തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പി സി ജോർജിനെ കോടതി റിമാൻഡ് ചെയ്തു. വഞ്ചിയൂര്‍ കോടതിയാണ് ജോർജിനെ റിമാന്‍ഡ് ചെയ്തത്. 14ദിവസത്തേക്കാണ് ജോർജിനെ റിമാൻഡ് ചെയ്തത്. അദ്ദേഹത്തെ ഉടൻ തന്നെ പൂജപ്പുര ജയിലില്‍ എത്തിക്കും.
Also Read : അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും; കൂടിക്കാഴ്ച സെക്രട്ടറിയേറ്റില്‍
ഇന്നലെ അർധരാത്രിയോടെയായിരുന്നു പി സി ജോർജിനെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. പി സിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ എആർ ക്യാമ്പിന് മുന്നിൽ എത്തിയിരുന്നു. പി സി ജോർജിന് പുഷ്പവൃഷ്ടി നടത്തി, മുദ്രാവാക്യം വിളിയുമായാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്തത്.
Also Read : സ്ഥാനാർഥിക്കെതിരെ അശ്ലീല വീഡിയോ പ്രചരണം; തോൽവി തിരിച്ചറിഞ്ഞ കോൺഗ്രസിന്‍റെ നെറികെട്ട സൈബർ വേല: ഡിവൈഎഫ്ഐ
വെണ്ണല കേസിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു തിരുവനനന്തപുരത്തെ കേസിൽ പിസി ജോർജ് വീണ്ടും അറസ്റ്റിലായത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലാണ് മത വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസംഗം പി സി ജോര്‍ജിന്‍റെ ഭാഗത്തുനിന്നുണ്ടായത്. തുടര്‍ന്ന് 153 എ, 295 എ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നു പി സി ജോര്‍ജിനെ ഫോര്‍ട് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.