കിയത്. അഞ്ച് വർഷമായി ഒറ്റക്കായിരുന്നു താമസം. വീടിനുള്ളിൽ മൂന്ന് അടി താഴ്ചയിൽ കുഴി എടുത്താണ് ചിതയൊരുക്കിയത്. ചിരട്ട, റബ്ബർ വിറക് എന്നിവ കുഴിക്ക് മുകളിൽ അടുക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്നാണ് പോലീസ് വിലയിരുത്തൽ. കളിയിക്കാവിള ചന്തയിൽ വാഴക്കുല കച്ചവടം നടത്തി വരികയായിരുന്നു നടരാജൻ. ചിതയിൽ നിന്ന് എഴുന്നേറ്റ് ഓടാതിരിക്കാൻ കട്ടിലുകൾ വേലി പോലെ വെച്ചിരുന്നു.
Also Read: വി മുരളീധരന് ദേഹാസ്വാസ്ഥ്യം
നടരാജന്റെ വീടിനുള്ളിൽ നിന്ന് കരച്ചിൽ കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ശരീരം പകുതിയോളം കത്തുകയും മരണം സംഭവിക്കുയും ചെയ്തിരുന്നു. മൃതദേഹം പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലളിതയാണ് ഭാര്യ. ശിവരാജ്, ഉഷ, ജയിൻരാജ് എന്നിവർ നടരാജന്റെ മക്കളാണ്.
Also Read: ചുഴലിക്കാറ്റ്; തിരുവനന്തപുരത്ത് 48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ, കടലിൽ പോകുന്നതിനു കർശന നിരോധനം, ദുരന്ത നിവാരണത്തിന് മുന്നൊരുക്കങ്ങള്‍ തുടങ്ങി
വീടിനുള്ളിൽ തന്നെയാണ് നടരാജൻ സ്വയം ചിതയൊരുക്കിയത്. അഞ്ച് വർഷമായി ഒറ്റക്കായിരുന്നു താമസം. വീടിനുള്ളിൽ മൂന്ന് അടി താഴ്ചയിൽ കുഴി എടുത്താണ് ചിതയൊരുക്കിയത്. ചിരട്ട, റബ്ബർ വിറക് എന്നിവ കുഴിക്ക് മുകളിൽ അടുക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്നാണ് പോലീസ് വിലയിരുത്തൽ. കളിയിക്കാവിള ചന്തയിൽ വാഴക്കുല കച്ചവടം നടത്തി വരികയായിരുന്നു നടരാജൻ. ചിതയിൽ നിന്ന് എഴുന്നേറ്റ് ഓടാതിരിക്കാൻ കട്ടിലുകൾ വേലി പോലെ വെച്ചിരുന്നു.
Also Read: വി മുരളീധരന് ദേഹാസ്വാസ്ഥ്യം
നടരാജന്റെ വീടിനുള്ളിൽ നിന്ന് കരച്ചിൽ കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ശരീരം പകുതിയോളം കത്തുകയും മരണം സംഭവിക്കുയും ചെയ്തിരുന്നു. മൃതദേഹം പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലളിതയാണ് ഭാര്യ. ശിവരാജ്, ഉഷ, ജയിൻരാജ് എന്നിവർ നടരാജന്റെ മക്കളാണ്.