ആപ്പ്ജില്ല

ഗ്രീഷ്മയുടെ 10 മാസത്തെ ആസൂത്രണം, അമ്മ ബിന്ദുവും പ്രതി; ഭർത്താവ് മരിക്കുമെന്ന ജാതകദോഷം നുണക്കഥ, കുറ്റപത്രം

പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവാവിനെ കൊലപ്പെടുത്താൻ അഞ്ച് തവണ ശ്രമം നടത്തി

Samayam Malayalam 7 Jan 2023, 1:53 pm

ഹൈലൈറ്റ്:

  • പാറശാല ഷാരോൺ വധക്കേസിൽ കുറ്റപത്രം തയാറായി.
  • ഷാരോണിൻ്റെ കാമുകി ഗ്രീഷ്മയാണ് ഒന്നാം പ്രതി.
  • ഗ്രീഷ്മയുടെ അമ്മ ബിന്ദു രണ്ടാം പ്രതി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ കുറ്റപത്രം തയാറായി. ഷാരോണിൻ്റെ കാമുകി ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവൻ നിർമ്മൽ കുമാർ മൂന്നാം പ്രതിയുമാണ്.
പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ 73 ദിവസത്തിന് ശേഷമാകുമ്പോഴാണ് അന്വേഷണ സംഘം കുറ്റപത്രം തയാറാക്കുന്നത്. ഡിവൈഎസ്പി എ ജെ ജോൺസൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തയാറാക്കിയ കുറ്റപത്രം വൈകാതെ കോടതിയിൽ സമർപ്പിക്കും.

'ഗോവയിലെ ഓൺലൈൻ ചൂതാട്ടം, രണ്ടിരട്ടി ലാഭം'; പണം റംലത്തിൻ്റെ അക്കൗണ്ടിലേക്ക്, ദമ്പതികൾ അറസ്റ്റിൽ
പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവാവിനെ കൊലപ്പെടുത്താൻ അഞ്ച് തവണ ശ്രമം നടത്തി. ഗൂഗിൾ നോക്കിയാണ് ജ്യൂസ് ചലഞ്ച് തെരഞ്ഞെടുത്തത്.

ഭർത്താവ് മരിക്കുമെന്ന ജാതകദോഷം നുണക്കഥയാണെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ മാസം 25ന് മുൻപ് കുറ്റപത്രം നൽകുമെന്നാണ് റിപ്പോർട്ട്. ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസം മുൻപ് കുപത്രം നൽകാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. സ്പെഷ്യൻ പബ്ലിക് പ്രോസിക്യൂട്ടറായി കേസിൽ അഡ്വ വിനീത് കുമാറിനെ നിയമിച്ചു.

ഷാരോണും ഗ്രീഷ്മയും നടത്തിയ വാട്ട്സാപ്പ് ചാറ്റുകളും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളും ഉൾപ്പെടെ ആയിരത്തിലേറെ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം വീണ്ടെടുത്തു. ഈ തെളിവുകൾ കേസിൽ നിർണായകമാണ്. കഴിഞ്ഞ ഒക്ടോബർ പതിനാലിന് ഗ്രീഷ്മ നൽകിയ കഷായവും ജ്യൂസും കുടിച്ച് ആരോഗ്യനില മോശമായ ഷാരോൺ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.

സന്നിധാനത്ത് വിസ്മയം തീർത്ത് അഭ്യാസികള്‍; ഭക്തർക്ക് കലാവിരുന്നൊരുക്കി പ്രതിഭകൾ
നാഗർകോവിൽ സ്വദേശിയുമായി വിവാഹം ഉറപ്പിച്ചിട്ടും ഷാരോൺ ബന്ധത്തിൽ നിന്നും പിന്മാറാതിരുന്നതോടെയാണ് കൊലപാതകത്തിന് ശ്രമം ആരംഭിച്ചത്. ജ്യൂസിൽ ഗുളികകൽ പൊടിച്ച് കലർത്തിയാണ് ആദ്യ ശ്രമം നടത്തിയത്. പിന്നീട് ജ്യൂസ് ചലഞ്ച് എന്ന പേരിലും മാങ്ങാ ജ്യൂസിൽ ഗുളിക കലർത്തി നൽകി. ഈ നീക്കങ്ങൾ പരാജയപ്പെട്ടതോടെ കളനാശിനി കലര്‍ത്തിയ കഷായം നൽകി ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നു.

കഷായം കുടിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഷാരോണ്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്

കുഴിമന്തി കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം; കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് മരണം
ഷാരോണിനെ കൊലപ്പെടുത്താനായി പലതവണ ജ്യൂസില്‍ കീടനാശിനി കലര്‍ത്തി നല്‍കിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. എംഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായിരുന്നു 22കാരിയായ ഗ്രീഷ്മ. ഒരുവര്‍ഷം മുമ്പാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. തനിക്ക് ജാതക ദോഷമുണ്ടെന്നും ആദ്യ ഭര്‍ത്താവ് മരിച്ചു പോകുമെന്നും ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞിരുന്നു. തനിക്ക് ഇതില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ ഷാരോണ്‍ പെണ്‍കുട്ടിയെ പള്ളിയില്‍ കൊണ്ടുപോയി കുങ്കുമം അണിയിക്കുകയും വീട്ടിലെത്തി താലിചാര്‍ത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഗ്രീഷ്മയുടെ വിവാഹം മറ്റൊരാളുമായി തീരുമാനിച്ചു. തുടര്‍ന്നാണ് ഷാരോണിനെ ഒഴിവാക്കാനായി കൊലപാതകം നടത്തിയത്.

Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്